Saturday, July 18, 2009

Grahanam-will it affect your stars?...remedies

1184 ആണ്ടു കര്‍ക്കിടകം 6 ന്‌ ബുധനാഴ്ച സൂര്യഗ്രഹണം.

നക്ഷത്രം: പൂയം- കൂറ് - കര്‍ക്കിടകം

മിഥുനം കൂറ്: മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4
ചിങ്ങ കൂറ് : മകം, പൂരം, ഉത്രം 1/4
തുലാം കൂറ്: ചിത്തിര 1/2, ചോതി, വിശാഖം 3/4
വൃശ്ചികം കൂറ്: വിശാഖം 1/4, അനിഴം, തൃക്കേട്ട,
മകരം കൂറ് : ഉത്രാടം 3/4, തിരുവോണം, അവിട്ടം.
കുംഭം കൂറ്: അവിട്ടം 1/2, ചതയം, പൂരോരുട്ടാതി 3/4
മീന കൂറ് : പൂരോരുട്ടാതി 1/4, ഉത്രട്ടാതി, രേവതി.

സ്നാനം ചെയ്യേണ്ടതും, ഭസ്മ ധാരണം, എള്ള്, പാമ്പ് മുട്ട സഹിതം ദാനം ചെയ്യുക.
ശിവന് പുഷ്പാന്ജലി പഞ്ചാക്ഷര മന്ത്ര ജപം ചെയ്തു ക്ഷേത്ര ദര്‍ശനം.

Friday, July 10, 2009

ചക്കുളത്തുകാവ്‌ ശ്രീ ഭഗവതിക്ഷേത്രം

പുണ്യവാഹിനിയായ പമ്പയിലെ പുളിനങ്ങള്‍ കാല്‍ച്ചിലമ്പൊലി പൊഴിക്കുന്ന, കേരനിരകള്‍ആലവട്ടം വീശിനില്‍ക്കുന്ന ചക്കുളത്തുകാവ്‌. അഖിലാണ്ഡകോടി ബ്രഹ്മാണ്ഡത്തിന്റെ സൃഷ്ടിയും സ്ഥിതിയും സംഹാരവും നടത്തുന്ന ആദിപരാശക്തിയായ ശ്രീ ചക്കുളത്തമ്മയുടെ ചൈതന്യം നിറഞ്ഞുനില്‍ക്കുന്ന പുണ്യഭൂമിയാണ്‌ ഇവിടം. ജാതിമതവര്‍ണ്ണവര്‍ഗ്ഗഭേദമില്ലാതെ ഏവരുടെയും ദുഃഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും എന്നും ഒരു ആശാകേന്ദ്രമാണ്‌ തിരുവല്ലയിലെ നീരേറ്റുപുറം ചക്കുളത്തുകാവ്‌ ഭഗവതിക്ഷേത്രം. തങ്ങളെ കാണാന്‍ വരുന്ന ഭക്തര്‍ക്ക്‌ അനുഗ്രഹം ചൊരിഞ്ഞുകൊണ്ട്‌ ഗണപതി, ശിവന്‍,സുബ്രഹ്മണ്യന്‍, വിഷ്ണു, ശാസ്താവ്‌, നവഗ്രഹങ്ങള്‍, യക്ഷിയമ്മ എന്നീ ഉപദേവതകളും ഈ പുണ്യസങ്കേതത്തില്‍ കുടികൊള്ളുന്നു. തിരുവല്ലയില്‍നിന്നും 12 കി.മീ. മാറിപത്തനംതിട്ട-ആലപ്പുഴ ജില്ലയുടെ അതിര്‍ത്തിയിലാണ്‌ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌.
ക്ഷേത്രോല്‍പത്തിക്കു കാരണമായി പറയുന്നത്‌, വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഇപ്പോള്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം വന്യമൃഗങ്ങള്‍മാത്രം വിഹരിച്ചിരുന്നഘോരവനമായിരുന്നു. ഈ വനത്തോടുചേര്‍ന്ന്‌ ഒരു വേടനും കുടുംബവും താമസിച്ചിരുന്നു. വനത്തില്‍നിന്നും കിട്ടുന്ന കായ്കനികളും, വിറകും ഒക്കെ ശേഖരിച്ചാണ്‌ അവര്‍കഴിഞ്ഞുപോന്നിരുന്നത്‌. ഒരുദിവസം കാട്ടില്‍ വിറക്‌ ശേഖരിക്കുവാന്‍ പോയ വേടന്‍ അപ്രതീക്ഷിതമായി തന്റെ നേര്‍ക്കു പാഞ്ഞടുക്കുന്ന ഒരു സര്‍പ്പത്തില്‍നിന്നുംരക്ഷനേടാന്‍ കയ്യിലിരുന്ന ആയുധംകൊണ്ടു ആഞ്ഞുവെട്ടി. മുറിവേറ്റ സര്‍പ്പത്തിനെ വെറുതേവിടുന്നതു അപകടം വരുത്തിവയ്ക്കുമെന്നുകരുതി വേടന്‍ അതിനുപിന്നാലെ പാഞ്ഞു.ഏറെദൂരംചെന്ന വേടന്‌ സര്‍പ്പത്തിനെ കുളക്കരയിലെ പുറ്റിനുമുകളില്‍ കാണുവാന്‍ സാധിച്ചു. കണ്ടപാടെ വേടന്‍ തന്റെ കയ്യിലിരുന്ന മഴുകൊണ്ട്‌ സര്‍പ്പത്തിനെവീണ്ടുംവെട്ടി. പക്ഷെ ഇത്തവണ പുറ്റുപൊട്ടി ജലപ്രവാഹമാണ്‌ അവിടെ ഉണ്ടായത്‌.
എന്തുചെയ്യണമെന്നറിയാതെ അമ്പരന്നുനിന്ന വേടന്റെ മുന്നില്‍ ഒരു സന്യാസിപെട്ടെന്ന്‌ പ്രത്യക്ഷപ്പെട്ട്‌ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ഇതേസമയം വേടന്റെ കുടുംബവുംഅവിടെയെത്തിയിരുന്നു. വെള്ളത്തിന്‌ പാലും തേനും കലര്‍ന്ന നിറംവരുമ്പോള്‍ ജലപ്രവാഹം അവസാനിക്കുമെന്ന്‌ സന്യാസി അവരോട്‌ പറഞ്ഞു. പുറ്റിനകത്ത്‌ പരാശക്തി ജലശയനം നടത്തിയ വെള്ളമാണിതെന്നും പുറ്റ്പൊളിച്ച്‌ നോക്കിയാല്‍ ഒരു വിഗ്രഹം കാണാമെന്നും അദ്ദേഹം അവരോട്‌ പറഞ്ഞു. അതിനെ വനദുര്‍ഗ്ഗയെന്ന്‌ സങ്കല്‍പിച്ച്‌ ആരാധിച്ചാല്‍സര്‍വ്വൈശ്യര്യങ്ങളും ഉണ്ടാകുമെന്ന്‌ പറഞ്ഞ്‌ പുറ്റുടച്ച്‌ സന്യാസി വിഗ്രഹം പുറത്തെടുത്തു. അതോടെ സന്യാസി അപ്രത്യക്ഷനുമായി. അന്നുരാത്രിയില്‍ ഉറങ്ങുകയായിരുന്നവേടന്‌ കാട്ടില്‍ സന്യാസിയായി പ്രത്യക്ഷപ്പെട്ടത്‌ സാക്ഷാല്‍ നാരദമുനിയാണെന്നുള്ള സ്വപ്നദര്‍ശനമാണ്‌ ഉണ്ടായത്‌. സന്യാസി എടുത്തുകൊടുത്ത ആ വിഗ്രഹമാണ്‌ചക്കുളത്തുകാവില്‍ കുടികൊള്ളുന്നതെന്നാണ്‌ ഐതീഹ്യം. ചക്കുളത്തുകാവിലെ മൂലവിഗ്രഹത്തിനു കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
എല്ലാ മലയാളമാസത്തിലെയും ആദ്യത്തെ വെള്ളിയാഴ്ചകളില്‍ ദേവിക്ക്‌ നിവേദിക്കുന്ന ഔഷധജലം സകലരോഗങ്ങള്‍ക്കും ഒറ്റമൂലിയാണെന്നാണ്‌ വിശ്വാസം. ഇതു സേവിക്കുന്നതുമൂലം മഹാരോഗങ്ങളില്‍നിന്നുപോലും മുക്തമാകുമെന്നാണ്‌ അനുഭവസ്ഥര്‍ പറയുന്നത്‌. കൂടാതെ, എല്ലാ ആദ്യവെള്ളിയാഴ്ചകളിലും വിളിച്ചുചൊല്ലി പ്രാര്‍ത്ഥന എന്ന ചടങ്ങുണ്ട്‌. ഇതു പ്രധാനമായും മദ്യത്തിനും മയക്കുമരുന്നിനും അടിമയായവര്‍ക്കുവേണ്ടിയാണ്‌ നടത്തുന്നത്‌. ഈ സമയത്തുള്ള പ്രാര്‍ത്ഥനയിലൂടെ മദ്യത്തിനും മയക്കുമരുന്നിനുംഅടിമപ്പെട്ട നിരവധി ജനങ്ങള്‍ അമ്മയുടെ അനുഗ്രഹത്താല്‍ തങ്ങളുടെ വഴിവിട്ട ജീവിതത്തില്‍നിന്നും മുക്തിനേടുന്നു. ദേവിക്ക്‌ എല്ലാവര്‍ഷവും കളമെഴുത്തും പാട്ടും നടത്തുന്നു. ഇവിടെ വെറ്റിലപ്രശ്നം അതിപ്രശസ്തമാണ്‌. പൂജാരിമുഖ്യനാണ്‌ വെ
റ്റിലജ്യോത്സ്യംവച്ചു പ്രവചനം നടത്തുക. പന്ത്രണ്ടുനോയമ്പ്‌ ദേവീസാക്ഷാത്ക്കാരത്തിന്റെ തീവ്രസമാധാന ക്രമത്തിലേയ്ക്ക്‌ ഭക്തരെ നയിക്കുന്ന വ്രതാനുഷ്ഠാനമാണ്‌. ധനുമാസം ഒന്നാം തീയതി തുടങ്ങി പന്ത്രണ്ടാം തീയതിയാണ്‌ ഈ നോയമ്പ്‌ അവസാനിക്കുന്നത്‌.
കൂടാതെ പൊങ്കാല, കാര്‍ത്തികസ്തംഭം കത്തിക്കല്‍, ലക്ഷദീപം, നാരീപൂജ തുടങ്ങിയക്ഷേത്രച്ചടങ്ങുകള്‍ ഒരു പക്ഷേ ഈ ക്ഷേത്രത്തി
ല്‍ മാത്രം കണ്ടുവരുന്ന ചടങ്ങുകളാണ്‌.
പൊങ്കാലസ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ചക്കുളത്തുകാവിലെ പൊങ്കാല ലോകപ്രശസ്തമാണ്‌.വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തികനാളി
ലാണ്‌ ഇവിടുത്തെ പൊങ്കാല. ക്ഷേത്രോല്‍പത്തിക്കുകാരണക്കാരായ വേടനും കുടുംബവും ആഹാരസാധനങ്ങള്‍ ശേഖരിച്ച്‌ മണ്‍കലത്തില്‍പാകംചെയ്താണ്‌ കഴിച്ചിരുന്നത്‌. തങ്ങള്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഒരുപങ്ക്‌ദേവിക്ക്‌ നല്‍കിയശേഷമേ അവര്‍ ആഹാരം ഭൂജിച്ചിരുന്നുള്ളു. ഒരുദിവസം അവര്‍ക്ക്‌ഭക്ഷണസാധനങ്ങള്‍ ശേഖരിച്ച്‌ സമയത്തിനെത്താനായില്ല.
അന്ന്‌ ദേവിയ്ക്ക്‌ ഭക്ഷണം നല്‍കാനായില്ലെന്ന വിഷമത്തിലായിരുന്നു അവര്‍. എന്നാല്‍ പാചകത്തിനായി മരച്ചുവട്ടില്‍ചെന്നപ്പോള്‍ കലംനിറയെ ചോറും കറികളും കായ്കനികളും ഇരിക്കുന്ന കാഴ്ചയാണ്‌ വേടനുംകുടുംബവും കണ്ടത്‌. ആഹാരസാധനങ്ങള്‍ അവിടെയെത്തിയത്‌ ദേവീകൃപകൊണ്ടാണെന്ന്‌മനസ്സിലാക്കിയ അവര്‍ ഭക്തികൊണ്ട്‌ ഉച്ചത്തില്‍ ദേവീമന്ത്രങ്ങള്‍ ഉരവിട്ടു. ഇതേസമയംഒരു അശരീരിയും അവിടെ ഉണ്ടായി. ‘മക്കളേ, നിങ്ങള്‍ക്കുവേണ്ടിയുണ്ടാക്കിയതാണ്‌ ഈആഹാരം. ആവശ്യത്തിന്‌ കഴിച്ച്‌ വിശ്രമിക്കുക. നിങ്ങളുടെ നിഷ്ക്കളങ്ക ഭക്തിയില്‍ഞാന്‍ സന്തുഷ്ടയാണ്‌. തീരാദൂഃഖങ്ങളില്‍പോലും എന്നെ കൈവിടാത്തവര്‍ക്ക്‌ ഞാന്‍ദാസിയും തോഴിയുമായിരിക്കും. ഭക്തിപൂര്‍വ്വം ആര്‌ എവിടെനിന്ന്‌ എന്നെവിളിച്ചാലുംഅവരോടൊപ്പം ഞാന്‍ എപ്പോഴും ഉണ്ടായിരിക്കും.’ ഈ ഓര്‍മ്മ പുതുക്കാനാണ്‌ചക്കുളത്തുകാവില്‍ ജനലക്ഷങ്ങള്‍ പൊങ്കാലയിടുന്നത്‌.
ഭക്തര്‍ അമ്മയ്ക്ക്‌ പൊങ്കാലയിടുമ്പോള്‍ അവരിലൊരാളായി അമ്മയും പൊങ്കാലയിടാനുണ്ടാകുമെന്നാണ്‌ വിശ്വാസം.ഓരോ വര്‍ഷം ചെല്ലുന്തോറും പൊങ്കാല ഇടുന്ന ഭക്തരുടെ എണ്ണംവര്‍ദ്ധിച്ചുകൊണ്ടേയിരിക്കുകയാണ്‌. പൊങ്കാല അടുപ്പുകള്‍ ക്ഷേത്രാതിര്‍ത്തിവിട്ട്‌കിലോമീറ്ററുകള്‍ ദൂരേയ്ക്ക്‌ വ്യാപിച്ചുകൊണ്ടിരിക്കുന്നു.
കാര്‍ത്തികസ്തംഭം കത്തിക്കല്‍അധര്‍മ്മത്തിന്റെ ഭൗതികപ്രതീകമാണ്‌ കാര്‍ത്തികസ്തംഭം. ഇത്‌ കത്തിച്ച്‌ചാമ്പലാക്കുന്ന ചടങ്ങിലൂടെ തിന്മയെ അഗ്നി വിഴുങ്ങി നന്മ ആധിപത്യം സ്ഥാപിക്കുന്നുഎന്നാണ്‌ വിശ്വാസം. വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക ദിവസമാണ്‌ ഈ ചടങ്ങ്‌നടക്കുന്നത്‌.
പൊക്കമുള്ള തൂണില്‍ വാഴക്കച്ചി, പഴയ ഓലകള്‍, പടക്കം, ദേവിയ്ക്ക്‌ചാര്‍ത്തിയ ഉടയാടകള്‍ എന്നിവ പൊതിഞ്ഞുകെട്ടി അതിന്മേല്‍ നാടിന്റെസര്‍വ്വതിന്മകളെയും ആവാഹിക്കുന്നു. ദീപാരാധനയ്ക്ക്‌ മുമ്പായി ഇത്‌ കത്തിക്കും.നാടിന്റെ സര്‍വ്വ പാപദോഷങ്ന്‍ഘളും ഇതോടെ തീരുമെന്നാണ്‌ വിശ്വാസം.
നാരീപൂജസ്ത്രീകള്‍ എവിടെ പൂജിക്കപ്പെടുന്നുവോ അവിടെ ദേതമാര്‍ രമിക്കുന്നുവെന്ന സങ്കല്‍പവുംസ്ത്രീയെ ശക്തിസ്വരൂപിണിയായി ആരാധിക്കണമെന്ന താന്ത്രിക സങ്കല്‍പവുമാണ്‌ ഇത്തരമൊരുപൂജയുടെ പിന്നിലുള്ളത്‌. ഒരുപക്ഷേ ലോകത്തുതന്നെ, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്‌ഈ സ്ത്രീപൂജ. അന്നേദിവസം ഒരു പൂജ്യയായ ഒരു സ്ത്രീയെ അതിഥിയായി ക്ഷണിച്ച്‌അലങ്കൃതപീഠത്തില്‍ ഇരുത്തി നാരീപൂജ നടത്താറുണ്ട്‌.
ക്ഷേത്രത്തില്‍ എത്തിച്ചേരുന്നവിധംബസ്‌: തിരുവല്ല ബസ്റ്റാന്റില്‍നിന്നും ചക്കുളത്തുകാവിലേയേക്ക്‌ ബസ്‌ സൗകര്യംഉണ്ട്‌. പൊടിയാടിവഴി തകഴിക്കുല്‍ള ബസ്സും ചക്കുളത്തുകാവ്‌ദേവീക്ഷേത്രസമീപത്തുകൂടിയാണ്‌ കടന്നുപോവുന്നത്‌.ട്രെയിന്‍: തിരുവനന്തപുരം ഭാഗത്തുനിന്നും വരുന്നവരും, എറണാകുളം ഭാഗത്തുനിന്നും(കോട്ടയംവഴി) വരുന്നവരും തിരുവല്ല റെയില്‍വേസ്റ്റേഷനില്‍ ഇറങ്ങുക.

ഓച്ചിറ പരബ്രഹ്മ ക്ഷേത്രം

കേരളത്തിലെ മറ്റ് ഹൈന്ദവക്ഷേത്രങ്ങളില് നിന്നും തികച്ചും വ്യത്യസ്തമായ ആരാധനാരീതിയാണ് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലുള്ളത്. ബിംബങ്ങളോ തന്ത്രങ്ങളോ വൈദിക ആരാധനാക്രമങ്ങളോ ഇല്ലാത്ത നിരാകാര സങ്കല്പമാണ് ഓച്ചിറ പരബ്രഹ്മസ്വരൂപം. കാല, ദേശ, ഗുണരഹിതമായ പരബ്രഹ്മത്തെ പ്രതിനിധീകരിച്ചുകൊണ്ട് അരയാല്‍വൃക്ഷം മാത്രമാണ് ഇവിടെയുള്ളത്. ഗണപതിക്കാവ്, ഒണ്ടിക്കാവ്, മഹാലക്ഷ്മിക്കാവ്, അയ്യപ്പ ക്ഷേത്രം,കല്‍‌ച്ചിറ, കിഴക്കു പടിഞ്ഞാറെ നടകള്‍ എന്നിവ ഉണ്ടെങ്കിലും ഓങ്കാര മൂര്‍ത്തിക്കു മാത്രമാണ് ക്ഷേത്രം ഇല്ലാത്തത്. കൊല്ലം ആലപ്പുഴ ജില്ലയുടെ അതിര്‍ത്തിയില്‍ കായംകുളത്തിനു സമീപം, ദേശീയപാതയോടു ചേര്ന്നാണ് പ്രസ്തുതക്ഷേത്രത്തിന്റെ സ്ഥാനം. ഓയ്മന്‍ ചിറ ഓച്ചിറ ആയി എന്നും ഓം ചിറ ഓച്ചിറയായി എന്നുമാണ് സ്ഥലനാമ സങ്കല്പം.ഇന്നു കാണുന്ന പ്രധാന ആരാധനാകേന്ദ്രങ്ങളായ ആല്‍ത്തറകള്‍ രണ്ടും വേലുത്തമ്പി ദളവാ പണികഴിപ്പിച്ചവയാണ്‌. ഈ ആല്‍മരത്തറകളില്‍ പരബ്രഹ്മചൈതന്യം കുടി കൊള്ളുന്നതായാണ്‌ സങ്കല്‍പം. വേലുത്തമ്പി ദളവാ കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം പണികഴിപ്പിച്ച അതേ അവസരത്തില്‍ ഓച്ചിറയിലും ഒരു ക്ഷേത്രം പണികഴി
പ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ദേവപ്രശ്നത്തില്‍ തെളിഞ്ഞത് ക്ഷേത്രം നിര്‍മ്മിക്കുന്നത്‌ ദേവന്‌ ഇഷ്ടമല്ലെന്ന് ആയിരുന്നു. ക്ഷേത്രപ്രവേശന വിളംബരത്തിനു വളരെ മുന്‍പുതന്നെ ഇവിടെ എല്ലാ ഹിന്ദുക്കള്‍ക്കും ഒരു പോലെ ആരാധനാ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇത് പരബ്രഹ്മം എന്ന നാമം അന്വര്‍ത്ഥമാക്കുന്ന ഒരുകാര്യമാണ്. ആല്‍ത്തറയിലെ ചുറ്റുവിളക്കിന്‌ പുറത്ത്‌ എവിടെയും അഹിന്ദുക്കക്ക് പ്രവേശനമുണ്ട്‌. വളരെ പണ്ടുമുതല് തന്നെ നാനാ ജാതിമതസ്ഥര്‍ ഇവിടെ ആരാധന നടത്തി വരുന്നു.
പ്രധാന ക്ഷേത്രചടങ്ങുകള്ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ പന്ത്രണ്ടുവിളക്ക് മഹോത്സവം വിശ്വപ്രസിദ്ധിയാര്ജ്ജിച്ചതാണ്. നാടിന്റെ നാനാഭാഗങ്ങളില് നിന്നും വരുന്ന ഭക്തജനങ്ങള് വളരെ ഭക്തിയോടെ
യാണ് ഈ ചടങ്ങുകളില് പങ്കെടുക്കുക. പന്ത്രണ്ടുവിളക്കിന്റെ മറ്റൊരു പേരാണ് വൃശ്ചികോത്സവം. വൃശ്ചികമാസത്തിലാണ് ഈ ചടങ്ങ് നടക്കുക എന്നതിനാലാണ് അങ്ങനെയൊരു പേരുവന്നത്. വൃശ്ചികം ഒന്നു മുതല്‍ പന്ത്രണ്ട്‌ വരെയുള്ള ദിവസങ്ങളില്‍ ഭക്തജനങ്ങള് കുടില്‍കെട്ടി ഭജനം പാര്‍ക്കുക എന്നതാണ്‌ പ്രധാന വഴിപാട്‌.
കന്നിയിലെ തിരുവോണത്തിനു കന്നുകാലികള്‍ക്കായി നടത്തുന്ന ഇരുപത്തിയെട്ടാം ഓണവും പ്രസിദ്ധമാണ്. ചിങ്ങമാസത്തിലെ തിരുവോണത്തിനുശേഷം 28 മത്തെ ദിവസം ഭക്തിപുരസ്സരം കൊണ്ടാടുന്നതാണ് ഇതിന് ഈ പേരു വന്നത്.
“ഓച്ചിറക്കളിയും” ‘ഓച്ചിറക്കാളകളും’ ഇവിടുത്തെ പ്രത്യേകതകളാണ്‌. പലവിധങ്ങളായ ഐതീഹ്യങ്ങളും വിശ്വാസങ്ങളും ക്ഷേത്രത്തെ സംബന്ധിച്ച്‌ നിലനില്‍ക്കുന്നു. ഇരുന്നൂറ് വര്ഷങ്ങള്ക്കുമുന്പ് വേണാട്‌ രാജാവും കായംകുളം രാജാവും തമ്മില്‍ നടന്ന യുദ്ധങ്ങളില് കൂടുതലും ഓച്ചിറ പടനിലത്തായിരുന്നു. ചരിത്രപ്രസിദ്ധമായ കായംകുളം വേണാട്‌ യുദ്ധങ്ങളുടെ സ്മരണ നിലനിര്‍ത്താനായി വര്‍ഷംതോറും മിഥുനം ഒന്ന്‌, രണ്ട്‌ തീയതികളില്‍ ഇവിടെ ഓച്ചിറക്കളി നടത്തിവരുന്നു.മണ്ണ്‌ പ്രസാദമായി നല്‍കുന്നതാണ്‌ ഇവിടുത്തെ മറ്റൊരു സവിശേഷത. ദരിദ്രര്‍ക്കും രോഗികള്‍ക്കും യാചകര്‍ക്കുമായുള്ള ‘കഞ്ഞിപ്പകര്‍ച്ച’ പ്രധാന നേര്‍ച്ചയാണ്‌.

Vaikom Mahadevar Temple

വൈക്കം മഹാദേവ ക്ഷേത്രം
ദക്ഷിണഭാരതത്തിലെ ശൈവക്ഷേത്രങ്ങളില് അഗ്രഗണ്യസ്ഥാനമാണ് വൈക്കം മഹാദേവക്ഷേത്രത്തിനുള്ളത്. കോട്ടയം ജില്ലയിലെ വൈക്കത്താണ് ഈ മഹാക്ഷേത്രം സ്ഥിതിചെയ്യുന്നത്. വ്യാഘ്രപാദമുനിക്ക് ശൈവദര്ശനം ലഭിച്ച വ്യാഘ്രപാദപുരമാണ് ഇപ്പോള് വൈക്കം എന്നപേരിലറിയപ്പെടുന്നത്. ക്ഷേത്രത്തിലെ പ്രധാന മൂര്‍ത്തി പരമശിവനാണ്. വൈക്കത്തെ ശിവന്‍ പെരും തൃക്കോവിലപ്പനായാണ് അറിയപ്പെടുന്നത്. കിഴക്കോട്ടാണ് ദര്ശനം. കേരളത്തിലെ അണ്ഡാകൃതിയിലുള്ള ഏക ശ്രീകോവിലാണ് വൈക്കം ക്ഷേത്രത്തിലേത്. പെരുന്തച്ചന് ക്ഷേത്രനിര്മ്മാണം നടത്തിയെന്നു വിശ്വസിക്കുന്ന ഈ ക്ഷേത്രത്തിന്റെ വലിയ വട്ട ശ്രീകോവിലിന് സാധാരണ ശ്രീകോവിലിന്‍റെ മൂന്നിരിട്ടിയോളം വലിപ്പമുണ്ട്. ശ്രീകോവിലിന് രണ്ടു ചുറ്റ് ഉണ്ട്, ഓരോ ചുറ്റിനും ആറു കരിങ്കല്‍പ്പടികള്‍ വീതമാണുള്ളത്.ശ്രീകോവിലില് രണ്ടടി ഉയരമുള്ള പീഠത്തില്‍ അഞ്ചടിയോളം ഉയരമുള്ള മഹാലിംഗമാണുള്ളത്.
എട്ട് ഏക്കറിലാണ് ക്ഷേത്രം നില്‍ക്കുന്നത്. കിഴക്കെ ഗോപുരം കടന്നാല്‍ ആനക്കൊട്ടില്‍ കാണാം. അതിനടുത്തായി അറുപത്തിനാല് അടി ഉയരമുള്ള സ്വര്‍ണ്ണക്കൊടിമരവും കാണാം. കരിങ്കല്‍ പാകിയ മുറ്റത്ത് 325 തിരിയിട്ട് കത്തിക്കാവുന്ന അശ്വത്ഥാകൃതിയിലുള്ള വിളക്ക് കാണാം. ഇതില്‍ നെയ്യോ എണ്ണയോ ഒഴിച്ച് കത്തിക്കുന്ന ചടങ്ങാണ് ആലുവിളക്ക് തെളിയിക്കല്‍.
ഇവിടെ ശിവന് രാവിലെ ദക്ഷിണാമൂര്‍ത്തി, ഉച്ചയ്ക്ക് കിരാതമൂര്‍ത്തി, വൈകിട്ട് പാര്‍വ്വതീസമേതനായ സാംബശിവന്‍ എന്നീ മൂന്നുഭാവങ്ങളാണുള്ളത്. അഞ്ചു പൂജയും ശീവേലിയും ഇവിടെ നടത്തുന്നു. ആദ്യം പുറപ്പെടാശാന്തിയായിരുന്നു. രണ്ടു തന്ത്രിമാര്‍, മേയ്ക്കാടും ഭദ്രാകാളി മറ്റപ്പള്ളിയും. ഉപദേവതമാരായി കന്നിമൂല ഗണപതി, സ്തംഭഗണപതി, ഭഗവതി, ഉടല്‍ കൂട്ടുമ്മേല്‍, വ്യാഘ്രപാദമഹര്‍ഷി എന്നിവരാണുള്ളത്.
ഈ ശിവക്ഷേത്രത്തിന്‍റെ ഒരു പ്രത്യേകത വാതില്‍ മാടത്തിലൂടെ കടന്നു പോകുമ്പോള്‍ കാണുന്ന ദാരുശില്പങ്ങളാണ്. അതിമനോഹരമായാണ് രാമായണം അതില് കൊത്തിവച്ചിരിക്കുന്നത്.
ദിവസേനയുള്ള ക്ഷേത്രച്ചടങ്ങുകള്വെളുപ്പിന് 3.30 ന് പള്ളിയുണര്ത്തല്4.00 മണിക്ക് നടതുറപ്പ്, നിര്മ്മാല്യദര്ശനം, എതിര്ത്തു പൂജ, ഉഷഃപൂജ.6.30 ന് എതിര്ത്തു ശ്രീബലി.7.30 ന് പന്തീരടി പൂജ.9.00 ന് നവകം പൂജ.10.00 ന് ഉച്ചപൂജ.11.30 ന് ഉച്ച ശ്രീബലിവൈകുന്നേരം 5.00 ന് നടതുറപ്പ്.6.30 ന് ദീപാരാധന.7.00 ന് അത്താഴ പൂജ.8.00 ന് അത്താഴ ശ്രീബലി
ഘട്ടിയം ചൊല്ലല്‍വൈക്കം മഹാദേവക്ഷേത്രത്തില് മാത്രം കാണുന്ന ഒരു ചടങ്ങാണ് ഘട്ടിയം ചൊല്ലല്‍.ശ്രീബലിക്ക് എഴുഇന്നള്ളത്ത് നടക്കുമ്പോള്‍ ഭവാന്‍റെ സ്തുതിഗീതങ്ങള്‍ ചൊല്ലുന്ന ചടങ്ങാണിത്. കൊല്ലവര്ഷം 1030, തുലാം 27-ന് തിരുവിതാംകൂര് മഹാരാജാവായിരുന്ന ആയില്യം തിരുനാളാണ് ഈ ചടങ്ങ് ആരംഭിച്ചത്. ഈ ചടങ്ങിലൂടെ വൈക്കത്തപ്പന് തന്റെ കരുണയുടെ കടാക്ഷം ഭക്തജനങ്ങള്ക്ക് അരുളുന്നു.
വടക്കുംപുറത്ത് പാട്ട്പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ വൈക്കം മഹാദേവക്ഷേത്രത്തില് നടക്കുന്ന ഒരു ആചാരാനുഷ്ഠാനമാണ് വടക്കുംപുറത്ത് പാട്ട്. ക്ഷേത്രാങ്കണത്തിന്‍റെ വടക്കു വശത്ത് നെടുമ്പുര കെട്ടി കളമെഴുത്തും പാട്ടും നടത്താറുണ്ട്. ഇതാണ് പ്രസിദ്ധമായ വടക്കും പുറത്ത് പാട്ട്. ഇതേ മട്ടില്‍ മുമ്പ് തെക്കുംപുറത്ത് പാട്ടും ഉണ്ടായിരുന്നത്രെ.
വൈക്കത്തഷ്ടമിവൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി വിശ്വപ്രസിദ്ധിയാര്ജ്ജിച്ചതാണ്. നാടിന്റെ നാനാഭാഗത്തുനിന്നുമുള്ള ഭക്തര് അഷ്ടമി ദര്ശനത്തിന് ഈ ക്ഷേത്രത്തിലെത്തുകപതിവാണ്. താരകാസുരന്റെയും ശൂരപത്മന്റെയും നിഗ്രഹത്തിനായി മഹാദേവന് തന്റെ പുത്രനായ സുബ്രഹ്മണ്യസ്വാമിയെ അനുഗ്രഹം കൊടുത്ത് പറഞ്ഞയച്ച് പന്ത്രണ്ടുദിവസം കാത്തിരിക്കുന്നു. പുത്രവിജയത്തിനുവേണ്ടി ശിവന് അഷ്ടമി ദിവസം അന്നദാനം നടത്തുന്നു. ശിവന് മാത്രം നിരാഹാരവ്രതം അനുഷ്ഠിക്കുന്നു.
പന്ത്രണ്ടാം ദിവസം താരകാസുരനെ നിഗ്രഹിച്ച് വിജയശ്രീലളിതനായി പരിവാരസമേതം പിതാവിന്റെ സമീപം മടങ്ങി എത്തുകയും ചെയ്യുന്നതാണു അഷ്ടമിയുടെ പിന്നിലുള്ള ഐതിഹ്യം. അഷ്ടമി ഉത്സവം നടക്കുന്ന പന്ത്രണ്ടു ദിവസവും ഭഗവാന്റെ തിരുസന്നിധിയില് ഭക്തജനങ്ങള്ക്ക് ആഹാരം നല്കാറുണ്ട്. വിജയശ്രീലളിതനായി രാത്രിയിലെത്തിച്ചേരുന്ന ഉദയനാപുരത്തപ്പനെ വാദ്യാഘോഷാലങ്കാരത്തോടെ കിഴക്കേ ആനപന്തലില് കാത്തിരിക്കുന്ന ശിവന് എതിരേല്ക്കുന്നു. ഈ സന്തോഷത്തില് പങ്കുകൊള്ളുന്നതിനായി ഭഗവാന്റെ സഹോദരിമാരായ മൂത്തേടത്തുകാവിലമ്മയും കൂട്ടുമ്മേല് ഭഗവതിയും എത്തിച്ചേരുന്നു. ഇത് “കൂടി പൂജ’ എന്നാണ് അറിയപ്പെടുന്നത്. തുടര്‍ന്ന് “വലിയ കാണിക്ക’ആരംഭിക്കുന്നു. കറുകയില്‍ വലിയ കൈമളുടെ കാണിക്കയാണാദ്യം. തുടര്‍ന്ന് മറ്റാളുകളും കാണിക്കയിടുന്നു. തുടര്‍ന്ന് ഉദയനാപുരത്തപ്പന്‍െറ ഹൃദയസ്പൃക്കായ വിടവാങ്ങള്‍ നടക്കുന്നു. ശോകരസം തുളുന്പുന്ന അകന്പടിയോടെ ഉദയനാപുരത്തപ്പന്‍ യാത്രപറയുന്ന ചടങ്ങിനെ “കൂടിപ്പിരിയല്‍” എന്നാണ് പറയുക.
അഷ്ടമി വിളക്കിന്‍െറ അവസാനം ശിവപെരുമാള്‍ ശ്രീകോവിലിലേക്കും മകന്‍ ഉദയനാപുരത്തേക്കും എഴുന്നെള്ളുന്നു. ഇതാണ് വൈക്കത്തഷ്ടമിയുടെ ചടങ്ങുകള്‍. പിറ്റേ ദിവസം ക്ഷേത്രത്തില്‍ ആറാട്ടാണ്.
എത്തിച്ചേരുന്ന വിധംട്രെയിനില് എറണാകുളം-തിരുവനന്തപുരം (കോട്ടയം വഴി) പാതയില് കോട്ടയത്തുനിന്നും 40 കി.മീ. വടക്കും, എറണാകുളത്തുനിന്നും 36 കി.മീ. തെക്കുമാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നെടുന്പാശ്ശേരി ഇന്റര്നാഷണല് വിമാനത്താവളം ഇവിടെനിന്ന് 56 കി.മീ. അകലെയാണ്.

Irinjalakuda Koodalmanikkam Temple

ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രം

ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും അതിലൊക്കെയുപരിയായി ആദര്ശത്തിന്റെയും മകുടോദാഹരണമായി പുരാണങ്ങളില് നിറഞ്ഞുനില്ക്കുന്ന ഒരു ദൈവികഭാവമാണ് ഭരതന്. ത്രേതായുഗത്തില് ശ്രീരാമചന്ദ്ര സഹോദരനായി ജനിച്ച്, പിതൃതുല്യനായ ജ്യേഷ്ഠന്റെ വനവാസത്തിലൂടെ തനിക്കു വന്നുചേര്ന്ന അയോദ്ധ്യാധിപസ്ഥാനത്തെ ജ്യേഷ്ഠന്റെ പാദപൂജകൊണ്ട് കര്മ്മപൂരിതമാക്കി, പതിന്നാലു കൊല്ലം രാജ്യത്തെയും അവിടുത്തെ പ്രജകളെയും കണ്ണിലെ കൃഷ്ണമണിപോലെ നോക്കി, വനവാസത്തിനുശേഷം എത്തിച്ചേര്ന്ന ജ്യേഷ്ഠന്റെ കാല്ക്കല് വച്ചു നമിച്ച ഭരതന്റെ പേരിലുള്ളതാണ് കേരളത്തിലെ മഹാക്ഷേത്രങ്ങളിലൊന്നായ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം.
തൃശൂരില്‍നിന്ന് ഇരുപത്തൊന്നു കി.മീ തെക്ക് കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഇരിങ്ങാലക്കുട കേന്ദ്രമായി കൂടല്‍മാണിക്യക്ഷേത്രം സ്ഥിതിചെയ്യുന്നു. പത്ത് ഏക്കര്‍ സമചതുരമായ സ്ഥലത്താണ് ക്ഷേത്രം. രണ്ടുനില വട്ടശ്രീകോവില്‍. രണ്ടു നാലമ്പലമുണ്ട്. പൂജ വിഷ്ണുവിനാണെങ്കിലും നാലമ്പലത്തില്‍ ശിവക്ഷേത്രങ്ങളിലേതുപോലെ അപൂര്‍ണ്ണപ്രദക്ഷിണം.
ആഡംബരപ്രിയനല്ലാത്ത ഭഗവാന്റെ മനസു മുഴുവന്‍ ശ്രീരാമചന്ദ്രനും അവിടുത്തെ പാദങ്ങളുമാണ്. സര്‍വ്വതും ഭഗവാനില്‍ അര്‍പ്പിച്ച് തപസ് അനുഷ്ഠിക്കുന്ന ഭാവത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ. ഒരാള്‍ പൊക്കത്തിലുള്ള വിഗ്രഹം ചതുര്‍ബാഹുവാണ്. കോദണ്ഡവും അഭയമുദ്രയും ശംഖും ചക്രവും ധരിച്ചിരിക്കുന്നു. കിരീടവും കുറച്ച് ആഭരണങ്ങളും ധരിച്ച് കനത്തില്‍ വലിയൊരു പുഷ്പമാല ചാര്‍ത്തിയിരിക്കുന്നു. അത് കിരീടത്തിന്‍റെ മുകളിലൂടെ രണ്ടു വശത്തേക്കുമായി പാദംവരെ നീണ്ടുകിടക്കുന്നു.
ചരിത്രംകേരളത്തില്‍ മുപ്പത്തിരണ്ട് ഗ്രാമങ്ങളിലായിട്ടാണ് ബ്രാഹ്മണര്‍ താമസമാരംഭിച്ചത്. ഈ ഗ്രാമങ്ങളില് വളരെ പ്രാധാന്യം അര്ഹിക്കുന്ന ഒരു ഗ്രാമമാണ് ഇരിങ്ങാലക്കുട. കുലീപിനി മഹര്ഷി യാഗം ചെയ്ത് പുണ്യഭൂമിയാക്കിയെടുത്ത ഈ ഗ്രാമത്തില് സ്ഥാപിച്ച യജ്ഞദേവന്റെ ചൈതന്യം നിലനിര്ത്തുവാന് സാധിക്കാതെ വരികയും തത്ഫലമായി മൂര്‍ത്തിയുടെ ശക്തിക്ഷയം വരികയും ചെയ്തു.
വര്ഷങ്ങള്ക്കുശേഷം ക്ഷേത്രചൈതന്യം വര്‍ദ്ധിപ്പിക്കാനും, പുനഃപ്രതിഷ്ഠ നടത്താനും ക്ഷേത്രഭാരവാഹികള് പലവഴിക്കും ആലോചിച്ചുകൊണ്ടിരുന്നു. ഈ സമയത്ത് കടലില് മത്സ്യബന്ധനത്തിനുപോയ മുക്കുവന്മാര്ക്കു ലഭിച്ച നാലുവിഗ്രഹങ്ങള് വായ്ക്കല്‍ കയ്മളുടെ പക്കല്‍ ഉണ്ടെന്ന വാര്‍ത്ത ക്ഷേത്രഭരണക്കാര്‍ അറിഞ്ഞു. നാടുവാഴികളും യോഗക്കാരും ചേര്‍ന്ന് അതിലൊരു വിഗ്രഹംകൊണ്ടുവന്ന് യഥാവിധി ക്ഷേത്രത്തില്‍ ഇന്നു കാണുന്ന സ്ഥലത്ത് പ്രതിഷ്ഠിച്ചു. പ്രതിഷ്ഠ നടത്തിയ വിഗ്രഹം ഭരതന്‍റേതായിരുന്നു. മറ്റു മൂന്നു വിഗ്രഹങ്ങള് യഥാക്രമം ശ്രീരാമവിഗ്രഹം തൃപ്രയാറും, ലക്ഷ്മണന്റേത് മൂഴിക്കുളത്തും, ശത്രുഘ്നന്റേത് പായമേലും പ്രതിഷ്ഠിച്ചു. ജലം ഇരുകൈവഴികളിലായി ഒഴുകിയതിന്റെ മധ്യത്തില് മണല് അടിഞ്ഞുകൂടിയുണ്ടായ ഞാല്‍നിലങ്ങളുടെ അല്ലെങ്കില്‍ ഇരുചാലുകളുടെ ഇടയില്‍ ക്ഷേത്രനിര്‍മാണശേഷം ദേവനെ പ്രതിഷ്ഠിച്ചതുകൊണ്ടാണ് ക്ഷേത്രത്തിന് ഇരുഞാല്‍കിട, ഇരിഞ്ഞാലക്കുട എന്ന നാമമുണ്ടായത്.
പുനഃപ്രതിഷ്ഠയ്ക്കുശേഷം വിഗ്രഹത്തില്‍ ദിവ്യജ്യോതിസ് പ്രത്യക്ഷപ്പെട്ടു. മാണിക്യ കാന്തിയാണെന്ന് സംശയം തോന്നിയ ക്ഷേത്രഭരണക്കാര്‍ കായംകുളം രാജാവിന്‍റെ പക്കലുള്ള മാണിക്യവുമായി ഒത്തുനോക്കാന്‍ തീരുമാനിച്ചു . ഭരണാധികാരികള്‍ കായംകുളം രാജാവിനെ സമീപിച്ച് വിവരം ഉണര്‍ത്തിച്ച് മാണിക്യം കേടുകൂടാതെ തിരിച്ചു നല്‍കാമെന്ന കരാറില്‍ രത്നം വാങ്ങി. പുജാരി മാണിക്യം വിഗ്രഹത്തോട് ചേര്‍ത്തുപിടിച്ച് പ്രകാശങ്ങള്‍ തമ്മില് ഒത്തുനോക്കി. എന്നാല്‍ നിമിഷനേരം കൊണ്ട് മാണിക്യക്കല്ല് വിഗ്രഹത്തില്‍ ലയിച്ചുചേര്‍ന്നു. മാണിക്യരത്നം വിഗ്രഹത്തോട് അലിഞ്ഞുചേര്ന്നതിനുശേഷം ഇരിങ്ങാലക്കുടക്ഷേത്രം കൂടല്‍മാണിക്യം ക്ഷേത്രമെന്ന പേരില്‍ അറിയപ്പെട്ടു.
പൂജകളും വഴിപാടുകളുംവെളുപ്പിന് 3.00 a.m-ന് നടതുറക്കല്7.30 a.m. - 8.15 a.m. നിവേദ്യവും, എതിര്ത്തുപൂജയും10.30 a.m. - 11 a.m. നിവേദ്യവും, ഉച്ചപൂജയും11.30 a.m. നട അടയ്ക്കല്വൈകുന്നേരം 5 p.m.-ന് നടതുറക്കല്7.30 to 8 p.m. - നിവേദ്യവും അത്താഴപൂജയും8.15 p.m. - നട അടയ്ക്കല്
കൂടല്മാണിക്യം ക്ഷേത്രത്തില് മഹാവിഷ്ണുവിന്റെതാണ് പൂജ. മഹാവിഷ്ണുവിന്റെ ഒരു അംശാവതാരമാണല്ലോ ഭരതന്. കിഴക്കോട്ടു ദര്ശനത്തിലുള്ള ഈ ക്ഷേത്രത്തില്‍ ഉപക്ഷേത്രങ്ങള്‍ ഇല്ല. മൂന്നു പൂജ. ഉഷപ്പൂജയും, പന്തീരടിപ്പൂജയുമില്ല. എതിര്‍ത്ത പൂജ, ഉച്ചപ്പൂജ, അത്താഴപൂജ. തുലാമാസത്തിലെ തിരുവോണനാളില്‍ തൃപ്പുത്തരിദിവസം മാത്രം പുത്തിരിപ്പൂജകൂടിയുണ്ടാകും.
താമരമാല ഭഗവാനു കൂടുതല് പ്രിയമായതുകൊണ്ട് അതു ചാര്‍ത്തി പ്രാര്‍ഥിച്ചാല്‍ സകലവിഘ്നങ്ങളും മാറിക്കിട്ടുമെന്നാണ് ഭക്തരുടെ വിശ്വാസം. ക്ഷേത്രത്തില്‍ ഉപദേവതകളില്ലെങ്കിലും തിടപ്പള്ളിയില്‍ ഹനുമാനും, വാതില്‍മാടത്തില്‍ തെക്കും, വടക്കും ദുര്‍ഗ്ഗയും, ഭദ്രകാളിയും ഉണ്ടെന്നാണു സങ്കല്പം. തിടപ്പള്ളിയില്‍ അവിലും പൂവന്‍പഴവും നിവേദ്യമുണ്ട്. ദുര്‍ഗ്ഗയ്ക്കും, ഭദ്രകാളിയ്ക്കും ഉത്സവക്കാലത്തുമാത്രം നേദ്യം. താമരയും, തെച്ചിയും, തുളസിയും മാത്രമെ ക്ഷേത്രത്തില്‍ ഉപയോഗിക്കൂ. ഉദരരോഗത്തിന് വഴുതന നേദ്യവും, അംഗുലിയാംഗം കൂത്തും വഴിപാടുകള്‍. കൂത്തിനവകാശം അമയന്നൂരിനാണ്. ഇടവത്തില്‍ ഉത്രാടം മുതല്‍ നാല്പതു ദിവസമാണ് കൂത്ത്. ഇരുപത്തിയെട്ടു ദിവസം പ്രബന്ധവും പന്ത്രണ്ടു ദിവസം അംഗുലീയാംഗവും.
ആണ്‍കുട്ടികളുണ്ടാകുന്നതിന് കൂട്ടുപായസവും പെണ്‍കുട്ടികളുണ്ടാകുന്നതിന് വെള്ളനേദ്യവുമാണ് പ്രധാനമായും ചെയ്യുന്നത്. മൂലക്കുരുവിനും, അര്‍ശ്ശസ്സിനും ഇവിടെ നെയ്യാടി സേവകഴിക്കും. മഴ പെയ്യാനും പെയ്യാതിരിക്കാനും താമരമാല വഴിപാടും. തൃപ്പുത്തരിക്കു പിറ്റെ ദിവസം കൂട്ടഞ്ചേരി മൂസ്സ് കൊണ്ടുവരുന്ന മുക്കുടിനേദ്യമുണ്ട് ക്ഷേത്രത്തില്‍. ഒരു മരുന്നായ മുക്കുടിക്കുവേണ്ടി ഭക്തരുടെ ഭയങ്കര തിരക്കാണ്.
ക്ഷേത്രതന്ത്രിമാര്‍ആറു തന്ത്രിമാരുള്ള കേരളത്തിലെ ഏക ക്ഷേത്രമാണ് ഇരിങ്ങാലക്കുട കൂടല്മാണിക്യക്ഷേത്രം. കുറുമ്പ്രനാട്ടില്‍നിന്നും വന്ന പുത്തിരില്ലത്തിന് കാരാണ്മയ്ക്കാണ് മേല്‍ശാന്തിസ്ഥാനം. പുറപ്പെടാശാന്തിയാണ് ഇവിടെയുള്ളത്. അണിമംഗലം, നടുവം, പാറപ്പുറം, കുന്നം എന്നിവര്‍ക്കാണ് കീഴ്ശാന്തി കാരാണ്മ. നടുവം അന്യംനിന്നതിനാല്‍ എടശ്ശേരിക്കു കീഴ്ശാന്തിപദവി കിട്ടി. മൂത്തതുമാര്‍: കോളോം, കിട്ടത്ത്, ചിറയത്ത് പട്ടോല, തുരുത്തിക്കാട്ടുമേനോന്‍ എന്ന് പഴയ ക്രമം. ആദ്യം രണ്ടു തന്ത്രിമാരായിരുന്നു. തരണനെല്ലൂരും അണിമംഗലവും.
ഓതിക്കോനായിരുന്ന വേളൂക്കര നകരമണ്ണിനും പിന്നീടു തന്ത്രിസ്ഥാനം കിട്ടി. തരണനെല്ലൂര്‍ ഇല്ലം നാലായതിനാല്‍ (നെടുമ്പള്ളി തരണനെല്ലൂര്‍, വെളുത്തേടത്ത് തരണനെല്ലൂര്‍, കിടങ്ങശ്ശേരി തരണനെല്ലൂര്‍, തെക്കിനിയടത്ത് തരണനെല്ലൂര്‍) ഇപ്പോള്‍ ആറു തന്ത്രമാരാണ്.
ഉത്സവംമേടമാസത്തില് ഉത്രം നാളില് കൊടികയറി പതിനൊന്നു ദിവസമായിട്ടാണ് ഉത്സവം ആഘോഷിക്കുന്നത്. പള്ളിവേട്ടദിവസം രാത്രി കിഴക്കുഭാഗത്തുള്ള ആല്‍ത്തറയില്‍ ആണ് പള്ളിവേട്ടച്ചടങ്ങ് നടക്കാറുള്ളത്. അതിനുശേഷം അഞ്ച് ആനയുമായി പഞ്ചവാദ്യത്തോടെ ക്ഷേത്രത്തിലേയ്ക്ക് മടങ്ങും. കുട്ടന്‍കുളത്തിന് അടുത്ത് എത്തിയാല്‍ പഞ്ചവാദ്യം കഴിഞ്ഞ് പാണ്ടിമേളവും, വെടിക്കെട്ടും ഉണ്ടായിരിക്കും. ക്ഷേത്രത്തില്‍ മടങ്ങി എത്തിയാല്‍ പള്ളിക്കുറുപ്പോടെ ചടങ്ങ് അവസാനിക്കുന്നു. പിറ്റേന്നാണ് ആറാട്ട്. കൊടിയിറക്കുന്നതിന് മുമ്പായി കൊടിക്കല്‍പ്പറ നിറക്കുന്നത് ഭക്തജനങ്ങള്‍ പുണ്യമായി കരുതുന്നു.
ക്ഷേത്രത്തില് എത്തിച്ചേരാന്തൃശ്ശൂരില്നിന്നും 20 കി.മീ. തെക്കും, കൊടുങ്ങല്ലൂര് ഭഗതവതിക്ഷേത്രത്തില്നിന്നും 16 കി.മീ. വടക്കുമാണ് ഇരിങ്ങാലക്കുട സ്ഥിതിചെയ്യുന്നത്.കൂടല്മാണിക്യം ക്ഷേത്രത്തില്നിന്നും 9 കി.മീ. മാറിയാണ് ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് സ്ഥിതിചെയ്യുന്നത്. ഇരിങ്ങാലക്കുടയില്നിന്നും 20 കി.മീ. മാറിയാണ് തൃശ്ശൂര് റെയില്‍വേ സ്റ്റേഷന് സ്ഥിതിചെയ്യുന്നത്. കൂടല്മാണിക്യം ക്ഷേത്രത്തില്നിന്നും ഏകദേശം 45 കി.മീ. മാറിയാണ് നെടുന്പാശ്ശേരി രാജ്യാന്തര വിമാനത്താവളം സ്ഥിതിചെയ്യുന്നത്.

ചെട്ടികുളങ്ങര ദേവിക്ഷേത്രം

chettikulangara-ed

മാവേലിക്കര താലൂക്ക്, കാര്‍ത്തികപ്പള്ളി താലൂക്ക് എന്നിവ ഉള്‍പ്പെടുന്ന പ്രദേശം പൊതുവേ ഓണാട്ടുകര എന്നപേരിലാണ് അറിയപ്പെടുന്നത്. ഈ കരയുടെ ഭാഗമായ ചെട്ടിക്കുളങ്ങരയിലാണ് സര്‍വ്വൈശ്വര്യസ്വരൂപിണിയും, സര്‍വ്വദുഃഖനിവാരിണിയുമായ ചെട്ടിക്കുളങ്ങര അമ്മ വാണരുളുന്നത്. ഭദ്രകാളിയുടേതാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയെങ്കിലും പ്രഭാതത്തില്‍ ദേവി സരസ്വതിയായും മധ്യാഹ്നത്തില്‍ മഹാലക്ഷ്മിയായും സായംസന്ധ്യയില്‍ ദുര്‍ഗ്ഗയായും വിരാജിക്കുന്നു. ഗണപതി, ബാലകന്‍, യക്ഷി, മൂര്‍ത്തി, നാഗരാജാവ് എന്നിവരാണ് ഉപദേവതമാര്‍. എല്ലാ മതക്കാര്‍ക്കും ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് പ്രവേശനം ഉണ്ടെന്നതാണ് ഒരു പ്രധാന പ്രത്യേകത. നാലമ്പലത്തിന്‍റെ വാതിലുകളും ക്ഷേത്രത്തിന്‍റെ kuthi-edചുവരുകളും മനോഹരമായ ശില്‍പ്പങ്ങള്‍കൊണ്ട് അലങ്കൃതമാണ്.
നൂറ്റാണ്ടുകള്‍ക്കുമുമ്പ്‌, ചെട്ടിക്കുളങ്ങരയിലുള്ള കുറച്ച്‌ പ്രമാണിമാര്‍ തൊട്ടടുത്തുള്ള കോയ്പ്പള്ളിക്കാരാഴ്മ ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം കാണുവാന്‍ പോയി. എന്നാല്‍ അവിടെയെത്തിയ അധികാരികള്‍ക്ക്‌ കോയ്പ്പള്ളി അമ്പലഭരണക്കാരില്‍നിന്നും പരിഹാസമാണ്‌ കിട്ടിയത്‌. ഈ അപമാനത്തില്‍ മനംനൊന്ത പ്രമാണിമാര്‍ ചെട്ടിക്കുളങ്ങരയില്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കുന്നതിനെക്കുറിച്ച്‌ തീരുമാനിച്ചു. ഇതിനുവേണ്ടി കൊടുങ്ങല്ലൂരമ്മയുടെ അനുഗ്രഹത്തിനായി അവര്‍ പ്രാര്‍ത്ഥിക്കുകയും അവിടേക്ക്‌ പോകുവാനും തീരുമാനിച്ചു. അവര്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെത്തി 12 ദിവസത്തെ ഭജനം അനുഷ്ഠിച്ചു. ഇതിനിടെ, താന്‍ ചെട്ടിക്കുളങ്ങരയിലേയ്ക്ക്‌ വരികയാണെന്ന്‌ ഭജനത്തിനെത്തിയ പലര്‍ക്കും അമ്മയുടെ സ്വപ്നദര്‍ശനമുണ്ടായി. അടുത്ത ദിവസം അവര്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ വെളിച്ചപ്പാട്‌ നല്‍കിയ പവിത്രമായ വാളുമായി ചെട്ടിക്കുളങ്ങരയിലെത്തി ക്ഷേത്രനിര്‍മ്മിതിക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തി.chetti-ed
കുറച്ചു ദിവസങ്ങള്‍ക്കുശേഷം, കരീപ്പുഴ നദിയില്‍ രാത്രിയില്‍ കടത്തുപണിയിലേര്‍പ്പെട്ടിരുന്ന വഞ്ചിക്കാരന്‌ എവിടെനിന്നാണെന്ന്‌ അറിയില്ല ഒരു സ്ത്രീയുടെ ശബ്ദം കേള്‍ക്കുവാനിടയായി. നോക്കിയപ്പോള്‍ ഒരു പ്രായംചെന്ന സ്ത്രീ തന്നെ അക്കരയ്ക്കു കടത്തിത്തരണമെന്ന്‌ ചോദിക്കുന്നു. അര്‍ദ്ധരാത്രിയില്‍ ഒറ്റയ്ക്ക്‌ ഒരു സ്ത്രീ സഹായം ചോദിച്ചപ്പോള്‍ കടത്തുകാരനു മനസ്സലിവുവന്നു. വഞ്ചിക്കാരന്‍ അവരെ അക്കരയ്ക്കു കടത്തിവിട്ടതിനുശേഷം ചെട്ടിക്കുളങ്ങരവരെ അനുഗമിച്ചു. യാത്രയ്ക്കിടെ അവര്‍ ഒരു മരത്തിന്റെ കീഴില്‍ വിശ്രമിച്ചു (ഇപ്പോള്‍ ഈ സ്ഥലത്ത് പുതുശ്ശേരിയമ്പലം ക്ഷേത്രം സ്ഥിതിചെയ്യുന്നു). കടത്തുകാരന്‍ സമീപംകണ്ട ഗൃഹത്തില്‍നിന്ന്‌ ഭക്ഷണം വാങ്ങികൊണ്ടുവന്നു. അല്‍പസമയം കഴിഞ്ഞപ്പോള്‍ കടത്തുകാരന്‍ താനേ ഉറക്കത്തിലായി. പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ തലേന്നു രാത്രികണ്ട വൃദ്ധയെ അവിടെയെങ്ങും കാണുവാന് അദ്ദേഹത്തിനു കഴിഞ്ഞില്ല. ആ കടത്തുകാരന്‍ ഈ രഹസ്യം നാട്ടുകാരോടു പറഞ്ഞു.
അന്നേദിവസം ഉച്ചയ്ക്ക്, ഇപ്പോള്‍ ക്ഷേത്രം ഇരിക്കുന്ന സ്ഥലത്തിനടുത്തുള്ള ബ്രാഹ്മണഗൃഹത്തിന്റെ മേച്ചില്പണി നടന്നുകൊണ്ടിരിക്കുന്ന ഉച്ചഭക്ഷണസമയത്ത് എവിടെനിന്നോ അജ്ഞാതയായ ഒരു വൃദ്ധയെത്തി കഞ്ഞിയും മുതിരപ്പുഴുക്കും വാങ്ങി അപ്രത്യക്ഷയായി. ഇതേത്തുടര്‍ന്ന് ജ്യോത്സ്യന്മാരെ വരുത്തി പ്രശ്നംവച്ചുനോക്കിയപ്പോള്‍ ദേവിയുടെ ആഗമനത്തിന്റെ സൂചനകള്‍ പ്രശ്നത്തില്‍ തെളിഞ്ഞുകണ്ടു. തുടര്‍ന്നു നാട്ടുകാര്‍ ചേര്‍ന്ന് ക്ഷേത്രം പണിയിച്ചു ദേവിയെ അവിടെ പ്രതിഷ്ഠിച്ചുവെന്നാണ് വിശ്വാസം.
കരകള്‍ചെട്ടിക്കുളങ്ങരയില്‍ 13 കരകളാണുള്ളത്‌. ഈരേഴ തെക്ക്‌, ഈരേഴ വടക്ക്‌, കൈത തെക്ക്‌, കൈത വടക്ക്‌, കണ്ണമംഗലം തെക്ക്‌, കണ്ണമംഗലം വടക്ക്‌, പേള, കടവൂര്‍, ആഞ്ഞിലിപ്ര, മറ്റം വടക്ക്‌, മറ്റം തെക്ക്‌, മേനാമ്പള്ളി, നടൈക്കാവ്‌.
വഴിപാടുകള്‍കുങ്കുമാര്‍ച്ചന, രക്തപുഷ്പാഞ്ജലി, പന്തിരുനാഴി, ഭഗവതി സേവ, വിവിധ തരത്തിലുള്ള പായസങ്ങള്‍, നിറമാലയും വിളക്കും, ചാന്താട്ടം, ഉടയാട, ആലുവിളക്ക്‌ തെളിയിക്കല്‍, അര്‍ച്ചന തുടങ്ങിയവ ഇവിടുത്തെ പ്രധാനവഴിപാടുകളാണ്‌.
വൃശ്ചികമാസത്തിലെ ഭരണി മുതല്‍ ചെട്ടികുളങ്ങരയില്‍ ഉത്സവ കാലം തുടങ്ങുകയായി. വൃശ്ഛിക ഭരണിക്ക് വിഗ്രഹം കൈവെള്ളയില്‍ ഏന്തിയാണ് എഴുന്നള്ളത്ത്. എന്നാല്‍ ധനുമാസം മുതല്‍ മീനത്തിലെ അശ്വതി വരെ തോളില്‍ ഏറ്റി നടക്കാവുന്ന ജീവതയില്‍ ആണ് വിഗ്രഹം എഴുന്നള്ളിക്കുക. പൂയം മുതല്‍ പറയ്ക്കെഴുന്നള്ളിപ്പാണ്. ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലംവടക്ക്, പേള, കടവൂര്‍, ആഞ്ഞിലിപ്ര, മറ്റം തെക്ക്, മറ്റം വടക്ക്, മേനാംപള്ളി, നടൈക്കാവ് എന്നീ പതിമൂന്ന് കരകളില്‍ നിന്നാണ് പറയെടുപ്പ്.
കെട്ടുകാഴ്ചനയനമനോഹരങ്ങളായ കെട്ടുകാഴ്ചകളാണ് ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന്റെ ഒരു പ്രത്യേകത. 13 കെട്ടുകാഴ്ചകളാണുള്ളത്. 13 കരക്കാരുടെ പരദേവതയാണ് ചെട്ടിക്കുളങ്ങര അമ്മ. ഓരോ കരക്കാരും കുംഭഭരണിക്ക് കെട്ടുകാഴ്ചകള്‍ സമര്‍പ്പിക്കുന്നു. ചക്രങ്ങളുടെ മുകളില്‍ അച്ചുതടിയും ചിറകുതടിയും പിടിപ്പിച്ച് രണ്ടു തട്ടുകളും അഞ്ചു മുതല്‍ എട്ടുവരെ നിലകളും ഭംഗിയായി നിര്‍്മ്മിക്കുന്ന കെട്ടുകാഴ്ചയാണ് തേര്. അച്ചുതണ്ടിലാണ് തേരിന്റെ നിയന്ത്രണം. അച്ചുതണ്ടില്‍ രണ്ടുവടങ്ങള്‍ കെട്ടി ആളുകള്‍ വലിച്ചാണ് തേരിനെ ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുവരുന്നത്. അടിത്തട്ടുകള്‍ തടിയിലും മുകളിലേയ്ക്കുള്ള തട്ടുകള്‍ അലകും മുളയുംകൊണ്ടുമാണ് നിര്‍ര്മ്മിച്ചിരിക്കുന്നത്. സാധാരണ 40 മുതല്‍ 75 അടിവരെ തേരിനു പൊക്കമുണ്ടാകും.
മൂന്നുചാരുതട്ടുകളും 23 ഇടത്തട്ടുകളും ചേര്‍ന്നതാണ് ഒരു കുതിരയുടെ കെട്ടുകാഴ്ച നിര്‍മ്മിച്ചിരിക്കുന്നത്. നാലു ചക്രങ്ങളില്‍ ഉറപ്പിച്ചിരിക്കുന്ന അടിച്ചട്ടത്തിന്റെ മുകളിലാണ് ഓരോ തട്ടുകളും പണിതുറപ്പിക്കുക. സമചതുരാകൃതിയില്‍ ഒരേ വലിപ്പത്തില്‍ മേല്ക്കൂടാരം വരെ പോകുന്നതാണ് കുതിരയുടെ ആകൃതി. സാധാരണയായി 125 അടിയിലധികംവരെ പൊക്കം വരെയുണ്ടാകും ഒരു കുതിരയുടെ കെട്ടുകാഴ്ചയ്ക്ക്. കെട്ടുകാഴ്ചകള്‍ ക്ഷേത്രസന്നിധിയിലെത്തി ദര്‍ശനത്തിനുവച്ചശേഷം ക്രമമനുസരിച്ച് ക്ഷേത്രത്തിന്റെ മുന്നിലെ വയലുകളില്‍ അണിനിരത്തും.
കുത്തിയോട്ടംകുംഭഭരണിയിലെ ഉത്സവത്തിന് ഭക്തജനങ്ങള്‍ നടത്തുന്ന ഒരു വഴിപാടാണ് കുത്തിയോട്ടം. പ്രധാനമായും ബാലകന്മാരെയാണു ഈ ചടങ്ങിനായി നിയോഗിക്കുക. ഓരോ സംഘങ്ങളായി തിരിഞ്ഞുള്ള കുത്തിയോട്ടത്തിന് ഓരോ ആശാന്‍മാരും ഉണ്ടാകും. പ്രത്യേക രീതിയില്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ക്കനുസരിച്ചാണ് കുത്തിയോട്ടത്തില്‍ പങ്കെടുക്കുന്നവര്‍ ചുവടുവയ്ക്കുന്നത്. ബാലകന്മാരെ ഒരുക്കി തലയില്‍ കിന്നരിവച്ച തൊപ്പി, മണിമാല, കയ്യില്‍ കാപ്പും എന്നിവ ധരിപ്പിച്ച ശേഷം ദേഹമാസകലം കളഭം പൂശി തറ്റുടുപ്പിച്ച്‌ അതിനു മുകളിലായി വാഴയില വാട്ടിക്കെട്ടി അരമണി ചാര്‍ത്തി, ഇരുകൈകളും ശിരസിനു മുകളില്‍ ചേര്‍ത്തു പിടിച്ച്‌ കയ്യില്‍ പഴുക്കാപ്പാക്ക്‌ തറച്ച കത്തി പിടിപ്പിക്കും. പിന്നീട്‌ കുട്ടികളുടെ അരയില്‍ സ്വര്‍ണ്ണമോ, വെള്ളിയോ കൊണ്ടു നിര്‍മ്മിച്ച നൂല്‍ കോര്‍ക്കും. വെഞ്ചാമരം കൊണ്ടു വീശിയും പനിനീര്‍ തളിച്ചും ഘോഷയാത്രയായാണ്‌ ബാലകന്മാരെ ക്ഷേത്രത്തിലേക്ക്‌ ആനയിക്കുന്നത്. ലോഹനൂല്‍ ഊരിയെടുത്ത്‌ ദേവിക്ക്‌ സമര്‍പ്പിക്കുന്നതോടെ കുത്തിയോട്ടം വഴിപാട്‌ അവസാനിക്കും.
എത്തിച്ചേരുന്നവിധംകായംകുളം-മാവേലിക്കര റൂട്ടില്‍ കായംകുളത്തുനിന്നും 8 കി.മീ. ഉം.മാവേലിക്കര റെയില്‍‌വേ സ്റ്റേഷനില്‍ നിനിന്നും 5 കി.മീ.നങ്ങ്യാര്‍ക്കുളങ്ങരയില്‍ നിനിന്നും 10 കി.മീ. ഉം,കായംകുളം-മാവേലിക്കര റൂട്ടില്‍ തട്ടാരന്പലം ഭഗവതിക്ഷേത്രത്തില്‍ നിനിന്നും 2 കി.മീ. ഉം മാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.തിരുവനന്തപുരം വിമാനത്താവളവും, നെടുന്പാശ്ശേരി വിമാനത്താവളവും ഇവിടെനിന്നും ഒരുപോലെ 120 കി.മീ. മാറിയാണ് സ്ഥിതിചെയ്യുന്നത്.

Mannarasala Temple- Alleppy District

മണ്ണാറശാല നാഗരാജക്ഷേത്രം
ഹരിതാഭമായ വയലുകളിലെ നെല്ക്കതിരില് ഇളംകാറ്റേറ്റുണ്ടാകുന്ന മൂളിപ്പാട്ടുകളും, പുള്ളുവന്പാട്ടുകളുടെ ഈണങ്ങളും നിറഞ്ഞുനില്ക്കുന്ന ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ടാണ് മണ്ണാറശാല ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ പ്രധാനമൂര്‍ത്തികള് ശിവസര്‍പ്പമായ വാസുകിയും നാഗയക്ഷിയുമാണ്. നിലവറയില്‍ വിഷ്ണു സര്‍പ്പമായ അനന്തനേയും പ്രതിഷ്ഠിച്ചിട്ടുണ്ട്.
മണ്ണാറശാലയുടെ ചരിത്രത്തെപ്പറ്റി പ്രതിപാദിക്കുന്ന ഒരു പ്രമുഖ സംസ്കൃതഗ്രന്ഥമാണ് മന്ദാരശാലോദയം. ക്ഷേത്രത്തില്നിന്നും ലഭിച്ച ഗ്രന്ഥങ്ങളുടെയും, ഐതിഹ്യങ്ങളുടെയും വെളിച്ചത്തില് എം.ജി. നാരായണന് നന്പൂതിരിയാണ് ഇത് രചിച്ചിരിക്കുന്നത്. ക്ഷേത്രചരിത്രം പ്രതിപാദിക്കുന്ന മറ്റൊരു ഗ്രന്ഥമാണ് എന്. ജയദേവന്റെ ദി സെര്പ്പന്റ് ടെന്പിള് മണ്ണാറശാല.
ഹരിതാഭമായ കാവുകളാല് നിറഞ്ഞ ഏതാണ്ട് മുപ്പതോളം ഏക്കറിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്റെ ഉടമാവകാശം മണ്ണാറശാല ഇല്ലം വകയാണ്. ക്ഷേത്രത്തിന്റെ ദര്ശനം കിഴക്കോട്ടാണ്. പീഠത്തിലുള്ള വിഗ്രഹത്തിന് ഏകദേശം അഞ്ചടിയാണ് ഉയരം. പൂജ ഒരുനേരമേയുള്ളു. ശാസ്താവ്, ഭദ്രകാളി, ശിവന്‍, ഗണപതി, ദുര്‍ഗ്ഗ എന്നിവര്‍ ഉപദേവതമാര്‍.
ഈ ക്ഷേത്രത്തില് പ്രധാന പൂജകള് ചെയ്യുന്നത് സ്ത്രീകളും, ഉപപൂജകള്‍ പുരുഷന്മാരുമാണ് ചെയ്യുന്നത്. തുലാം, കുംഭം, കന്നി മാസങ്ങളിലെ ആയില്യം നാള് ക്ഷേത്രത്തിലെ വിശേഷപ്പെട്ട ദിവസങ്ങളാണ്.
മണ്ണാറശാല ആയില്യം എന്നപേരില് പ്രസിദ്ധമായ തുലാത്തിലെ ആയില്യത്തിന്റെ ഉച്ചയ്ക്ക് നാഗരാജവിഗ്രഹവുമായി വലിയമ്മ നടത്തുന്ന പ്രദക്ഷിണമാണ് പ്രധാനചടങ്ങ്. ഇതിനോടനുബന്ധിച്ച് സദ്യയും കലാപരിപാടികളും ഉണ്ടാവാറുണ്ട്. എല്ലാ മാസത്തിലെയും ആയില്യത്തിന് നിലവറയ്ക്കകത്ത് നൂറും പാലും, ശിവരാത്രി ദിവസത്തെ സര്‍പ്പബലി, പിറ്റേന്ന് അപ്പൂപ്പന്‍ കാവില്‍ നൂറും പാലും തുടങ്ങിയവ മണ്ണാറശാല അമ്മയുടെ പൂജകളാണ്. പാല്‍, പഴം, പാല്‍പ്പായസം, പുറ്റും മുട്ടയും, ഉപ്പ്, മഞ്ഞള്‍, സര്‍പ്പവിഗ്രഹങ്ങള്‍, ആള്‍രൂപങ്ങള്‍ എന്നിവ നടയിലെ പ്രധാനവഴിപാടുകളാണ്.
ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം ശിവരാത്രി ഒരുപ്രധാനദിവസമാണ്. ഇത് സര്പ്പരാജാവായ വാസുകിയുമായി ബന്ധപ്പെട്ടതാണ്. ശിവരാത്രി ദിവസം മാത്രമേ ക്ഷേത്രത്തില്സന്ധ്യാദീപാരാധനയുണ്ടായിരിക്കുകയുള്ളു. അന്ന് മറ്റുപൂജകളും അത്താഴപൂജയുംകൂടി ഉണ്ടാവും. ക്ഷേത്രമതിലിനു പുറത്ത് വലിയമ്മയുടെ തേവാരപ്പുര കാണുവാന് നമുക്ക് സാധിക്കും.
കുഴിക്കുളങ്ങര ഭദ്രകാളിയുടേയും കുര്യം‌കുളങ്ങര ധര്‍മ്മശാസ്താവിന്‍റെയും പ്രതിഷ്ഠകള് പടിഞ്ഞാറുള്ള കൂവളത്തറയിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. നേത്രരോഗങ്ങള്, കുഷ്ഠം, സന്താനദുഃഖം, വെള്ളപ്പാണ്ട് എന്നിവയുടെ ശമനത്തിനായി ഭക്തര്ക്ക് ഇവിടെ നൂറും പാലും നേദിക്കാം. പാമ്പ് കടിച്ചാല്‍ കടിയേറ്റയാള്ക്ക് ഇവിടത്തെ പാലും പഴനേദ്യവും കൊടുത്താല്‍ ഫലപ്രദമാണെന്നാണ് വിശ്വാസം.
ഉരുളികമഴ്ത്തല് മണ്ണാറശാലക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ്. ആയിരക്കണക്കിനു ഭക്തജനങ്ങള് ഇവിടെ വന്ന് ഈ അപൂര് വമായ വഴിപാട് നടത്താറുണ്ട്. വിവാഹശേഷം കുട്ടികളില്ലാതെ വിഷമിക്കുന്നവര് ഈ ക്ഷേത്രത്തിലെത്തി ഉരുളി കമിഴ്ത്തിയാല്‍ സന്താനഭാഗ്യം കൈവരുമെന്നാണ് വിശ്വാസം. നേര്ച്ച നടത്തി കുഞ്ഞുണ്ടായി കഴിഞ്ഞ് ദന്പതിമാര് ക്ഷേത്രത്തില് എത്തി കമിഴ്ത്തിയ ഉരുളിനിവര്ത്തി പായസം വച്ച് സര്പ്പങ്ങള്ക്ക് നേദിക്കുന്ന ചടങ്ങും ഉണ്ട്.
എത്തിച്ചേരേണ്ട വിധംഹരിപ്പാട് ബസ്റ്റാന്റില്നിന്ന് നിന്ന് 3 കി.മീ. തെക്കു-കിഴക്ക് ദിശയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മണ്ണാറശാല ക്ഷേത്രം ഹരിപ്പാട് റെയില് വേ സ്റ്റേഷനില്നിന്ന് 3 കി.മീ. ഉം, മാവേലിക്കര റെയില് വേസ്റ്റേഷനില്നിന്ന് 10 കി.മീ.ഉം, കായംകുളം റെയില് വേസ്റ്റേഷനില്നിന്ന് 11 കി.മീ. ഉം മാറിയാണ് സ്ഥിതിചെയ്യുന്നത്. ഇവിടെനിന്നും തിരുവനന്തപുരം അന്താരാഷ്ട്രാവിമാനത്താവളത്തിലേയ്ക്ക് 121 കി.മീ.ഉം, നെടുന്പാശ്ശേരി അന്താരാഷ്ട്രാവിമാനത്താവളത്തിലേയ്ക്ക് 132 കി.മീ. ഉം ആണ് ദൂരം.

ശനിദോഷ നിവാരണത്തിന്‌

ഡോ. കെ. ബാലകൃഷ്ണവാര്യര്‍ജ്യോതിഷത്തില്‍ ശനിയുടെ അധിദേവതയാണ്‌ ശാസ്താവ്‌. ശനി ദോഷങ്ങളകറ്റുന്നതിന്‌ ശാസ്തൃഭജനമാണ്‌ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്‌. ശനിയാഴ്ചകളില്‍ ഉപവാസവ്രതാദികള്‍ അനുഷ്ഠിച്ച്‌ ശാസ്താ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി വഴിപാടുകള്‍ കഴിക്കുക. നീരാജനമാണ്‌ ശാസ്താപ്രീതിക്കായി നടത്തുന്ന ലളിതവും മുഖ്യവുമായ വഴിപാട്‌. നാളികേരം ഉടച്ച്‌ ആ മുറികളില്‍ എള്ളെണ്ണ ഒഴിച്ച്‌ എള്ളുകിഴികെട്ടി ദീപം കത്തിക്കുന്നതാണ്‌ നീരാജനം. ഇത്‌ വീടുകളിലും ശാസ്താവിന്റെ ചിത്രത്തിനുമുന്നിലും കത്തിക്കാവുന്നതാണ്‌. ശനിദോഷപരിഹാരത്തിനും ഈ കര്‍മം ഫലപ്രദം. എള്ളിന്റെയും എള്ളെണ്ണയുടെയും കാരകനും ശനിയാണെന്ന്‌ ഓര്‍ക്കുക.ജാതകത്തില്‍ ശനി ഒന്‍പതില്‍ നില്‍ക്കുന്നവരും ഇടവ, മിഥുന, തുലാം ലഗ്നങ്ങളില്‍ ജനിച്ചവരും ജീവിതത്തില്‍ പതിവായി ശാസ്താവിനെ ഭജിക്കുന്നത്‌ ഭാഗ്യപുഷ്ടിയും ദുരിതശാന്തിയും നല്‍കും. ശനിക്ക്‌ മംഗല്യസ്ഥാനവുമായി ദൃഷ്ടിയോഗാദികളുള്ള ജാതകര്‍ക്ക്‌ വിവാഹത്തിന്‌ കാലതാമസമനുഭവപ്പെടാം. ഇതിന്റെ പരിഹാരത്തിന്‌ ഭാര്യാസമേതനായി ശാസ്താവിനെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രത്തില്‍ നിശ്ചിത ശനിയാഴ്ചകള്‍ (ദോഷകാഠിന്യമനുസരിച്ച്‌ 18,21,41) തുടര്‍ച്ചയായി ദര്‍ശനം നടത്തി ശാസ്തൃസൂക്തപുഷ്പാഞ്ജലി, നീരാജനം തുടങ്ങിയ വഴിപാടുകള്‍ നടത്തുന്നത്‌ ഫലപ്രദമായിരിക്കും. സമാപന ശനിയാഴ്ച ശാസ്തൃപൂജയും സ്വയംവരപൂജയും നടത്തുന്നത്‌ കൂടുതല്‍ ഫലപ്രദമാണ്‌. ശനിയാഴ്ചകളില്‍ കറുത്തതോ നീലയോ വസ്ത്രങ്ങള്‍ ധരിക്കുകയും ഒരിക്കലൂണോ പൂര്‍ണ ഉപവാസമോ അനുഷ്ഠിക്കുകയും ചെയ്തുകൊണ്ടുവേണം ക്ഷേത്രദര്‍ശനം നടത്തുകയും പൂജാകര്‍മത്തില്‍ പങ്കാളിയാവുകയും ചെയ്യേണ്ടത്‌. ജാതകത്തില്‍ അനിഷ്ടസ്ഥിതനായ ശനിയുടെ ദശാകാലം, ഏഴരശനി, കണ്ടകശനി, അഷ്ടമശനി എന്നിവകളില്‍ നിത്യവും ശാസ്താവിനെ ഭജിക്കുകയും ശനിയാഴ്ചകളിലും ജാതകന്റെ ജന്മനക്ഷത്രദിവസവും വ്രതശുദ്ധിയോടെ ശാസ്താക്ഷേത്രദര്‍ശനം നടത്തുകയും ചെയ്യേണ്ടതാണ്‌. നാലില്‍ നില്‍ക്കുന്ന ശനിയുടെ ദശാകാലത്തും ശനി ഗോചരാല്‍ നാലില്‍ സഞ്ചരിക്കുന്ന കാലത്തും മാതാവും കുടുംബാംഗങ്ങളും ഒന്നിച്ച്‌ ശനിയാഴ്ചതോറും ശാസ്താക്ഷേത്രദര്‍ശനം നടത്തുന്നത്‌ നന്നായിരിക്കും. അതുപോലെ ഏഴില്‍ നില്‍ക്കുന്ന ശനിയുടെ ദശാകാലത്തും ശനി ഗോചരാല്‍ ഏഴില്‍ സഞ്ചരിക്കുന്ന കാലത്തും ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ച്‌ ശാസ്താക്ഷേത്രദര്‍ശനം നടത്തുന്നതും ഉത്തമമാണ്‌. തിരുവാതിര, ചോതി, ചതയം, രോഹിണി, അത്തം, തിരുവോണം, ഭരണി, പൂരം, പൂരാടം എന്നീ നക്ഷത്രക്കാര്‍ ശനിദശകാലത്ത്‌ സവിശേഷ പ്രാധാന്യത്തോടെ ശാസ്തൃഭജനം നടത്തേണ്ടതാണ്‌. പൂയം, അനിഴം, ഉത്രട്ടാതി നക്ഷത്രങ്ങളുടെ അധിപന്‍ ശനിയായതിനാല്‍ ഈ നക്ഷത്രക്കാര്‍ ദശാകാലപരിഗണനകളില്ലാതെ പതിവായി ശാസ്താവിനെ ഭജിക്കുന്നത്‌ ജീവിതത്തില്‍ പൊതുവായ ശുഭഫലങ്ങള്‍ ലഭിക്കുന്നതിന്‌ ഉത്തമം.ശബരിമല ശാസ്താവിന്റെ ധ്യാനം:ധ്യായേച്ചാരു ജടാനിബദ്ധമകുടം ദിവ്യാംബരം ജ്ഞാനമു-ദ്രോദ്യദ്ദക്ഷകരം പ്രസന്നവദനം ജാനുസ്ഥഹസ്തേതരംമേഘശ്യാമളകോമളം സുരനുതം ശ്രീയോഗപട്ടാംബരംവിജ്ഞാനപ്രദമപ്രമേയസുഷമം ശ്രീഭൂതനാഥം വിഭുംശോഭയാര്‍ന്ന ജടാജ്ജൂടത്തിന്മേല്‍ കിരീടം ധരിച്ചവനും ദിവ്യവസ്ത്രം ധരിച്ചവനും വലതുകൈ ജ്ഞാനമുദ്രയോടുകൂടിയവനും പ്രസന്നവദനത്തോടുകൂടിയവനും ഇടതുകൈ കാല്‍മുട്ടിന്‍മേല്‍ വെച്ചിരിക്കുന്നവനും മേഘം പോലെ കറുത്തു ശോഭയാര്‍ന്നവനും ദേവന്മാരാല്‍ സ്തുതിക്കപ്പെടുന്നവനും യോഗപട്ടത്തോടുകൂടിയവനും വിജ്ഞാനദായകനും മനോഹരനുമായ ശ്രീഭൂതനാഥനെ ധ്യാനിക്കണം.മൂലമന്ത്രംഓം ഘ്രൂം നമഃ പരായഗോപ്ത്രേ നമഃപ്രാര്‍ത്ഥനാമന്ത്രങ്ങള്‍1. ഭൂതനാഥ സദാനന്ദ സര്‍വഭൂതദയാപരരക്ഷരക്ഷമഹാബാഹോ ശാസ്ത്രേതുഭ്യം നമോ നമഃ1. ഭൂതനാഥമഹം വന്ദേ സര്‍വലോകഹിതേ രതംകൃപാനിധേ സദാസ്മാകം ഗ്രഹപീഡാംസമാഹര

അശ്വതി

ഓരോ നക്ഷത്രജാതരും അനുഷ്ഠിക്കേണ്ട കര്‍മങ്ങള്‍
ഓരോ നക്ഷത്രത്തിലും ജനിച്ചാലുള്ള പ്രത്യേകതകള്‍, ഓരോ നക്ഷത്രത്തിനും അശുഭങ്ങളായ നക്ഷത്രങ്ങള്‍, ദോഷശാന്തിക്കും ഐശ്വര്യത്തിനുമായി അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍, അനുകൂല നിറങ്ങള്‍ തുടങ്ങിയവയാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഓരോ നക്ഷത്രത്തിനും പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌.
ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌. ദശാകാലവ്യത്യാസങ്ങള്‍ പരിഗണിക്കാതെ ജീവിതകാലം മുഴുവനും നക്ഷത്രദേവതയെ ഭജിക്കാം. അതിനുള്ള മന്ത്രങ്ങളും ഇവിടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. നക്ഷത്ര മൃഗം, പക്ഷി തുടങ്ങിയവയും സൂചിപ്പിച്ചിട്ടുണ്ട്‌. ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.
അശ്വതി
ഈ നക്ഷത്രത്തില്‍ ജനിച്ചാല്‍ ബുദ്ധിശക്തി, ധൈര്യം,സാമര്‍ത്ഥ്യം എന്നിവയുണ്ടായിരിക്കും. ഓര്‍മശക്തി, അറിവുസമ്പാദിക്കുന്നതില്‍ താല്‍പര്യം, വിശാലനയനങ്ങള്‍, വിസ്തൃതമായ നെറ്റിത്തടം, ശാന്തത, വിനയം, ചിലപ്പോള്‍ നിര്‍ബന്ധബുദ്ധി, ബലപ്രയോഗത്തിനു വഴങ്ങാത്ത സ്വഭാവം നിശ്ചയദാര്‍ഢ്യം, ചിലപ്പോള്‍ മദ്യപാനാസക്തി, സേവനസന്നദ്ധത, പരിശ്രമശീലം തുടങ്ങിയവ ഇവരുടെ ലക്ഷണങ്ങളാണ്‌. സ്ത്രീകള്‍ ഈ നക്ഷത്രത്തില്‍ ജനിക്കുന്നത്‌ ഐശ്വര്യപ്രദമാണ്‌. അശ്വതിജാതരില്‍നിന്ന്‌ ഔഷധങ്ങള്‍ സ്വീകരിക്കുന്നതും അവര്‍ ഔഷധങ്ങള്‍ നല്‍കുന്നതും ഫലപ്രദമാണെന്നു വിശ്വസിക്കപ്പെടുന്നു.
പ്രതികൂല നക്ഷത്രങ്ങള്‍: കാര്‍ത്തിക, മകയിരം, പുണര്‍തം, വിശാഖം നാലാംപാദം, അനിഴം, തൃക്കേട്ട.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍: സൂര്യന്‍, ചൊവ്വ, വ്യാഴം എന്നീ ദശാകാലങ്ങള്‍ ഇവര്‍ക്ക്പൊതുവെ അശുഭമായേക്കാം. അതിനാല്‍ ഇക്കാലത്ത്‌ ഇവര്‍ വിധിപ്രകാരം ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌.അശ്വതി, മകം, മൂലം നക്ഷത്രങ്ങള്‍ ക്ഷേത്രദര്‍ശനം തുടങ്ങിയവയ്ക്ക്‌ ഉത്തമം. ഈ നക്ഷത്രക്കാര്‍ ഗണപതിയെ ഭജിക്കുന്നത്‌ ഉത്തമമാണ്‌. ജന്മനക്ഷത്രം തോറും ഗണപതിഹോമം നടത്തുന്നത്‌ ഐശ്വര്യപ്രദമായിരിക്കും. വിനായകചതുര്‍ത്ഥിനാളില്‍ വ്രതമനുഷ്ഠിക്കുന്നതും ഉത്തമം.കേതുപ്രീതികരമായ മന്ത്രങ്ങളഉം സ്തോത്രങ്ങളും ഇവര്‍ ജപിക്കുന്നതു നന്നായിരിക്കും. രാശ്യാധിപനായ കുജനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കേണ്ടതാണ്‌. ചൊവ്വാഴ്ചയും അശ്വതി നക്ഷത്രവും ചേര്‍ന്നുവരുന്ന ദിവസം സുബ്രഹ്മണ്യഭജനം, ഭദ്രകാളീഭജനം (ചൊവ്വ ജാതകത്തില്‍ യുഗ്മരാശിയില്ലെങ്കില്‍) ഇവ നടത്തുന്നത്‌ ഫലപ്രദമാണ്‌. ഇവര്‍ ചുവന്ന വസ്ത്രങ്ങള്‍ ധരിക്കുന്നത്‌ നന്നായിരിക്കും.
മന്ത്രങ്ങള്‍നക്ഷത്രദേവത അശ്വിനീദേവകളാണ്‌. ഈ ദേവതയുടെ മന്ത്രങ്ങള്‍ താഴെ കൊടുക്കുന്നു.1. ഓം അശ്വിനാ തേജസാ ചക്ഷുഃ പ്രാണേന സരസ്വതീവീര്യം വാചേന്ദ്രോ ബലേന്ദ്രായ ദധുരിന്ദ്രിയം2. ഓം അശ്വിനീ കുമാരാഭ്യാം നമഃനക്ഷത്രമൃഗം: കുതിര, വൃക്ഷം-കാഞ്ഞിരം, ഗണം-ദേവം, യോനി-പുരുഷം, പക്ഷി-പുള്ള്‌, ഭൂതം-ഭൂമി.

ചതയം

ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ സ്വതന്ത്രചിന്താഗതിയുള്ളവരും സ്ഥിരമായി പ്രവര്‍ത്തിക്കുന്നവരും കുലീനതയുള്ളവരുമായിരിക്കും. ആദര്‍ശങ്ങളെ മുറുകെപ്പിടിക്കുന്ന ഇവര്‍ ഔദാര്യശീലമുള്ളവരുമായിരിക്കും.
ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താന്‍ സഹജമായ കഴിവുള്ള ഇവര്‍ സാഹസികകര്‍മങ്ങളില്‍ ഏര്‍പ്പെടാനും മടിക്കാറില്ല. ആരോടും എന്തും തുറന്നു പറയുന്ന സ്വഭാവമാണ്‌ ഇവരുടേത്‌. അത്‌ ഇവര്‍ക്ക്‌ അനവധി ശത്രുക്കളെ സൃഷ്ടിക്കുകയും ചെയ്യുന്നു. സൗഹൃദങ്ങള്‍ക്ക്‌ ഇവര്‍ വലിയ വിലകല്‍പിക്കുകയും ചെയ്യാറുണ്ട്‌. പാരമ്പര്യം, പ്രാചീന ശാസ്ത്രങ്ങള്‍ എന്നിവയോട്‌ ഇവര്‍ക്ക്‌ ആഭിമുഖ്യം കൂടുതലായിരിക്കും. ആത്മീയമായ മനസസിനുടമകളുമായിരിക്കും ഇവര്‍. സഹായം അഭ്യര്‍ത്ഥിച്ചു വരുന്നവരെ ഇവര്‍ എന്തുവിലകൊടുത്തും സഹായിക്കാന്‍ ശ്രമിക്കുന്നു. പിതാവിനേക്കാള്‍ മാതാവിനോടായിരിക്കും ഇവര്‍ക്ക്‌ ആഭിമുഖ്യം കൂടുതല്‍. ഈ നക്ഷത്രത്തില്‍ ജനക്കുന്ന സ്ത്രീകള്‍ക്ക്‌ ദാമ്പത്യജീവിതം ക്ലേശകരമായിരിക്കും.പ്രതികൂല നക്ഷത്രങ്ങള്‍ഉത്തൃട്ടാതി, അശ്വതി, കാര്‍ത്തിക, ഉത്രം മൂക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ശനി, കേതു, സൂര്യന്‍ എന്നീ ദശകളില്‍ ഇവര്‍ ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. ചതയം, തിരുവാതിര, ചോതിനക്ഷത്രങ്ങള്‍ ക്ഷേത്രദര്‍ശനത്തിനും മറ്റ്‌ പൂജാദികാര്യങ്ങള്‍ക്കും ഉത്തമം. നക്ഷത്രാധിപനായ രാഹുവിനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ ഇവര്‍ പതിവായി അനുഷ്ഠിക്കേണ്ടതാണ്‌. സര്‍പക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക, കുടുംബത്തില്‍ സര്‍പക്കാവുകള്‍ പരിരക്ഷിക്കുക, അവിടെ കടമ്പുവൃക്ഷം വെച്ചുപിടിപ്പിക്കുക തുടങ്ങിയവയൊക്കെ ദോഷപരിഹാരകര്‍മങ്ങളാണ്‌. ചതയം നാളില്‍ രാഹുപൂജ നടത്തുന്നതും ഉത്തമം. രാശ്യാധിപനായ ശനിയെയും ഇതുപോലെ പ്രീതിപ്പെടുത്തേണ്ടതാണ്‌. ശനിദോഷപരിഹാരകര്‍മങ്ങള്‍ മുമ്പു സൂചിപ്പിച്ചിട്ടുള്ളത്‌ വിധിപ്രകാരം അനുഷ്ഠിക്കുക. കറുത്ത വസ്ത്രങ്ങള്‍ ഇവര്‍ക്ക്‌ അനുകൂലമാണ്‌.മന്ത്രങ്ങള്‍ചതയം നക്ഷത്രദേവത വരുണനാണ്‌. വരുണപ്രീതിക്കായി താഴെപ്പറയുന്ന മന്ത്രം ജപിക്കാവുന്നതാണ്‌.1 ഓം വരുണസ്യോത്തം ഭനമസി വരുണസ്യസ്കംഭസര്‍ജ്ജനീസ്ഥോ വരുണസ്യ ഋതളസദന്യസിവരുണസ്യ ഋതസദനമസി വരുണസ്യഋതസദനമാസിദഓം വരുണായ നമ:നക്ഷത്രമൃഗം- കുതിര, വൃക്ഷം- കടമ്പ്‌, ഗണം-ആസുരം, യോനി- സ്ത്രീ, പക്ഷി-മയില്‍, ഭൂതം- ആകാശം.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

പൂരുരുട്ടാതി

ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ ബുദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍, നീതിനിഷ്ഠ, പൗരുഷം എന്നിവയോടുകൂടിയവരായിരിക്കും. ആത്മീയമായ ഉള്‍ക്കാഴ്ച ഇവരുടെ പ്രത്യേകതയാണ്‌. പൊതുവെ ആരോഗ്യവും ദീര്‍ഘായുസ്സും ഉള്ള ഇവര്‍ ഔദ്യോഗികരംഗത്തും ഉയര്‍ച്ച പ്രാപിക്കുന്നു.
ഏതു രംഗത്തും ഇവര്‍ ശുഭപ്രതീക്ഷ വെച്ചുപുലര്‍ത്തുന്നു. പാരമ്പര്യരീതികള്‍, നിയമങ്ങള്‍ എന്നിവ പിന്‍തുടരാനും അനുസരിക്കാനുമാണ്‌ ഇവര്‍ക്കിഷ്ടം. ഹൃദയവിശാലതയും മറ്റുള്ളവരുടെ ഇഷ്ടമറിഞ്ഞു പൊരുമാറാനുമുള്ള കഴിവും ഇവര്‍ക്കുണ്ട്‌. തനിക്കും മറ്റുള്ളവര്‍ക്കും പ്രയോജനപ്രദമാകുന്ന രീതിയില്‍ ഇവര്‍കാര്യങ്ങള്‍ ചെയ്യും. മറ്റുള്ളവരുടെ അഭിപ്രായം ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുമെങ്കിലും സ്വന്തം ഇഷ്ടപ്രകാരം മാത്രമേ എന്തും പ്രവര്‍ത്തിക്കുകയൂള്ളു. സ്ഥരമായ പ്രയത്നം, അഭിപ്രായസ്ഥിരത എന്നിവയും ഇവരുടെ പ്രത്യേകതകളാണ്‌. എന്തെങ്കിലും തരത്തിലുള്ള മനോദുരിതം പലപ്പോഴും ഇവര്‍ക്കുണ്ടായിക്കൊണ്ടിരിക്കും. ഈ നക്ഷത്രത്തില്‍ ജനച്ച സ്ത്രീകള്‍ക്ക്‌ ഉന്നത നിലയിലുള്ള ഭര്‍ത്തൃലബ്ധി, സന്താനസുഖം, സര്‍ക്കാര്‍ജോലി എന്നിവ ലഭിക്കാം.പ്രതികൂല നക്ഷത്രങ്ങള്‍രേവതി,ഭരണി, രോഹിണി, പൂരുരുട്ടാതി ആദ്യമൂന്നുപാദങ്ങള്‍ക്ക്‌(കുംഭക്കൂര്‍) ഉത്രം മുക്കാല്‍, അത്തം, ചിത്തിര ആദ്യപാദവും, പൂരുരുട്ടാതി അന്ത്യപദത്തിന്‌ ചിത്തിര അവസാനപാദം, ചോതി, വിശാഖം ആദ്യമൂന്നു പാദങ്ങള്‍ എന്നിവയും പ്രതികൂലമാണ്‌.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ഇവര്‍ ബുധന്‍, ശുക്രന്‍, ചന്ദ്രന്‍ എന്നീ ദശാകാലങ്ങളില്‍ ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. പൂരുരുട്ടാതി, പുണര്‍തം, വിശാഖം നക്ഷത്രങ്ങള്‍ ക്ഷേത്രദര്‍ശനത്തിനും മറ്റു പൂജാദി ശുഭകര്‍മങ്ങള്‍ക്കും ഉത്തമം. നക്ഷത്രാധിപനായ വ്യാഴത്തെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ നിത്യവും അനുഷ്ഠിക്കുന്നത്‌ നന്നായിരിക്കും. ജന്മനക്ഷത്രം തോറും വിഷ്ണുപൂജ, പതിവായി വിഷ്ണുസഹസ്രനാമജപം തുടങ്ങിയവ അനുഷ്ഠിക്കുന്നത്‌ ഉത്തമമാണ്‌. പൂരുരുട്ടാതിയും വ്യാഴാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം സവിശേഷ പ്രാധാന്യത്തോടെ കര്‍മങ്ങള്‍ അനുഷ്ഠിക്കണം. രാശ്യാധിപനായ ശനിയെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കുന്നതു നന്നായിരിക്കും. മഞ്ഞ, കറുപ്പ്‌, കടും നീല എന്നിവ അനുകൂല നിറങ്ങള്‍.മന്ത്രങ്ങള്‍ഈ നക്ഷത്രത്തിന്റെ ദേവത അജൈകപാദ്‌ ആണ്‌. താഴെപ്പറയുന്ന മന്ത്രങ്ങള്‍ ഈ ദേവതാ പ്രീതിക്കായി ജപിക്കാം.1 ഓം ശിവോ നാമാസി സ്വധിതിസ്തേ പിതാനമസ്തേ അസ്തു മാമാ ഹിംസീ:നിവര്‍ത്തയാമ്യായുഷേള ന്നാദ്യായ പ്രജനനായരായസ്പോഷായ സുപ്രജാസ്ത്വായ സുവീര്യായ2. ഓം അജൈകപദേ നമ:നക്ഷത്രമൃഗം- നരന്‍, വൃക്ഷം-തേന്മാവ്‌, ഗണം- മാനുഷം, യോനി-പുരുഷം, പക്ഷി-മയില്‍, ഭൂതം- ആകാശം.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

ഉത്തൃട്ടാതി

ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ ഈശ്വരവിശ്വാസികളും ആത്മീയവാദികളും മധുരമായും മൃദുവായും സംസാരിക്കുന്നവരുമായിരിക്കും. ശാസ്ത്രജ്ഞാനം, ധര്‍മിഷ്ഠത, സത്യസന്ധത, ദയാദാക്ഷിണ്യങ്ങള്‍ എന്നിവ ഇവരുടെ ഗുണങ്ങളാണ്‌.
ആകര്‍ഷകത്വം, നിഷ്കളങ്കപ്രകൃതം, പരോപകാരതാല്‍പര്യം തുടങ്ങിയവയും ഇവരുടെ ലക്ഷണങ്ങളാണ്‌. ആത്മനിയന്ത്രണശക്തിയുള്ള ഇവരുടെ മനസ്സിലിരുപ്പ്‌ മറ്റുള്ളവര്‍ക്ക്‌ പെട്ടെന്ന്‌ മനസ്സിലാക്കാന്‍ കഴിയില്ല. ക്ലേശിക്കുന്നവരെ സഹായിക്കുന്ന മനസ്സും ഇവര്‍ക്കുണ്ട്‌.ഇവര്‍ വലിയ ധൈര്യശാലികളാണെന്നും പറയുവാന്‍ കഴിയുകയില്ല. അലപ്മായ ആലസ്യവും ഇവര്‍ക്കുണ്ടായിരിക്കും. സ്വയം പ്രവര്‍ത്തിക്കാതെ മറ്റുള്ളവരെക്കൊണ്ട്‌ പ്രവര്‍ത്തിപ്പിക്കുവാനാണ്‌ ഇവര്‍ ശ്രമിക്കാറ്‌. ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താന്‍ ഇവര്‍ക്കു കഴിവുണ്ട്‌. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക്‌ കുടുംബജീവിതം സുഖപ്രദമായിരിക്കും. നല്ല പെരുമാറ്റവും സ്വഭാവവും ഇവരുടെ ഗുണങ്ങളാണ്‌.പ്രതികൂല നക്ഷത്രങ്ങള്‍അശ്വതി, കാര്‍ത്തിക, മകയിരം, ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മൂന്നു പാദങ്ങള്‍.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍കേതു, സൂര്യന്‍, ചൊവ്വ എന്നീ ദശകളില്‍ ഇവര്‍ ഗ്രഹദോഷപരിഹാരങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. ഉത്തൃട്ടാതി, പൂയം, അനിഴം നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനവും മറ്റുപൂജാദികര്‍മങ്ങളഉം ചെയ്യുക. നക്ഷത്രനാഥനായ ശനിയെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ ഇവര്‍ പതിവായി അനുഷ്ഠിക്കുന്നതു നന്നായിരിക്കും. ശനിയാഴ്ച വ്രതം, ജന്മനക്ഷത്രംതോറും ശനീശ്വരപൂജ, അന്നദാനം തുടങ്ങിയവ നടത്തുക. ശനിയും ഉത്തൃട്ടാതിയും ചേര്‍ന്നുവരുന്ന ദിവസം സവിശേഷ പ്രാധാന്യത്തോടെ കര്‍മങ്ങള്‍ അനുഷ്ഠിക്കുക. രാശിനാഥനായ വ്യാഴത്തെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കേണ്ടതാണ്‌. വിഷ്ണുസഹസ്രനാമജപം, വിഷ്ണുക്ഷേത്രദര്‍ശനം, വിഷ്ണുപൂജ തുടങ്ങിയവ നടത്താവുന്നതാണ്‌. മഞ്ഞ, കറുപ്പ്‌ എന്നിവ അനുകൂല നിറങ്ങള്‍.മന്ത്രങ്ങള്‍അഹിര്‍ബുധ്നിയാണ്‌ നക്ഷത്രദേവത. താഴെപ്പറയുന്ന മന്ത്രങ്ങള്‍ പതിവായി ജപിക്കാം.1. ഓം ഉതനോളഹിര്‍ബുധ്ന്യഃ ശൃണോത്വജഏകപാത്പൃഥിവീ സമുദ്രഃവിശ്വേദേവാ ഋതാവധീന ഹുവാനഃ സ്തുതാമന്ത്രാ കപിശസ്താ അവന്തു.2. ഓം അഹിര്‍ബുധ്ന്യായ നമഃനക്ഷത്ര മൃഗം-പശു, വൃക്ഷം-കരിമ്പന, ഗണം-മാനുഷം, യോനി-സ്ത്രീ, പക്ഷി-മയില്‍, ഭൂതം-ആകാശം.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

രേവതി

ജന്മ നാളിന്റെഫലങ്ങള്‍: ഡോ. കെ. ബാലകൃഷ്ണവാര്യര്‍
ബുദ്ധിപരമായും യുക്തിപരമായും ഉള്ള പ്രവര്‍ത്തനം, പരാശ്രയം കൂടാതെയുള്ള ജീവിതം, ധൈര്യം, ആരോഗ്യം തുടങ്ങിയവ ഇവരുടെ ലക്ഷണങ്ങളാണ്‌. ഇവരില്‍ ഭൂരിപക്ഷം പേര്‍ക്കും വിദ്യാഭ്യാസപരമായി ഉയര്‍ച്ചയിലെത്താന്‍ കഴിയുന്നു. അതുപോലെ ആദ്ധ്യാത്മിക ചിന്തയും ഇവരില്‍ മുന്നിട്ടുനില്‍ക്കും.ആരേയും എതിര്‍ക്കണമെന്ന്‌ ആഗ്രഹം ഉണ്ടായിരിക്കുകയില്ല. അതുപോലെ ആരെയും വകവെക്കാറുമില്ല. ചിലര്‍ക്ക്‌ സന്മാര്‍ഗ്ഗജീവിതത്തില്‍നിന്നും വ്യതിചലിക്കുന്ന സ്വഭാവം കാണും. രഹസ്യം സൂക്ഷിക്കുക ഇവരെ സംബന്ധിച്ച്‌ ശ്രമകരമാണ്‌. അതുപോലെ ആരെയും ഇവര്‍ കണ്ണുമടച്ച്‌ വിശ്വസിക്കുകയുമില്ല. സ്വന്തം ആരോഗ്യപരിപാലനത്തില്‍ ഇവര്‍ വലുതായി ശ്രദ്ധിക്കാറില്ല. അതുപോലെ ലഹരിവസ്തുക്കള്‍ക്ക്‌ അടിമയാകുന്ന പ്രകൃതവും ചിലര്‍ക്കുണ്ട്‌. വിവാഹജീവിതം ഇവര്‍ക്ക്‌ അസ്വാരസ്യങ്ങള്‍ നിറഞ്ഞതായിരിക്കും. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ പതിവ്രതകളും ആചാരാനുഷ്ഠാനതല്‍പരകളുമായിരിക്കും.പ്രതികൂല നക്ഷത്രങ്ങള്‍ഭരണി, രോഹിണി, തിരുവാതിര, ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മൂന്നു പാദം.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ശുക്രന്‍, ചന്ദ്രന്‍, രാഹു എന്നീ ദശകങ്ങളില്‍ ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. രേവതി, ആയില്യം, കേട്ട നക്ഷത്രങ്ങള്‍ ക്ഷേത്രദര്‍ശനത്തിനും മറ്റു പൂജാദികര്‍മങ്ങള്‍ക്കും ഉത്തമം. നക്ഷത്രാധിപനായ ബുധനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളാണ്‌ ഇവര്‍ അനുഷ്ഠിക്കേണ്ടത്‌. രാശ്യാധിപനായ വ്യാഴത്തെയും പ്രീതിപ്പെടുത്തുന്നത്‌ ഉത്തമമാണ്‌. വിഷ്ണുഭജനം, ശ്രീകൃഷ്ണഭജനം, വിഷ്ണുസഹസ്രനാമജപം, ഭാഗവതപാരായണം തുടങ്ങിയവ അനുഷ്ഠിക്കാവുന്നതാണ്‌. ബുധനാഴ്ചയും രേവതിയും ചേര്‍ന്നുവരുന്ന ദിവസം സവിശേഷ പ്രാധാന്യത്തോടെ കര്‍മങ്ങള്‍ അനുഷ്ഠിക്കുക. മഞ്ഞ, പച്ച തുടങ്ങിയവ അനുകൂല നിറങ്ങള്‍.മന്ത്രങ്ങള്‍രേവതി നക്ഷത്രദേവത പൂഷാവാണ്‌.1. ഓം പൂഷനതവത്രതേ വയം ന ഋഷ്യേമകദാചന സ്തോതാരസ്ത ഇഹസ്മസി2. ഓം പൂഷ്ണേ നമഃനക്ഷത്ര മൃഗം-ആന, വൃക്ഷം-ഇരിപ്പ, ഗണം-ദേവം, യോനി-സ്ത്രീ, പക്ഷി-മയില്‍, ഭൂതം-ആകാശം.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

ഭരണി

ഈ നക്ഷത്രക്കാരുടെ മറ്റുള്ളവരോടുള്ള പെരുമാറ്റം പലപ്പോഴും ആകര്‍ഷകമായിരിക്കും. ഇവര്‍ പലപ്പോഴും അപവാദങ്ങള്‍ക്കു പാത്രമാവുകയും ചെയ്യുന്നു. ഒരു ലക്ഷ്യത്തിനുവേണ്ടി സ്ഥിരപരിശ്രമം ചെയ്യാറുള്ള ഇവര്‍ മനസ്സിനു കാഠിന്യമുള്ളവരായിരിക്കും. കലാപരമായ കാര്യങ്ങളില്‍ ചിലര്‍ക്കു താല്‍പര്യം കാണാം. പരിശ്രമത്തിനൊത്ത്‌ ഇവര്‍ക്ക്‌ ഫലം ലഭിക്കാറില്ല. ഏതു കാര്യത്തിന്റെയും നെഗേറ്റെവ്‌ വശമാണ്‌ ആദ്യം ഇവര്‍ ചിന്തിക്കുന്നത്‌. പൊതുവെ ഇവര്‍ക്ക്‌ ആരോഗ്യവും ദേഹപുഷ്ടിയും കാണും. സ്ത്രീവിഷയങ്ങളില്‍ ഇവര്‍ക്ക്‌ പലപ്പോഴും നിയന്ത്രണം പാലിക്കാന്‍ കഴിയാറില്ല. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക്‌ പൊതുവെ ദാമ്പത്യസുഖം കുറവായിരിക്കും.പ്രതികൂല നക്ഷത്രങ്ങള്‍: രോഹിണി, തിരുവാതിര, പൂയം, വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍: ചന്ദ്രന്‍, രാഹു, ശനി എന്നീ ദശാകാലങ്ങളില്‍ ഇവര്‍ വിധിപ്രകാരം ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കണം. ഭരണി, പൂരം, പൂരാടം എന്നീ നക്ഷത്രങ്ങള്‍ ക്ഷേത്രദര്‍ശനം, വ്രതാനുഷ്ഠാനങ്ങള്‍ തുടങ്ങിയവയ്ക്ക്‌ നന്ന്‌. മഹാലക്ഷ്മീഭജനം, അന്നപൂര്‍ണേശ്വരീ ഭജനം തുടങ്ങിയവ ഭരണിനക്ഷത്രക്കാര്‍ അനുഷ്ഠിക്കുന്നതു ഫലപ്രദമായിരിക്കും. ജന്മനക്ഷത്രം തോറും ലക്ഷ്മീപൂജ നടത്തുന്നതും ഉത്തമമാണ്‌. ക്ഷേത്രങ്ങളില്‍ യക്ഷിക്കു വഴിപാടുകള്‍ നടത്തുക, ശുക്രപ്രീതികരമായ മന്ത്രങ്ങളും സ്തോത്രങ്ങളും ജപിക്കുക എന്നിവയും ഫലപ്രദമായ കര്‍മങ്ങളാണ്‌. വെള്ളി,ചൊവ്വ ദിവസങ്ങളും ഭരണി നക്ഷത്രവും ചേര്‍ന്ന്‌ വരുന്ന ദിവസങ്ങളില്‍ ഇവര്‍ സവിശേഷപ്രാധാന്യത്തോടെ വ്രതം, മറ്റ്‌ ദോഷപരിഹാരകര്‍മങ്ങള്‍ എന്നിവ അനുഷ്ഠിക്കണം. വെള്ള, ഇളംനീല, വിവിധവര്‍ണങ്ങള്‍ ചേര്‍ന്നത്‌, ചുവപ്പ്‌ എന്നീ നിറങ്ങള്‍ ഇവര്‍ക്ക്‌ അനുകൂലമാണ്‌.നക്ഷത്ര ദേവത-യമന്‍മന്ത്രങ്ങള്‍1. ഓം യമായ ത്വാ മഖായ ത്വാ സൂര്യസ്യ ത്വാതപസേ ദേവസ്ത്വാ സവിതാ മധ്വാ നവതുപൃഥിവ്യാ സംസ്പൃശസ്പാഹി അര്‍ച്ചിരസിശൗചിരസി തപോസി2. ഓം യമായ നമഃഈ മന്ത്രങ്ങളും നിത്യേന ജപിക്കാവുന്നതാണ്‌.ഇതുകൂടാതെ ഇവര്‍ രാശ്യാധിപനായ കുജനെ പ്രീതിപ്പെടുത്തുന്നതും ഉത്തമം. ഭരണി നക്ഷത്രത്തിന്‌ ഭദ്രകാളിയുമായി ബന്ധം കല്‍പിക്കപ്പെടുന്നതിനാല്‍ ഭദ്രകാളീ ഭജനവും ചില ആചാര്യന്മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്‌.നക്ഷത്ര മൃഗം: ആന, വൃക്ഷം-നെല്ലി, ഗണം-മനുഷ്യ, യോനി-പുരുഷം, പക്ഷി-പുള്ള്‌, ഭൂതം-ഭൂമി.പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

കാര്‍ത്തിക

ഇച്ഛാശക്തി, പ്രവര്‍ത്തന നിരത, ശരീരസുഖം എന്നിവയോടുകൂടിയവരായിരിക്കും ഈ നക്ഷത്രക്കാര്‍. ഇവര്‍ക്ക്‌ സഹോദരന്മാര്‍ കുറവോ അവര്‍ക്കു നാശമോ വരാം. സംഭാഷണപ്രിയത, പ്രസിദ്ധി, കലാനിപുണത, ആഡംബരപ്രിയത്വം, ദാമ്പത്യസുഖം എന്നിവ ഇവരുടെ പ്രത്യേകതകളാണ്‌.
ഇവര്‍ക്ക്‌ പിതൃഭാഗ്യം കുറവായിരിക്കും. പലപ്പോഴും ഇവര്‍ നിര്‍ബന്ധബുദ്ധിയും കോപവും പ്രകടിപ്പിക്കാറുണ്ട്‌. തന്നെ വിമര്‍ശിക്കുന്നവരോട്‌ ഇവര്‍ ചിലപ്പോള്‍ ശത്രുതയോടെ പെരുമാറുന്നു. എരിവ്‌, പുളി തുടങ്ങിയ രസങ്ങളോട്‌ ഇവര്‍ക്ക്‌ താല്‍പര്യം കൂടും. കാര്‍ത്തിക ഒന്നാം പാദം മേടം രാശിയിലും ബാക്കി മൂന്നു പാദങ്ങള്‍ ഇടവരാശിയിലുമായി വ്യാപിച്ചിരിക്കുന്നു. കാര്‍ത്തിക ഒന്നാം പാദത്തില്‍ ജനിച്ചവര്‍ക്ക്‌ അല്‍പം തീഷ്ണസ്വഭാവം കൂടുതല്‍ കാണും. ഇടവക്കൂറില്‍ കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക്‌ ആഡംബര പ്രിയത്വം ഏറിയുമിരിക്കും.പ്രതികൂല നക്ഷത്രങ്ങള്‍ : മകയിരം, പുണര്‍തം, ആയില്യം, കാര്‍ത്തിക മേടക്കൂറിന്‌-വിശാഖം നാലാം പാദം, അനിഴം, കേട്ട എന്നിവയും കാര്‍ത്തിക ഇടവക്കൂറിന്‌-മൂലം, പൂരാടം, ഉത്രാടം ആദ്യപാദം എന്നിവയും പ്രതികൂലനക്ഷത്രങ്ങളാണ്‌.
അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ : കുജദശ, വ്യാഴദശ, ബുധദശ എന്നിവയില്‍ ഇവര്‍ പ്രത്യേകമായി, വിധിപ്രകാരമുള്ള ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കണം. കാര്‍ത്തിക നക്ഷത്രജാതര്‍ പതിവായി സൂര്യനെയും ശിവനെയും ഭജിക്കുന്നത്‌ ഉത്തമമാണ്‌. കാര്‍ത്തിക, ഉത്രം, ഉത്രാടം എന്നീ ദിനങ്ങളില്‍ സൂര്യഭജനം, ശിവക്ഷേത്ര ദര്‍ശനം തുടങ്ങിയവ അനുഷ്ഠിക്കുക. കാര്‍ത്തികയും ഞായറാഴ്ചയും ഒത്തുവരുന്ന ദിവസം സവിശേഷപ്രാധാന്യത്തോടെ വ്രതം, മറ്റ്‌ ദോഷപരിഹാരകര്‍മങ്ങള്‍ എന്നിവ അനുഷ്ഠിക്കണം.
ആദിത്യഹൃദയം പതിവായി ജപിക്കുന്നതും ഉത്തമമാണ്‌. ഇക്കൂട്ടര്‍ നിത്യവും രാവിലെ അല്‍പനേരം ആദിത്യപ്രാര്‍ത്ഥനയോടെ വെയിലേല്‍ക്കുന്നതു നല്ലതാണ്‌. കഴിയുന്നതും പകലുറക്കവും ഇവര്‍ ഒഴിവാക്കുക. കാര്‍ത്തിക മേടക്കൂറുകാര്‍ കുജപ്രീതികര്‍മങ്ങളും ഇടവക്കൂറുകാര്‍ ശുകപ്രീതി കര്‍മങ്ങളും അനുഷ്ഠിക്കുന്നതും അഭികാമ്യമാണ്‌. കാര്‍ത്തിക നക്ഷത്രക്കാര്‍ ചുവപ്പ്‌, കാവി തുടങ്ങിയ നിറങ്ങള്‍ ധരിക്കുന്നത്‌ നന്നായിരിക്കും.കാര്‍ത്തിക നക്ഷത്രദേവത അഗ്നിയാണ്‌.മന്ത്രങ്ങള്‍ : താഴെപ്പറയുന്ന മന്ത്രങ്ങള്‍ ഇവര്‍ നിത്യവും ജപിക്കുക.1. ഓം അഗ്നിമൂര്‍ദ്ധ്വാ ദിവഃ കകുതപ്തിഃപൃഥിവ്യാ അയംഅപാം രേതാംസി ജിന്വതി2. ഓം അഗ്നയേ നമഃനക്ഷത്രമൃഗം-ആട്‌, വൃക്ഷം-അത്തി, ഗണം-അസുരം, യോനി-സ്ത്രീ, പക്ഷി-പുള്ള്‌, ഭൂതം-ഭൂമി.പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

രോഹിണി

ശ്രീകൃഷ്ണന്റെ ജന്മനക്ഷത്രം എന്ന പേരില്‍ പ്രസിദ്ധമായ ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ സ്ഥിരചിത്തരും സൗന്ദര്യമുള്ളവരുമായിരിക്കും. നേത്രത്തിന്‌ വൈകല്യമോ രോഗമോ വരാന്‍ സാധ്യതയുണ്ട്‌. കുലീനത, മധുരഭാഷണം, പെട്ടെന്നുള്ള കോപം, നീതിന്യായ താല്‍പര്യം എന്നിവ ഇവരുടെ പ്രത്യേകതകളാണ്‌. ഏറ്റെടുക്കുന്ന ജോലിയില്‍ ഇവര്‍ തങ്ങളുടെ സാമര്‍ത്ഥ്യം പ്രകടിപ്പിക്കുന്നു. മാതാവുമായി ഇവര്‍ക്ക്‌ നല്ല ബന്ധമായിരിക്കും. സ്നേഹം, വാത്സല്യം, ദയ, പരോപകാര പ്രവണത, മുഖശ്രീ എന്നിവ ഇവരുടെ ഗുണങ്ങളാണ്‌. രോഹിണി നക്ഷത്രക്കാരായ സ്ത്രീകള്‍ സ്ത്രീസഹജമായ ഗുണങ്ങളുടെ വിളനിലമായിരിക്കും.പ്രതികൂല നക്ഷത്രങ്ങള്‍ : തിരുവാതിര, പൂയം, മകം, മൂലം, പൂരാടം, ഉത്രാടം (ആദ്യപാദം).അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ : രാഹു, ശനി, കേതു എന്നീ ദശാകാലങ്ങള്‍ ഇവര്‍ക്ക്‌ പൊതുവെ അശുഭമായിരിക്കും. ഇക്കാലത്ത്‌ ഇവര്‍ വിധിപ്രകാരം ദോഷപരിഹാരങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. രോഹിണി നക്ഷത്രജാതര്‍ പതിവായി ചന്ദ്രനെയും ചന്ദ്രന്റെ ദേവതകളെയുമാണ്‌ ഭജിക്കേണ്ടത്‌. ചന്ദ്രപ്രീതികരങ്ങളായ മന്ത്രങ്ങള്‍, സ്തോത്രങ്ങള്‍ എന്നിവ ജപിക്കുക, തിങ്കളാഴ്ചവ്രതമനുഷ്ഠിക്കുക എന്നിവയൊക്കെ ഉത്തമമാണ്‌.
തിങ്കളാഴ്ചയും രോഹിണി നക്ഷത്രവും പൗര്‍ണമിയും രോഹിണി നക്ഷത്രവും എന്നിങ്ങനെയുള്ള ദിവസങ്ങള്‍ വന്നാല്‍ അന്ന്‌ വ്രതമനുഷ്ഠിക്കുകയും ചന്ദ്രപൂജ നടത്തുകയും ചെയ്യാം. ജാതകത്തില്‍ ചന്ദ്രന്‌ പക്ഷബലമുള്ളവര്‍ ദുര്‍ഗ്ഗാദേവീഭജനം, ക്ഷേത്രദര്‍ശനം എന്നിവയും നടത്തണം. പൗര്‍ണമിനാളില്‍ ദുര്‍ഗ്ഗാക്ഷേത്രദര്‍ശനവും അമാവാസി നാളില്‍ ഭദ്രകാളീക്ഷേത്രദര്‍ശനവും ചെയ്യാം.
രോഹിണി നക്ഷത്രക്കാര്‍ക്ക്‌ അഭികാമ്യമായ നിറങ്ങള്‍ വെള്ള, ചന്ദനനിറം തുടങ്ങിയവയാണ്‌. രാശ്യാധിപനായ ശുക്രനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കുന്നത്‌ അഭികാമ്യമാണ്‌. രോഹിണി നക്ഷത്രത്തിന്റെ ദേവത ബ്രഹ്മാവാണ്‌.മന്ത്രങ്ങള്‍: താഴെപ്പറയുന്ന മന്ത്രങ്ങള്‍ നിത്യജപത്തിനു നല്ലത്‌.1. ഓം ബ്രഹ്മയജ്ഞാനം പ്രഥമം പുരസ്താദ്വിസീമതഃസുരുചോ വേന ആവഃസുബുധ്ന്യാ ഉപമാ അസ്യവിഷ്ഠാ സതശ്രയോനിമസതശ്ര വിവഃ2. ഓം ബ്രഹ്മണേ നമഃനക്ഷത്രമൃഗം-പാമ്പ്‌, വൃക്ഷം-ഞ്ഞാവല്‍, ഗണം-മാനുഷ, യോനി-സ്ത്രീ, പക്ഷി-പുള്ള്‌, ഭൂതം-ഭൂമി.പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

മകയിരം

ഈ നക്ഷത്രജാതര്‍ സൗന്ദര്യം, ബുദ്ധി, ആത്മാര്‍ത്ഥത എന്നിവയുള്ളവരായിരിക്കും. ഏറ്റെടുക്കുന്ന തൊഴില്‍ കാര്യക്ഷമമായി ചെയ്യാന്‍ ഇവര്‍ക്ക്‌ കഴിയുന്നു. പൊതുവേ ഇവരുടെ കൈപ്പടയും നന്നായിരിക്കും. ജീവിതത്തിലെ പൂര്‍വഭാഗം ക്ലേശകരമായിരിക്കും. പിന്നീട്‌ സ്വപരിശ്രമംകൊണ്ട്‌ ഉന്നതനിലയിലെത്തും. സംഭാഷണ ചാതുര്യം പ്രകടിപ്പിക്കാറുള്ള ഇവര്‍ മുന്‍കോപികളുമായിരിക്കും. കൂട്ടുകെട്ടുകള്‍ ചിലപ്പോള്‍ ഇവരെ ദൂഷ്യങ്ങളിലെത്തിക്കും. പണം ചെലവ്‌ ചെയ്യുന്നതിനും ഇവര്‍ മടി കാണിക്കാറില്ല. ആഡംബരഭ്രമവും ഇവര്‍ക്ക്‌ കാണും. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ സുന്ദരിമാരും മധുരമായി സംസാരിക്കുന്നവരും ആഡംബരപ്രിയരും ശാസ്ത്രതാല്‍പ്പര്യമുള്ളവരും സന്താനസുഖമുള്ളവരുമായിരിക്കും.പ്രതികൂല നക്ഷത്രങ്ങള്‍ : പുണര്‍തം, ആയില്യം, പൂരം, മകയിരം ഇടവക്കൂറിന്‌- മൂലം, പൂരാടം, ഉത്രാടം (ആദ്യപാദം) എന്നിവയും മകയിരം മിഥുനക്കൂറിന്‌- ഉത്രാടം (അവസാന മൂന്നുപാദം), തിരുവോണം, അവിട്ടം (ആദ്യപകുതി) എന്നിവയും പ്രതികൂലനക്ഷത്രങ്ങളാണ്‌.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ : ഇവര്‍ വ്യാഴദശ, ബുധദശ, ശുക്രദശ എന്നിവയില്‍ വിധിപ്രകാരം ഗ്രഹദോഷപരിഹാരങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. മകയിരക്കാര്‍ കുജനെയും കുജന്റെ ദേവതകളെയും ഭജിക്കുന്നത്‌ ഉത്തമമാണ്‌. ചൊവ്വാഴ്ചകള്‍, മകയിരം, ചിത്തിര, അവിട്ടം നക്ഷത്രങ്ങള്‍ എന്നിവയില്‍ കുജമന്ത്ര, സ്തോത്രജപം, സുബ്രഹ്മണ്യഭജനം, ഭദ്രകാളീഭജനം (കുജന്‍ ജാതകത്തില്‍ യുഗ്മരാശിയിലെങ്കില്‍) എന്നിവ നടത്താവുന്നതാണ്‌.
ചൊവ്വാഴ്ചയും മകയിരവും ചേര്‍ന്നുവരുന്ന ദിവസം വ്രതം, മറ്റു ദോഷപരിഹാരാനുഷ്ഠാനങ്ങള്‍ എന്നിവയ്ക്ക്‌ സവിശേഷപ്രാധാന്യമുണ്ട്‌. ഈ ദിവസം അംഗാരകപൂജ നടത്തുന്നതും നന്നായിരിക്കും. ചുവന്ന വസ്ത്രങ്ങള്‍ ഇവര്‍ക്ക്‌ അനുകൂലമാണ്‌. മകയിരം ഇടവക്കൂറുകാര്‍ ശുക്രനെയും മിഥുനക്കൂറുകാര്‍ ബുധനെയും പ്രീതിപ്പെടുത്തുന്നതും നന്നായിരിക്കും. മകയിരത്തിന്റെ ദേവത ചന്ദ്രനാണ്‌.
മന്ത്രങ്ങള്‍ :ചന്ദ്രപ്രീതികരമായ താഴെപ്പറയുന്ന മന്ത്രങ്ങള്‍ നിത്യജപത്തിന്‌ ഉത്തമം.1. ഓം ഇമം ദേവാ അസപത്നം സുവധ്വംമഹതേ ക്ഷത്രായ മഹതേ ജൈഷ്ഠ്യായ മഹതേജാനരാജ്യായേന്ദ്രസ്യേന്ദ്രിയായഇമമമുഷ്യ പുത്രമമുഷ്യൈ പുത്രമഭ്യ വിഷ ഏഷവോ ള മി രാജാ സോമോള സ്മാകം ബ്രാഹ്മണാനാം രാജാ2. ഓം ചന്ദ്രമസേ നമഃനക്ഷത്രമൃഗം-പാമ്പ്‌, വൃക്ഷം-കരിങ്ങാലി, ഗണം-ദേവ, യോനി-സ്ത്രീ, പക്ഷി-പുള്ള്‌, ഭൂതം-ഭൂമി

തിരുവാതിര

ശിവന്റെ നക്ഷത്രമെന്നു പ്രസിദ്ധമായ തിരുവാതിരയില്‍ ജനിക്കുന്നവര്‍ അനവധി വിഷയങ്ങളില്‍ പരിജ്ഞാനമുള്ളവരും ധനസമ്പാദനത്തില്‍ ജാഗരൂഗരുമാണ്‌. ജീവിതത്തില്‍ ഇവര്‍ക്ക്‌ ഉയര്‍ച്ച താഴ്ചകള്‍ ഇടവിട്ടുണ്ടായിക്കൊണ്ടിരിക്കും. സരസമായ സംഭാഷണം ഇവരുടെ പ്രത്യേകതയാണ്‌. സ്ഥിരതയില്ലായ്മയും ഇവരുടെ മുമുദ്രയാണ്‌. ദുര്‍വാശി, ദുരഭിമാനം തുടങ്ങിയവ മൂലം ഇവര്‍ അര്‍ഹിക്കുന്ന കീര്‍ത്തി ലഭിക്കുന്നില്ല. ഉപകാര സ്മരണയും ഇവര്‍ക്കു കുറവായിരിക്കും. സ്ത്രീകള്‍ മറ്റുള്ളവരുടെ കുറ്റവും കുറവും പറയുന്ന സ്വഭാവക്കാരായിരിക്കും. വൈവാഹിക ജീവിതം അസ്വാരസ്യങ്ങള്‍ നിറഞ്ഞതായി കാണാറുണ്ട്‌.പ്രതികൂല നക്ഷത്രങ്ങള്‍പൂയം, മകം, ഉത്രം, ഉത്രാടം (മകരക്കൂര്‍) തിരുവോണം, അവിട്ടം (മകരക്കൂര്‍)
അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ശനി, കേതു, സൂര്യന്‍ എന്നീ ദശകളില്‍ ഇവര്‍ വിധിപ്രകാരം ദോഷപരിഹാരങ്ങള്‍ അനുഷ്ഠിക്കണം. ഇവര്‍ രാഹുവിനെയും സര്‍പ്പങ്ങളെയും ഭജിക്കുന്നത്‌ നല്ലതാണ്‌. ജന്മനക്ഷത്ര ദിവസം സര്‍പ്പക്ഷേത്ര ദര്‍ശനം നടത്തുകയും വഴിപാടുകള്‍ കഴിക്കുകയും ചെയ്യുക. തിരുവാതിര, ചോതി, ചതയം നാളുകളില്‍ രാഹുപ്രീതികര്‍മങ്ങള്‍ അനുഷ്ഠിക്കുക. സര്‍പ്പക്കാവില്‍ കരിമരം വെച്ചുപിടിപ്പിക്കുക. രാശ്യാധിപനായ ബുധന്റെ പ്രീതിയ്ക്കുള്ള കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കുന്നതു നന്നായിരിക്കും. കറുപ്പ്‌, കടുംനീല എന്നീ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ഇവര്‍ക്ക്‌ ശുഭമായിരിക്കും.തിരുവാതിരയുടെ നക്ഷത്ര ദേവത ശിവനാണ്‌.
മന്ത്രങ്ങള്‍ശിവപ്രീതിയ്ക്ക്‌ നിത്യവും ജപിക്കേണ്ട മന്ത്രം താഴെക്കൊടുക്കുന്നു.1. ഓം നമസ്തേ രുദ്രമന്യവ ഉതോതഇഷവേ നമഃബാഹ്യഭ്യാമുത തേ നമഃ2. ഓം രുദ്രായ നമഃനക്ഷത്രമൃഗം-പെണ്‍പട്ടി, വൃക്ഷം-കരിമരം, ഗണം-മാനുഷം, യോനി-സ്ത്രീ, പക്ഷി-ചകോരം, ഭൂതം-ജലം.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

പൂയം

എപ്പോഴും പ്രസന്നതയും സന്തോഷവും പൂയം നക്ഷത്രജാതരുടെ ലക്ഷണങ്ങളാണ്‌. എന്നാല്‍ നിസ്സാരകാര്യങ്ങള്‍ക്കുപോലും ഇവര്‍ കോപിക്കുകയും ചെയ്യും. വാക്സാമര്‍ത്ഥ്യം, കര്‍മകുശലത, പൊതുവിജ്ഞാനം എന്നിവയും ഇവര്‍ക്കുണ്ടായിരിക്കും. ഒരു നിശ്ചിത കാര്യത്തിനുവേണ്ടി കഠിനമായി പ്രയത്നിക്കാന്‍ ഇവര്‍ക്കു കഴിയുന്നു.പരാജയങ്ങള്‍ ഇവരെ നിരാശപ്പെടുത്തുന്നുമില്ല. എങ്കിലും മനസ്സിന്റെ ചാഞ്ചല്യം ഇവരുടെ ഒരു പ്രത്യേകതയാണ്‌. പെട്ടെന്നായിരിക്കും ഇവര്‍ അസ്വസ്ഥരാകുന്നത്‌. ഇവരുടെ ബാല്യകാലം ചിലപ്പോള്‍ ക്ലേശകരമായിരിക്കും. വീടിനോടും കുടുംബത്തോടും ഒന്നിച്ചുകഴിയാന്‍ ഇവര്‍ എപ്പോഴും ആഗ്രഹിക്കുന്നു. ഔദ്യോഗിക വിദ്യാഭ്യാസം നേടിയവരേക്കാള്‍ ലോക പരിജ്ഞാനം ഇവര്‍ക്കുണ്ടായിരിക്കും. രോഗബാധക്കു കൂടുതല്‍ സാധ്യതകളുള്ള ശരീരപ്രകൃതിയായിരിക്കും. പൂയം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക്‌ പലപ്പോഴും ദാമ്പത്യസുഖം ലഭിക്കാറില്ല. പല ക്ലേശങ്ങളും അവര്‍ക്ക്‌ അനുഭവിക്കേണ്ടിവരുന്നു.പ്രതികൂല നക്ഷത്രങ്ങള്‍മകം, ഉത്രം, ചിത്തിര, കുംഭക്കൂറില്‍പ്പെട്ട അവിട്ടം 1/2, ചതയം, പൂരുരുട്ടാതി (3/4).അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍കേതു, സൂര്യന്‍, ചൊവ്വ എന്നീ ദശാകാലങ്ങളില്‍ ഇവര്‍ വിധിപ്രകാരം പരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. പൂയം, അനിഴം, ഉതൃട്ടാതി നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനം തുടങ്ങി പുണ്യകര്‍മങ്ങള്‍ക്ക്‌ ഉത്തമം. ശനിയെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ ഇവര്‍ നിത്യവും അനുഷ്ഠിക്കുന്നതു നന്നായിരിക്കും. പൂയവും ശനിയാഴ്ചയും ഒത്തുവരുന്ന ദിവസങ്ങള്‍ സവിശേഷ പ്രാധാന്യത്തോടെ പരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കുക. ഈ ദിവസം ശനീശ്വരപൂജ, ശാസ്താക്ഷേത്ര ദര്‍ശനം, വ്രതാനുഷ്ഠാനം എന്നിവയ്ക്ക്‌ ഉത്തമം. രാശ്യാധിപനായ ചന്ദ്രനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കേണ്ടതുണ്ട്‌. പൗര്‍ണമിനാള്‍തോറും പ്രത്യേകിച്ച്‌ മകരത്തിലെ പൗര്‍ണമിയില്‍, ദുര്‍ഗ്ഗാപൂജ നടത്തുന്നത്‌ ഐശ്വര്യപ്രദമായിരിക്കും. ശനിപ്രീതികരമായ കറുത്തതും നീലയുമായ വസ്ത്രങ്ങള്‍, ചന്ദ്രപ്രീതികരമായ വെളുത്ത വസ്ത്രങ്ങള്‍ എന്നിവ ഇവര്‍ക്ക്‌ അനുകൂലമാണ്‌. ശനിയാഴ്ചകളില്‍ ഇവര്‍ അരയാല്‍ പ്രദക്ഷിണം നടത്തുന്നതും ഐശ്വര്യപ്രദമാണ്‌.
നക്ഷത്രമൃഗം-ആട്‌, വൃക്ഷം-അരയാല്‍, ഗണം-ദേവം, യോനി-പുരുഷം, പക്ഷി-ചകോരം, ഭൂതം-ജലം.പൂയം നക്ഷത്രത്തിന്റെ ദേവത ബൃഹസ്പതിയാണ്‌.മന്ത്രങ്ങള്‍താഴെപ്പറയുന്ന മന്ത്രങ്ങള്‍ നിത്യജപത്തിന്‌ ഉത്തമം.1. ഓം ബൃഹസ്പതേ അതി യദര്യോ അര്‍ഹാദദ്യുമദ്വിഭാതി ഋതുമജ്ജനേഷുയദ്വിടയച്ഛവസ ഋതപ്രജാതദസ്മാസു ധേഹി ചിത്രം2. ഓം ബൃഹസ്പതയേ നമഃ
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

ആയില്യം

സര്‍പ്പപ്രാധാന്യമുള്ള ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ പൊതുവെ എന്തും ചെയ്യാന്‍ മടിയില്ലാത്തവരും സംശയാലുക്കളും വഞ്ചനാസ്വഭാവമുള്ളവരുമായിരിക്കും. പലപ്പോഴും പരസ്പരവൈരുദ്ധ്യം നിറഞ്ഞ സ്വഭാവസവിശേഷതകള്‍ ഇവരില്‍ കാണാം. ഉദ്ദേശിച്ച കാര്യം നേടിയെടുക്കുന്നതിന്‌ ഇവര്‍ ഏതു മാര്‍ഗ്ഗവും അവലംബിച്ചേക്കും.
കൗശലബുദ്ധി, രൗദ്രസ്വഭാവം, സ്വാര്‍ത്ഥത, വാക്സാമര്‍ത്ഥ്യം, ഉപകാരസ്മരണയില്ലായ്മ, അസൂയ തുടങ്ങിയവയും ഇവരുടെ ലക്ഷണങ്ങളാണ്‌. വലിയ സുഖങ്ങള്‍ക്കിടെ ഒരു ചെറിയ ദുഃഖമുണ്ടായാലും സുഖങ്ങള്‍ മറച്ചുവെച്ച്‌ ദുഃഖത്തെക്കുറിച്ച്‌ പറഞ്ഞുകൊണ്ടിരിക്കുന്നത്‌ ഇവരുടെ മറ്റൊരു പ്രത്യേകതയാണ്‌. പലപ്പോഴും ജീവിതത്തില്‍ ക്ലേശങ്ങള്‍ അനുഭവപ്പെടുമെങ്കിലും സാമ്പത്തികമായി പൊതുവെ ഇവര്‍ നല്ലനിലയിലെത്തും. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക്‌ ദാമ്പത്യജീവിതം പൊതുവെ ക്ലേശകരമായിരിക്കും. തന്റേടക്കാരികളായ ഇവര്‍ പലപ്പോഴും ഭര്‍ത്താവിനെ ഭരിച്ചു കളയും. ഗൃഹഭരണത്തില്‍ ഇവര്‍ നിപുണകളായിരിക്കും.പ്രതികൂല നക്ഷത്രങ്ങള്‍പൂരം, അത്തം, ചോതി, കുംഭക്കൂറില്‍പ്പെട്ട അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ഇവര്‍ ശുക്രന്‍, ചന്ദ്രന്‍, രാഹു എന്നീ ദശാകാലങ്ങളില്‍ വിധിപ്രകാരം ദോഷ പരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കണം. ആയില്യം, കേട്ട, രേവതി നക്ഷത്രങ്ങള്‍ ക്ഷേത്രദര്‍ശനം തുടങ്ങിയ ശുഭകര്‍മങ്ങള്‍ക്ക്‌ ഉത്തമം. നക്ഷത്രാധിപനായ ബുധന്റെ സ്തോത്രങ്ങളും മന്ത്രങ്ങളും ജപിക്കുക, ബുധനാഴ്ചകളില്‍ വ്രതാനുഷ്ഠാനം, ശ്രീകൃഷ്ണക്ഷേത്രദര്‍ശനം തുടങ്ങിയവ അനുഷ്ഠിക്കുക എന്നിവ ഉത്തമം. ആയില്യവും ബുധനാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം സവിശേഷ പ്രാധാന്യത്തോടെ വ്രതമനുഷ്ഠിക്കുക. രാശ്യാധിപനായ ചന്ദ്രനെ പ്രീതിപ്പെടുത്തുന്നതും ഉത്തമമാണ്‌. പച്ച, വെള്ള എന്നീ നിറങ്ങള്‍ ഇവര്‍ക്ക്‌ അനുകൂലമായിരിക്കും.ആയില്യം നക്ഷത്രത്തിന്റെ ദേവത സര്‍പ്പങ്ങളാണ്‌.മന്ത്രങ്ങള്‍ഈ നക്ഷത്രക്കാര്‍ സര്‍പ്പഭജനം നടത്തുന്നത്‌ അത്യുത്തമമാണ്‌. അതിനുള്ള മന്ത്രങ്ങള്‍ താഴെക്കൊടുക്കുന്നു.1. ഓം നമോസ്തു സര്‍പ്പേഭ്യോ യേ കേ ചപൃഥിവീമനു യേ അന്തരിക്ഷേ യേ ദ്രിതിതേഭ്യഃ സര്‍പ്പേഭ്യോ നമഃ2. ഓം സര്‍പ്പേഭ്യോ നമഃനക്ഷത്രമൃഗം-കരിമ്പൂച്ച, വൃക്ഷം-നാകം, ഗണം-അസുരം, യോനി-പുരുഷം, പക്ഷി-ചകോരം, ഭൂതം-ജലം.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

മകം

ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ വിജ്ഞാനതൃഷ്ണ, ആത്മാഭിമാനം, കര്‍മകുശലത, ക്ഷിപ്രകോപം, ധാര്‍മികബോധം എന്നിവയുള്ളവരായിരിക്കും. ഇവര്‍ക്ക്‌ സൗന്ദര്യവും സമ്പത്തുമുണ്ടാകും. മറ്റുള്ളവരുടെ കീഴില്‍ ജോലി ചെയ്യുവാന്‍ ഇഷ്ടപ്പെടാത്ത ഇവര്‍ ഒന്നും മറച്ചുവെക്കാതെ തുറന്നുസംസാരിക്കുന്ന പ്രകൃതക്കാരുമായിരിക്കും. ആഡംബര സുഖസൗകര്യങ്ങള്‍ എന്നിവയില്‍ താല്‍പര്യം കാണും. രഹസ്യപ്രവര്‍ത്തനങ്ങളിലും താല്‍പര്യം പ്രകടിപ്പിക്കും. അധികാരികളുടെ പ്രീതി ലഭിക്കാറുള്ള ഇവര്‍ പൊതുജനങ്ങളുമായും നല്ല ബന്ധം സ്ഥാപിക്കും. സ്ത്രീകള്‍ക്ക്‌ ഈ നാള്‍ ഉത്തമമായി കരുതപ്പെടുന്നു. ഭര്‍ത്തൃഭാഗ്യം, സന്താനഭാഗ്യം എന്നിവ ഇവര്‍ക്ക്‌ കൈവരുമെങ്കിലും മനഃക്ലേശങ്ങള്‍ പലപ്പോഴും ഇവരെ വിട്ടുമാറില്ല.പ്രതികൂല നക്ഷത്രങ്ങള്‍ഉത്രം, ചിത്തിര, വിശാഖം, മീനക്കൂറിലെ പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ആദിത്യന്‍, ചൊവ്വ, വ്യാഴം എന്നീ ദശാകാലങ്ങള്‍ ഇവര്‍ക്കു പൊതുവെ അശുഭമായതിനാല്‍ ഈ ദശാകാലത്ത്‌ ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. അശ്വതി, മകം, മൂലം എന്നീ നക്ഷത്രങ്ങളില്‍ ഇവര്‍ ക്ഷേത്രദര്‍ശനം തുടങ്ങിയ കാര്യങ്ങള്‍ അനുഷ്ഠിക്കുന്നത്‌ നന്നായിരിക്കും. നക്ഷത്രാധിപനായ കേതുവിന്റെ മന്ത്രങ്ങളും സ്തോത്രങ്ങളും ജപിക്കുക, ഗണപതിയെ ഭജിക്കുക, പിറന്നാള്‍ തോറും ഗണപതിഹോമം നടത്തുക എന്നിവയൊക്കെ ഉത്തമമാണ്‌. രാശ്യാധിപനായ സൂര്യനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും അനുഷ്ഠിക്കേണ്ടതാണ്‌. മകവും ഞായറാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം പ്രത്യേകമായി സൂര്യപ്രീതി കര്‍മങ്ങള്‍ അനുഷ്ഠിക്കണം. ഇവര്‍ ചുവന്ന വസ്ത്രങ്ങള്‍ അണിയുന്നത്‌ നല്ലതാണ്‌.മകം നക്ഷത്രത്തിന്റെ ദേവത പിതൃക്കളാണ്‌.മന്ത്രങ്ങള്‍പിതൃപ്രീതികരമായ താഴെപ്പറയുന്ന മന്ത്രം നിത്യവും ജപിക്കേണ്ടതാണ്‌.1. ഓം പിതൃഭ്യഃ സ്വധായിഭ്യഃ സ്വധാ നമഃപിതാമഹേഭ്യഃ സ്വധായിഭ്യഃ സ്വധാ നമഃപ്രപിതാമഹേഭ്യഃ സ്വധായിഭ്യഃ സ്വധാ നമഃഅക്ഷന്ന പിതരോമീമദന്ത പിതരോ ള തീതൃപന്തപിതരഃ പിതരഃ സുഗന്ധധ്വം2. ഓം പിതൃഭ്യോ നമഃനക്ഷത്രമൃഗം-എലി, വൃക്ഷം-പേരാല്‍, ഗണം-അസുരം, യോനി-പുരുഷം, പക്ഷി, ചകോരം, ഭൂതം-ജലം.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

ഉത്രം

ഉത്രം പൊതുവെ സ്ത്രീപുരുഷന്മാര്‍ക്ക്‌ ശുഭനക്ഷത്രമാണ്‌. മറ്റുള്ളവര്‍ ഇവരെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. സാമര്‍ത്ഥ്യം, വിദ്യാഭ്യാസം, സുഖം, ജനനായകത്വം എന്നിവ ഇവര്‍ക്കുണ്ടായിരിക്കും. നന്മയും പരിശുദ്ധിയും ഇഷ്ടപ്പെടുന്ന ഇവര്‍ മറ്റുള്ളവരും നല്ലത്‌ പ്രവര്‍ത്തിക്കുവാന്‍ നിര്‍ബന്ധിക്കുന്നു. ധനപരമായും ഇവര്‍ നല്ല നിലയിലെത്താറുണ്ട്‌. സര്‍ക്കാര്‍ ജോലിയും ഇവര്‍ക്ക്‌ ലഭിക്കുന്നു. വിശാലമനസ്കതയും ശുഭാപ്തി വിശ്വാസവും ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കും. ഏതെങ്കിലും ഒരു കാര്യത്തിന്റെ വിജയത്തിനായി കഠിനപരിശ്രമം ചെയ്യുന്നതിന്‌ ഇവര്‍ക്കുകഴിയും. എങ്കിലും സ്വന്തം കാര്യത്തില്‍ ഇവര്‍ അധികം തല്‍പരരായരിക്കും. സ്വന്തം നേട്ടങ്ങള്‍ നോക്കിയായിരിക്കും ഇവര്‍ മറ്റുള്ളവരുമായി ബന്ധപ്പെടുന്നത്‌. എന്തെങ്കിലും പ്രയോജനം സിദ്ധിക്കാത്തവരുമായി ഇവര്‍ വലിയ അടുപ്പം പ്രദര്‍ശിപ്പിക്കാറില്ല. എപ്പോഴും സ്വന്തം നിലപാടുകള്‍ ശരി എന്ന വിശ്വാസവും ഇവരെ ഭരിക്കുന്നു. ഉത്രം ആദ്യ പാദ (ചിങ്ങക്കൂര്‍)ത്തില്‍ പുരുഷന്മാര്‍ ജനിക്കുന്നതും ഉത്രം മുക്കാലില്‍ (കന്നിക്കൂര്‍) സ്ത്രീകള്‍ ജനിക്കുന്നതും ഉത്തമമാണെന്ന്‌ വിശ്വസിക്കപ്പെടുന്നു. ചിങ്ങക്കൂറുകാര്‍ ആത്മീയമായി ചായ്‌വുള്ളവരായിരിക്കും. ഇവര്‍ക്ക്‌ ചിലപ്പോള്‍ ദാമ്പത്യദുരിതം അനുഭവപ്പെടാം. ഉത്രം മുക്കാലില്‍ ജനിച്ചവരില്‍ സ്ത്രീസഹജമായ പ്രത്യേകതകളും കാമാധിക്യവും കാണാം.പ്രതികൂല നക്ഷത്രങ്ങള്‍ചിത്തിര, വിശാഖം, കേട്ട. ഉത്രം ആദ്യപാദത്തില്‍ ജനിച്ചവര്‍ക്ക്‌ പൂരുരുട്ടാതി നാലാം പാദം, ഉതൃട്ടാതി, രേവതി എന്നിവയും മുക്കാലില്‍ ജനിച്ചവര്‍ക്ക്‌ അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം എന്നിവയും അശുഭനക്ഷത്രങ്ങളാണ്‌.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍കുജന്‍, വ്യാഴം, ബുധന്‍ എന്നീ ദശകളില്‍ ഇവര്‍ വിധിപ്രകാരം ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. ഉത്രം, ഉത്രാടം, കാര്‍ത്തിക എന്നീ നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനം, മറ്റ്‌ പൂജാദി കര്‍മ്മങ്ങള്‍ എന്നിവക്ക്‌ ഉത്തമം. ആദിത്യപ്രീതികരങ്ങളായ കര്‍മങ്ങള്‍, ആദിത്യഹൃദയജപം, ശിവക്ഷേത്രദര്‍ശനം, ശിവഭജനം എന്നിവ ഉത്രം നക്ഷത്രക്കാര്‍ക്ക്‌ ശുഭഫലങ്ങള്‍ നല്‍കുന്നു. ഇവര്‍ നിത്യവും ആദിത്യപ്രാര്‍ത്ഥനയോടെ അല്‍പസമയം വെയിലേല്‍ക്കുന്നത്‌ നന്നായിരിക്കും. പ്രത്യേകിച്ച്‌ ഉത്രം ആദ്യപാദത്തില്‍ ജനിച്ചവര്‍ക്ക്‌ രാശ്യാധിപനും സൂര്യനായതിനാല്‍ ആദിത്യഭജനം ക്ഷിപ്രഫലങ്ങള്‍ നല്‍കുന്നു. ഞായറാഴ്ചയും ഉത്രവും ചേര്‍ന്ന്‌ വരുന്ന ദിവസം ഇവര്‍ സവിശേഷ പ്രാധാന്യത്തോടെ ആദിത്യനെ ഭജിക്കുക. ഉത്രം മുക്കാലില്‍ (കന്നിക്കൂറില്‍) ജനിച്ചവര്‍ ബുധപ്രീതികരങ്ങളായ കര്‍മ്മങ്ങള്‍, ശ്രീകൃഷ്ണക്ഷേത്രദര്‍ശനം, നിത്യേനയുള്ള ഭാഗവത പാരായണം എന്നിവ നടത്തുന്നത്‌ നന്നായിരിക്കും. ചുവപ്പ്‌, കാവി, പച്ച എന്നീ നിറങ്ങള്‍ ഇവര്‍ക്ക്‌ അനുകൂലമാണ്‌.ഉത്രം നക്ഷത്രത്തിന്റെ ദേവത ഭഗനാണ്‌.മന്ത്രങ്ങള്‍താഴെപ്പറയുന്ന മന്ത്രങ്ങള്‍ നിത്യജപത്തിന്‌ ഉത്തമം1. ഓം ഭഗപ്രണേതര്‍ഭഗസത്യ രാധോ ഭഗേമാം ധിയമുദ്‌വാദദന്നഃ ഭഗ പ്രണോജനഗോഗോഭിരശ്വൈര്‍ ഭഗപ്രനൃഭിനൃര്‍വതേസ്യാം2. ഓം ഭഗായ നമഃനക്ഷത്രമൃഗം-ഒട്ടകം, വൃക്ഷം-ഇത്തി, ഗണം-മാനുഷം, യോനി-പുരുഷം, പക്ഷി-കാക്ക, ഭൂതം-അഗ്നി.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

അത്തം

ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ വിദ്യാസമ്പന്നരും ജിജ്ഞാസുക്കളുമായിരിക്കും. കുലീനത, അധ്വാനശീലം, വശീകരണ ശക്തി എന്നിവയും ഇവരില്‍ കാണാം. ശാന്തത, ആത്മനിയന്ത്രണം, അടുക്കും ചിട്ടയും ഉള്ള ജീവിതശൈലി എന്നിവയും ഇവരുടെ ലക്ഷണങ്ങളാണ്‌. ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ തുടര്‍ച്ചയായി ഇവര്‍ക്ക്‌ അനുഭവവേദ്യമാകും. കൗശലവും സ്വാര്‍ത്ഥതയും ചിലരുടെ സ്വഭാവമാണ്‌. നിരൂപണം, മറ്റുള്ളവരുടെ കുറ്റങ്ങള്‍ കണ്ടുപിടിക്കുക എന്നിവ ഇവരുടെ സ്വഭാവമാണ്‌. വാര്‍ദ്ധക്യ കാലമായിരിക്കും ഇവര്‍ക്ക്‌ പൊതുവെ ഐശ്വര്യപ്രദം. അധികാരശക്തിയുള്ള തൊഴിലുകളിലാണ്‌ ഇവര്‍ വിജയിക്കുക. സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍, വാക്കുകളുടെ ആകര്‍ഷകത്വം, ലഹരിവസ്തുക്കളോടുള്ള താല്‍പര്യം, വീടുവിട്ടുള്ള താമസം തുടങ്ങിയവയും ഇവരുടെ ലക്ഷണങ്ങളാണ്‌. ഈ നക്ഷത്രത്തില്‍ ജനിക്കുന്ന സ്ത്രീകള്‍ ആകര്‍ഷകത്വം, ഐശ്വര്യം, കുലീനത എന്നിവയാല്‍ അനുഗ്രഹീതരായിരിക്കും.പ്രതികൂലനക്ഷത്രങ്ങള്‍ചോതി, അനിഴം, മൂലം, അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം എന്നിവ ഇവര്‍ക്ക്‌ പ്രതികൂല നക്ഷത്രങ്ങളാണ്‌.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍രാഹു, ശനി, കേതു എന്നീ ദശാകാലങ്ങള്‍ പൊതുവെ അശുഭകരമായേക്കാമെന്നതിനാല്‍ ഇക്കാലത്ത്‌ ഇവര്‍ വിധിപ്രകാരം ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. അത്തം, തിരുവോണം, രോഹിണി നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനം, മറ്റു പൂജാദികാര്യങ്ങള്‍ എന്നിവയ്ക്ക്‌ ഉത്തമം. ചന്ദ്രപ്രീതികരമായ കര്‍മങ്ങള്‍ അനുഷ്ഠിക്കുക, ദുര്‍ഗ്ഗാദേവിയെ ഭജിക്കുക എന്നിവ അത്തം നക്ഷത്രക്കാര്‍ക്ക്‌ ഉത്തമമാണ്‌. ചന്ദ്രന്‌ ജാതകത്തില്‍ പക്ഷബലമില്ലെങ്കില്‍ ഭദ്രകാളിയെയാണു ഭജിക്കേണ്ടത്‌. പക്ഷബലമുള്ളവര്‍ പൗര്‍ണമിയില്‍ ദുര്‍ഗ്ഗാപൂജ നടത്തുന്നതും നന്നായിരിക്കും. അത്തം നക്ഷത്രവും തിങ്കളാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം സവിശേഷപ്രാധാന്യത്തോടെ ക്ഷേത്രദര്‍ശനവും വ്രതാനുഷ്ഠാനങ്ങളും നടത്താവുന്നതാണ്‌. രാശ്യാധിപനായ ബുധനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍, ശ്രീകൃഷ്ണക്ഷേത്രദര്‍ശനം, ഭാഗവതപാരായണം തുടങ്ങിയവയും അനുഷ്ഠിക്കാവുന്നതാണ്‌. രാശ്യാധിപനായ ബുധനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍, ശ്രീകൃഷ്ണക്ഷേത്രദര്‍ശനം, ഭാഗവത പാരായണം തുടങ്ങിയവയും അനുഷ്ഠിക്കാവുന്നതാണ്‌. വെള്ള, പച്ച എന്നീ നിറങ്ങള്‍ ഇവര്‍ക്ക്‌ അനുകൂലമായിരിക്കും.മന്ത്രങ്ങള്‍അത്തം നക്ഷത്രദേവത സൂര്യനാണ്‌. താഴെപ്പറയുന്ന മന്ത്രങ്ങള്‍ നിത്യജപത്തിന്‌ ഉത്തമം.1. ഓം വിഭ്രാദ്ബൃഹത്പിബതു സൗമ്യം മധ്വായുര്‍ദധ-ദ്യജ്ഞപതാ വവിര്‍ഹുതം വാതജൂതോയോഅഭിരക്ഷതിത്മനാ പ്രജാഃ പുപോഷ പുരൂധാ വിരാജതി2. ഓം സവിത്രേ നമഃനക്ഷത്രമൃഗം-പോത്ത്‌, വൃക്ഷം-അമ്പഴം, ഗണം-ദേവം, യോനി-സ്ത്രീ, പക്ഷി-കാക്ക, ഭൂതം-അഗ്നി.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌

ചിത്തിര

ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ സൗന്ദര്യം ആകര്‍ഷകമായ കണ്ണുകള്‍ എന്നിവയുള്ളവരും കല, സ്ത്രീവിഷയങ്ങള്‍ എന്നിവയില്‍ താല്‍പര്യമുള്ളവരുമായിരിക്കും. ആഡംബരങ്ങള്‍, വാഹനങ്ങള്‍, നിറപ്പകിട്ടുകള്‍ തുടങ്ങിയവയില്‍ താല്‍പര്യമുള്ള ഇവര്‍ വലിയ ഉത്സാഹശാലികളുമായിരിക്കും. ഇവരില്‍ പലര്‍ക്കും വിദേശവാസത്തിലൂടെ ഭാഗ്യം സിദ്ധിക്കുന്നു. പിതാവിനേക്കാള്‍ മാതാവില്‍നിന്നുമാണ്‌ ഇവര്‍ക്ക്‌ കൂടുതല്‍ ആനുകൂല്യം സിദ്ധിക്കുക. ദയാലുക്കളായ ഇവര്‍ പ്രിയപ്പെട്ടവര്‍ക്ക്‌ ദാനം ചെയ്യുന്നതിനും തയ്യാറാവും. ജീവിതത്തില്‍ ഉത്തരാര്‍ദ്ധമാണ്‌ ഇവര്‍ക്ക്‌ കൂടുതല്‍ അനുകൂലം. പലരും വീടു വെടിഞ്ഞ്‌ താമസിക്കുന്നു. ഇവരുടെ ദാമ്പത്യജീവിതം അത്ര സുഖകരമായിരിക്കില്ല. അതിനുകാരണം പലപ്പോഴും രഹസ്യബന്ധങ്ങളുമായിരിക്കും. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക്‌ പല ക്ലേശങ്ങളും വിവാഹജീവിതത്തില്‍ വന്നുകൂടുന്നതായി കാണാറുണ്ട്‌. എങ്കിലും അവരുടെ ജീവിതം ഐശ്വര്യപ്രദമായിരിക്കും.പ്രതികൂല നക്ഷത്രങ്ങള്‍വിശാഖം, കേട്ട, പൂരാടം നക്ഷത്രങ്ങള്‍ അശുഭമാണ്‌. ചിത്തിര ആദ്യപകുതി (കന്നിക്കൂര്‍)യില്‍ ജനിച്ചവര്‍ക്ക്‌ അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം എന്നിവയും രണ്ടാംപകുതി (തുലാക്കൂര്‍)യില്‍ ജനിച്ചവര്‍ക്ക്‌ കാര്‍ത്തിക മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി എന്നിവയും പ്രതികൂല നക്ഷത്രങ്ങളാണ്‌.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍വ്യാഴം, ബുധന്‍, ശുക്രന്‍, എന്നീ ദശകളില്‍ ഇവര്‍ ദോഷ പരിഹാര കര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. ചിത്തിര, അവിട്ടം, മകയിരം എന്നീ നക്ഷത്രങ്ങളില്‍ ക്ഷേത്ര ദര്‍ശനവും മറ്റു പൂജാദികാര്യങ്ങളും നടത്തുക.ചൊവ്വയെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ ഇവര്‍ പതിവായി അനുഷ്ഠിക്കുന്നത്‌ നന്നായിരിക്കും. ജാതകത്തില്‍ ചൊവ്വ ഓജരാശിയില്‍ സ്ഥിതിചെയ്താല്‍ സുബ്രഹ്മണ്യനേയും യുഗ്മരാശിയിലെങ്കില്‍ ഭദ്രകാളിയെയും ഭജിക്കുക. ചിത്തിര നക്ഷത്രവും ചൊവ്വാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം സവിശേഷപ്രാധാന്യത്തോടെ വ്രതം തുടങ്ങിയവ അനുഷ്ഠിക്കുക. കന്നിക്കൂറുകാരായ ചിത്തിരക്കാര്‍ ബുധനെ പ്രീതിപ്പെടുത്തുകയും ശ്രീകൃഷ്ണക്ഷേത്രദര്‍ശനം, ഭാഗവത പാരായണം തുടങ്ങിയവ നടത്തുന്നതും നന്നായിരിക്കും. തുലാക്കൂറുകാരായ ചിത്തിരക്കാര്‍ മഹാലക്ഷ്മീഭജനം, ശുക്രപ്രീതികര്‍മങ്ങള്‍ എന്നിവ നടത്തുന്നതും അഭികാമ്യം. ചുവപ്പ്‌, പച്ച(കന്നിക്കൂറിന്‌) വെള്ള, ഇളംനീല(തുലാക്കൂറിന്‌) എന്നിവ അനുകൂല നിറങ്ങളാണ്‌.മന്ത്രങ്ങള്‍ചിത്തിരയുടെ ദേവത ത്വഷ്ടാവ്‌ ആണ്‌. താഴെപ്പറയുന്ന മന്ത്രങ്ങള്‍ നിത്യജപത്തിന്‌ ഉത്തമം.1. ഓം ത്വഷ്ടാതുരോയോ അദ്ഭുത ഇന്ദ്രാഗ്നിപുഷ്ടിവര്‍ദ്ധനാ ദ്വിപദാച്ഛന്ദളഇന്ദ്രയമക്ഷാഗൗനവിമോദധു.2. ഓം വിശ്വകര്‍മണേ നമഃനക്ഷത്രമൃഗം-ആള്‍പുലി, വൃക്ഷം-കൂവളം, ഗണം-ആസുരം, യോനി-സ്ത്രീ, പക്ഷി-കാക്ക, ഭൂതം-അഗ്നി.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

ചോതി

ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ സമര്‍ത്ഥരും, സുഖമുള്ളവരുമായിരിക്കും. ദാനശീലം ഇവരുടെ പ്രത്യേകതയാണ്‌. ധര്‍മിഷ്ഠത, ദയ എന്നിവയും ചോതിയുടെ ഗുണങ്ങളാണ്‌. ധനസമ്പാദനത്തില്‍ താല്‍പര്യമുള്ള ഇവര്‍ അതിനുവേണ്ടി ബുദ്ധിപരമായും ആകര്‍ഷകമായും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. സംഗീതം, സിനിമ, ലളിതകലകള്‍ തുടങ്ങിയവയില്‍ തല്‍പരരായിരിക്കും. ഇവരുടെ വിവാഹത്തില്‍ പല ക്ലേശങ്ങളും വന്നു ഭവിക്കാറുണ്ട്‌. ലഹരി,സുന്ദരികളായ സ്ത്രീകള്‍ എന്നിവ ഇവരുടെ ദൗര്‍ബല്യങ്ങളാണ്‌. മുന്‍കോപം, സ്വതന്ത്രചിന്ത പരോപകാരതാല്‍പര്യം, മാനുഷികത എന്നിവയും ഇവരുടെ സ്വഭാവസവിശേഷതകളില്‍പ്പെടുന്നു. യാഥാര്‍ത്ഥ്യങ്ങളേക്കാള്‍ സ്വപ്നങ്ങളുടെ ലോകത്ത്‌ അഭിരമിക്കാനാവും ചില ചോതിക്കാര്‍ക്ക്‌ താല്‍പര്യം. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ നന്മയും സത്യസന്ധതയും ഉള്ളവരായിരിക്കും. സ്വഭാവഗുണമുള്ള ഇവര്‍ കുടുംബജീവിതത്തില്‍ വിജയിക്കുന്നു.പ്രതികൂല നക്ഷത്രങ്ങള്‍അനിഴം, മൂലം, ഉത്രാടം, കാര്‍ത്തിക അവസാന മൂന്നുപാദങ്ങള്‍, രോഹിണി, മകയിരം ആദ്യപകുതി എന്നിവയാണ്‌ പ്രതികൂല നക്ഷത്രങ്ങള്‍.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ശനി, കേതു, ആദിത്യന്‍ എന്നീ ദശകളില്‍ ഇവര്‍ വിധിപ്രകാരമുള്ള ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. ചോതി, ചതയം, തിരുവാതിര എന്നീ നാളുകളില്‍ ക്ഷേത്രദര്‍ശനവും മറ്റും നടത്തുന്നത്‌ ഉത്തമം. സര്‍പ്പഭജനം ഈ നക്ഷത്രക്കാര്‍ക്ക്‌ ഗുണപ്രദമാണ്‌. രാഹുവിനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ അനുഷ്ഠിക്കുക,സര്‍പ്പക്ഷേത്ര ദര്‍ശനം നടത്തുക, സര്‍പ്പക്കാവില്‍ നീര്‍മരുത്‌ വെച്ചുപിടിപ്പിക്കുക തുടങ്ങിയവയൊക്കെ അനുഷ്ഠിക്കാവുന്ന കര്‍മങ്ങളാണ്‌. രാശ്യാധിപനായ ശുക്രനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കുന്നത്‌ നന്നായിരിക്കും. ചോതിയും വെള്ളിയാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം ലക്ഷ്മീപൂജ നടത്തുന്നത്‌ ഉത്തമം. കറുപ്പ്‌, ഇളംനീല, വെള്ള തുടങ്ങിയ നിറങ്ങള്‍ അനുകൂലം.മന്ത്രങ്ങള്‍നക്ഷത്രദേവത വായു. താഴെപ്പറയുന്ന മന്ത്രങ്ങള്‍ ജപത്തിന്‌ ഉത്തമം.1. ഓം വായോ യേ തേ സഹസൃണോരഥാസസ്തേഭിരാഗഹി നിത്യുത്വാന സോമ പീതയേ.2. ഓം വായവേ നമഃനക്ഷത്രമൃഗം-മഹിഷം, വൃക്ഷം-നീര്‍മരുത്‌, ഗണം-ദേവം, യോനി-പുരുഷം, പക്ഷി-കാക്ക, ഭൂതം-അഗ്നി.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

വിശാഖം

ബുദ്ധിപരമായ ചിന്തകളും പ്രവര്‍ത്തനങ്ങളും വിശാഖക്കാരുടെ പ്രത്യേകതകളാണ്‌. ആകര്‍ഷകമായി സംസാരിക്കുന്ന ഇവര്‍ പലപ്പോഴും മുന്‍കോപികളുമായിരിക്കും. ഇടപെടുന്ന കാര്യങ്ങള്‍ ഇവര്‍ ഭംഗിയായി നിര്‍വഹിക്കും. ബാല്യകാലം ക്ലേശകരവും യൗവ്വനകാലം മുതല്‍ സാമ്പത്തിക പുരോഗതിയുമുണ്ടാകും. പിതാവില്‍നിന്ന്‌ ഇവര്‍ക്ക്‌ കാര്യമായ ആനുകൂല്യങ്ങള്‍ ലഭിക്കാറില്ല. ദുര്‍വാശി, അഹങ്കാരം എന്നിവ ചിലരുടെ ലക്ഷണങ്ങളാണ്‌. സത്യധര്‍മാദികളില്‍നിന്നു വ്യതിചലിക്കാത്ത ഇവര്‍ സ്വുപരിശ്രമത്തിലൂടെയാണ്‌ ജീവിതത്തില്‍ വിജയിക്കുക. ആത്മനിയന്ത്രണം കുറവായിരിക്കും. നയചാതുരിയുണ്ടെങ്കിലും വിവാഹജീവിതം ചിലപ്പോള്‍ അസ്വാരസ്യം നിറഞ്ഞതാവും. ഒരേ സമയം യാഥാസ്ഥിതികത്വവും സ്വതന്ത്രചിന്തയും ഇവരില്‍ മാറിമാറിവരുന്നു. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ ഭര്‍ത്താവിനെ അകമഴിഞ്ഞു സ്നേഹിക്കുന്നു. ഈശ്വര ഭക്തിയും കുലനീതയുമുള്ള ഇവര്‍ക്ക്‌ ഭര്‍ത്തൃവിരഹവും അനുഭവിക്കേണ്ടിവരാറുണ്ട്‌.പ്രതികൂല നക്ഷത്രങ്ങള്‍കേട്ട, പൂരാടം, തിരുവോണം, തൂലാക്കൂറില്‍ ജനിച്ച വിശാഖക്കാര്‍ക്ക്‌ കാര്‍ത്തിക അവസാന മൂന്നു പാദങ്ങള്‍, രോഹിണി, മകയിരം ആദ്യപകുതി എന്നിവയും വൃശ്ചികക്കൂറില്‍ ജനിച്ച വിശാഖക്കാര്‍ക്ക്‌ മകയിരം രണ്ടാം പകുതി, തിരുവാതിര, പുണര്‍തം ആദ്യ മൂന്നു പാദങ്ങള്‍ എന്നിവയും പ്രതികൂലനക്ഷത്രങ്ങളാണ്‌.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ബുധന്‍, ശുക്രന്‍, ചന്ദ്രന്‍ എന്നീ ദശാകാലത്ത്‌ ഇവര്‍ ദോഷപരിഹാര കര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. വിശാഖം, പൂരുരുട്ടാതി, പുണര്‍തം നക്ഷത്രങ്ങള്‍ ക്ഷേത്രദര്‍ശനം, പൂജാദികാര്യങ്ങള്‍ എന്നിവയ്ക്ക്‌ ഉത്തമം. ഇവര്‍ വ്യാഴപ്രീതികരങ്ങളായ കര്‍മങ്ങള്‍ അനുഷ്ഠിക്കുക, വ്യാഴാഴ്ചതോറും മഹാവിഷ്ണുക്ഷേത്രദര്‍ശനം നടത്തുക, വിശാഖം നാള്‍തോറും വിഷ്ണുപൂജ നടത്തുക, പതിവായി വിഷ്ണുസഹസ്രനാമം ജപിക്കുക തുടങ്ങിയവയൊക്കെ അനുഷ്ഠിക്കുന്നതു നന്നായിരിക്കും. വ്യാഴാഴ്ചയും വിശാഖവും ചേര്‍ന്നുവരുന്ന ദിവസം സവിശേഷ പ്രാധാന്യത്തോടെ ഈശ്വരഭജനം നടത്തുക. വിശാഖം തൂലാക്കൂറുകാര്‍ ശുക്രപ്രീതികരങ്ങളായ മഹാലക്ഷ്മീഭജനവും വൃശ്ചികക്കൂറുകാര്‍ കുജപ്രീതികരമായ സുബ്രഹ്മണ്യഭജനവും ഭദ്രകാളീഭജനവും (ചൊവ്വ ജാതകത്തില്‍ യുഗ്മരാശിയില്ലെങ്കില്‍) നടത്തുന്നതും ഫലപ്രദമാണ്‌. വിശാഖത്തിന്‌ മഞ്ഞ, ക്രീം നിറങ്ങള്‍ അനുകൂലമാണ്‌. തുലാക്കൂറുകാര്‍ക്ക്‌ ഇളം നീല, വെള്ള എന്നിവയും വൃശ്ചികക്കൂറുകാര്‍ക്ക്‌ ചുവപ്പും അനുകൂലം തന്നെ.മന്ത്രങ്ങള്‍വിശാഖം നക്ഷത്രദേവത ഇന്ദ്രാഗ്നിയാണ്‌. ഈ ദേവതയെ ഭജിക്കാന്‍ താഴെപ്പറയുന്ന മന്ത്രങ്ങള്‍ ജപിക്കാം.1. ഓം ഇന്ദ്രാഗ്നീ ആഗതം സുതം ഗീര്‍ഭിര്‍നമോവരേണ്യം അസ്പാതം ധിയേഷിതാ2. ഓം ഇന്ദ്രാഗ്നിഭ്യാം നമഃനക്ഷത്രമൃഗം-സിംഹം, വൃക്ഷം-വയ്യങ്കതവ്‌, ഗണം-ആസുരം, യോനി-പുരുഷം, പക്ഷി-കാക്ക, ഭൂതം-അഗ്നി.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

അനിഴം

ബുദ്ധിയും കഠിനപ്രയ്തനവും സാമര്‍ത്ഥ്യവും ഇവരുടെ പ്രത്യേകതകളാണ്‌. വൈകാരികമായ അസ്ഥിരത, മനഃപ്രയാസം എന്നിവയും ഇവയുടെ പൊതുലക്ഷണങ്ങളാണ്‌. ജീവിതത്തില്‍ പലപ്പോഴും ഇവര്‍ക്ക്‌ അപ്രതീക്ഷിതമായ പരിവര്‍ത്തനങ്ങളുണ്ടാവും. ചെറിയ കാര്യങ്ങള്‍പോലും ഇവരെ മാനസികമായി ക്ലേശിപ്പിക്കുന്നു. പലപ്പോഴും വിദേശത്താണ്‌ ഇവര്‍ക്ക്‌ അഭ്യുന്നതിയുണ്ടാകുന്നത്‌. മറ്റുള്ളവര്‍ എന്തു പറഞ്ഞാലും സ്വന്തം അഭിപ്രായത്തില്‍ ഉറച്ചുനിന്നു പ്രവര്‍ത്തിക്കും. സഹജീവികളോടും വേദനയനുഭവിക്കുന്നവരോടും ഇവര്‍ക്ക്‌ ദീനാനുകമ്പയുണ്ടായിരിക്കും. എതിര്‍പ്പുകളെ നേരിടുന്നതിന്‌ ഒരു പ്രത്യേക ശേഷി തന്നെ പ്രകടിപ്പിക്കാറുള്ള ഇവര്‍ ശത്രുക്കളോടു പകരം വീട്ടുന്നതിലും താല്‍പര്യമുള്ളവരാണ്‌. തീക്ഷ്ണമനോഭാവം, ആവേശശീലം, ഈശ്വരഭക്തി, കലാപ്രണയം, സ്വാതന്ത്ര്യബോധം, നിര്‍ബന്ധബുദ്ധി തുടങ്ങിയവയും ഇവരുടെ ലക്ഷണങ്ങളാണ്‌. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ പതിവ്രതകളും ഭര്‍ത്താവില്‍ ഭക്തിയുള്ളവരുമായിരിക്കും. ആഡംബരഭ്രമമവും ഇവര്‍ക്ക്‌ കുറവാണ്‌.പ്രതികൂല നക്ഷത്രങ്ങള്‍മൂലം, ഉത്രാടം, അവിട്ടം, മകയിരം രണ്ടാംപകുതി, തിരുവാതിര, പുണര്‍തം ആദ്യമൂന്നുപാദങ്ങള്‍ എന്നിവ ഇവര്‍ക്ക്‌ പ്രതികൂലമാണ്‌.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍കേതു, സൂര്യന്‍, ചൊവ്വ എന്നീ ദശകളില്‍ ഇവര്‍ വിധിപ്രകാരമുള്ള ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. അനിഴം, ഉത്രട്ടാതി, പൂയം എന്നീ നക്ഷത്രങ്ങള്‍ ക്ഷേത്രദര്‍ശനത്തിനും പൂജാദികാര്യങ്ങള്‍ക്കും ഉത്തമം. ശനി പ്രീതികരങ്ങളായ കര്‍മങ്ങള്‍ അനുഷ്ഠിക്കുക, ശാസ്താക്ഷേത്രദര്‍ശനവും, ശിവക്ഷേത്രദര്‍ശനവും നടത്തുക എന്നിവ അനിഴം നക്ഷത്രക്കാര്‍ മുടങ്ങാതെ ചെയ്യേണ്ടതാണ്‌. ശനിയാഴ്ചയും അനിഴം നക്ഷത്രക്കാര്‍ മുടങ്ങാതെ ചെയ്യേണ്ടതാണ്‌. ശനിയാഴ്ചയും അനിഴം നക്ഷത്രവും ചേര്‍ന്നുവരുന്ന ദിവസം ശനീശ്വരപൂജ നടത്തുന്നതും ഉത്തമമാണ്‌. രാശ്യാധിപനായ ചൊവ്വയെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കുന്നതു നന്നായിരിക്കും. ജാതകത്തിലെ ചൊവ്വ ഓജരാശിസ്ഥിതനായാല്‍, സുബ്രഹ്മണ്യനേയും യുഗ്മരാശിയിസ്ഥിതനായാല്‍ ഭദ്രകാളിയെയും പതിവായി ഭജിക്കുക. കറുപ്പ്‌, കടുംനീല, ചുവപ്പ്‌ എന്നീ നിറങ്ങള്‍ ഇവര്‍ക്ക്‌ അനുകൂലമാണ്‌.അനിഴം നക്ഷത്രദേവത മിത്രനാണ്‌.മന്ത്രങ്ങള്‍ഈ ദേവതയെ ഭജിക്കുന്നതിനുള്ള മന്ത്രങ്ങള്‍ താഴെ കൊടുക്കുന്നു.1. ഓം നമോ മിത്രസ്യ വരുണസ്യ ചക്ഷസേമഹാദേവായ തദൃതം സപര്യതം ദൂരദൃംശേദേവജാതായ കേതവേ ദിവസ്പുത്രായസൂര്യായ സംസത2. ഓം മിത്രായ നമഃനക്ഷത്രമൃഗം-മാന്‍, വൃക്ഷം-ഇലഞ്ഞി, ഗണം-ദേവം, യോനി-സ്ത്രീ, പക്ഷി-കാക്ക, ഭൂതം-അഗ്നി.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌

തൃക്കേട്ട

ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ പ്രവര്‍ത്തനനിരതരും, പ്രവര്‍ത്തനങ്ങളില്‍ ബുദ്ധികൂര്‍മ്മത പ്രകടിപ്പിക്കുന്നവരുമായിരിക്കും. പുറമെ മനോബലം പ്രകടിപ്പിക്കുമെങ്കിലും ഇവര്‍ ചഞ്ചലചിത്തരും, ഭീരുക്കളുമായിരിക്കും. ഗൂഢശാസ്ത്രങ്ങളില്‍ താല്‍പര്യമുള്ള ഇവര്‍ കാര്യങ്ങളുടെ അടിത്തട്ടുവരെ അന്വേഷിക്കുന്ന പ്രകൃതിക്കാരാണം. ജാതകത്തില്‍ ചന്ദ്രന്‌ ബലമില്ലാത്തവര്‍ മുന്‍കോപം, വക്രബുദ്ധി, സ്വാര്‍ത്ഥത തുടങ്ങിയ ദുര്‍ഗുണങ്ങള്‍ പ്രകടിപ്പിക്കും. തൃക്കേട്ടക്കാര്‍ സ്വഗൃഹവും ദേശവും വിട്ടു താമസിക്കുന്നവരാണ്‌. സന്താനങ്ങളില്‍നിന്ന്‌ ഇവര്‍ക്ക്‌ സുഖം ലഭിക്കാറില്ല. പല ജോലികളും ഇവര്‍ ജീവിതത്തില്‍ മാറിമാറി ചെയ്യും. നല്ല ആരോഗ്യമുള്ള ഇവര്‍ക്ക്‌ ജീവിതത്തിന്റെ ആദ്യഘട്ടം ക്ലേശകരമായിരിക്കും. ദാമ്പത്യവിഷയങ്ങളില്‍ പൊതുവെ സുഖവും സംതൃപ്തിയും ലഭിക്കും. ബന്ധുക്കള്‍ക്ക്‌ ഇവരില്‍നിന്ന്‌ ഉപകാരങ്ങള്‍ ഒന്നും ലഭിക്കാറില്ല. ചില തൃക്കേട്ടക്കാര്‍ മൂത്തസഹോദരക്ക്‌ നാശം ചെയ്യാറുണ്ട്‌. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്കും ചില ക്ലേശാനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്‌. ദാമ്പത്യക്ലേശം, പുത്രശോകം തുടങ്ങിയവ അനുഭവത്തില്‍ വരാം.പ്രതികൂല നക്ഷത്രങ്ങള്‍പൂരാടം, തിരുവോണം, ചതയം, മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മൂന്നു പാദങ്ങള്‍.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ഇവര്‍ ശുക്രന്‍, വ്യാഴം, സൂര്യന്‍ എന്നീ ദശാകാലങ്ങളില്‍ ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. കേട്ട, രേവതി, ആയില്യം എന്നീ നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനവും മറ്റു പൂജാദികാര്യങ്ങളും നടത്തുക. ബുധനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ ഇവര്‍ പതിവായി അനുഷ്ഠിക്കുന്നത്‌ ഉത്തമമായിരിക്കും. ശ്രീകൃഷ്ണക്ഷേത്ര ദര്‍ശനം, ഭാഗവത പാരായണം തുടങ്ങിയവ ഫലപ്രദമാണ്‌. തൃക്കേട്ടയും ബുധനാഴ്ചയും ചേര്‍ന്നു വരുന്ന ദിവസം സവിശേഷപ്രാധാന്യത്തോടെ ശാന്തികര്‍മങ്ങളും വ്രതവും അനുഷ്ഠിക്കുക. ഇവര്‍ രാശ്യാധിപനായ ചൊവ്വയെ പ്രീതപ്പെടുത്തുന്ന കര്‍മങ്ങളും അനുഷ്ഠിക്കേണ്ടതാണ്‌. ജാതകത്തിലെ കുജസ്ഥിതിയനുസരിച്ച്‌ സുബ്രഹ്മണ്യനെയോ ഭദ്രകാളിയെയോ ഭജിക്കുക. പച്ച, ചുവപ്പ്‌ എന്നീ നിറങ്ങള്‍ ഇവര്‍ക്ക്‌ അനുകൂലമായിരിക്കും.ഇന്ദ്രനാണ്‌ കേട്ട നക്ഷത്രത്തിന്റെ ദേവത.മന്ത്രങ്ങള്‍താഴെപ്പറയുന്ന മന്ത്രങ്ങള്‍ ഇന്ദ്രപ്രീതിക്കായി ജപിക്കുക.1. ഓം ത്രാതാരമിന്ദ്രമവിതാരമിന്ദ്രം ഹവേഹവേ സുഹവം ശൂരമിന്ദ്രംഹൃയാമി ശകം പുരുഹൂതമിന്ദ്രം സ്വസ്തിനോ മധവാ ധാത്വിന്ദ്രഃ2. ഓം ഇന്ദ്രായ നമഃനക്ഷത്രമൃഗം-കേഴ, വൃക്ഷം-വെട്ടി, ഗണം-ഇലഞ്ഞി, യോനി-പുരുഷം, പക്ഷി-കോഴി, ഭൂതം-വായു.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

മൂലം

ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ അഭിമാനികളും സമൂഹത്തില്‍ ബഹുമാന്യതയുള്ളവരും ധനികരുമായിരിക്കും. ഇവര്‍ സൗമ്യമായും ശാന്തമായും പെരുമാറുമെങ്കിലും ചിലപ്പോള്‍ അസ്ഥിരചിത്തരുമായിരിക്കും. സുഖലോലുപത, വ്യയശീലം, സ്വതന്ത്രബുദ്ധി, കര്‍മകുശലത തുടങ്ങിയവയും ഇവരുടെ ലക്ഷണങ്ങളാണ്‌. സമാധാനപ്രിയരായ ഇവര്‍ ആത്മീയമായ തലത്തില്‍ ചിന്തിക്കുന്നവരും ആയിരിക്കും. സത്യധര്‍മാദികളില്‍ നിഷ്ഠ, ദൈവവിശ്വാസം, പരോപകാരതാല്‍പര്യം, ഭൂതദയ തുടങ്ങിയവയും ഇവരുടെ ലക്ഷണങ്ങളാണ്‌. സര്‍ക്കാര്‍ ജോലി ലഭിക്കുവാനും സാധ്യതയുള്ള ഇവരുടെ ജീവിതം പൊതുവെ ഭാഗ്യമുള്ളതായിരിക്കും. തന്റേടവും നേതൃത്വഗുണവുമുള്ള ഇവര്‍ ദൃഢനിശ്ചയത്തോടെ ജീവിതത്തില്‍ മുന്നേറുന്നു. മതപരമായ അനുഷ്ഠാനങ്ങള്‍ മുറതെറ്റാതെ നിര്‍വഹിക്കാനും നിയമാനുസാരിയായി ജീവിക്കാനുമാണ്‌ ഇവര്‍ക്ക്‌ താല്‍പര്യം. പിതാവില്‍നിന്ന്‌ ഇവര്‍ക്ക്‌ വലുതായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. ചിലപ്പോള്‍ ഇവര്‍ക്ക്‌ ആരോഗ്യപരമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നു. ഈ നക്ഷത്രത്തില്‍ സ്ത്രീകള്‍ ജനിക്കുന്നത്‌ അത്ര ശുഭമല്ല. ഭര്‍ത്താവിനെ വകവെക്കാതെ പെരുമാറുന്ന ഇവര്‍ക്ക്‌ ദാമ്പത്യം ക്ലേശകരമായിരിക്കും. അണിഞ്ഞൊരുങ്ങി നടക്കുന്നതില്‍ ഇവര്‍ക്ക്‌ താല്‍പര്യം കൂടും.പ്രതികൂല നക്ഷത്രങ്ങള്‍ഉത്രാടം, അവിട്ടം, പൂരുരുട്ടാതി, പുണര്‍തം അവസാന പാദം, പൂയം, ആയില്യം.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍സൂര്യന്‍, ചൊവ്വ, വ്യാഴം എന്നീ ദശാകാലങ്ങള്‍ ഇവര്‍ വിധിപ്രകാരം ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. മൂലം, അശ്വതി, മകം എന്നീ നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനവും മറ്റു പുണ്യകര്‍മങ്ങളും നടത്തണം. ഇവര്‍ പതിവായി ഗണപതിയെ ഭജിക്കുന്നതും മൂലം നക്ഷത്രം തോറും ഗണപതിഹോമവും നടത്തുന്നതും ഉത്തമമാണ്‌. കേതുവിനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും പതിവായി അനുഷ്ഠിക്കണം. രാശ്യാധിപനായ വ്യാഴത്തെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കുന്നത്‌ നന്നായിരിക്കും. മൂലം നക്ഷത്രവും വ്യാഴാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം വിഷ്ണുക്ഷേത്രദര്‍ശനം നടത്തുന്നത്‌ ഉത്തമമാണ്‌. പതിവായി വിഷ്ണുസഹസ്രനാമജപവും അഭികാമ്യം. ചുവപ്പ്‌, മഞ്ഞ എന്നീ നിറങ്ങള്‍ അനുകൂലം.മൂലം നക്ഷത്രദേവത നിര്യതിയാണ്‌.മന്ത്രങ്ങള്‍താഴെപ്പറയുന്ന മന്ത്രങ്ങള്‍ നിത്യവും ജപിക്കുക1. ഓം മാതേവ പുത്രം പൃഥ്വി പുരീഷ്യമഗ്നി സ്വേയോനാവഭാരുഖാ താം വിശ്വ ഋതുഭിഃസംവദാനപ്രജാപതിര്‍ വിശ്വകര്‍മാ വിമുഞ്ചതു2. ഓം നിര്യതയേ നമഃനക്ഷത്രമൃഗം - ശ്വാവ്‌, വൃക്ഷം - പയിന, ഗണം - അസുരം, യോനി - പുരുഷം, പക്ഷി - കോഴി, ഭൂതം - വായു.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

പൂരാടം

പൂരാടം
ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ സൗന്ദര്യം, ആകര്‍ഷകത്വം, ബുദ്ധിശക്തി, വിശാലഹൃദയം തുടങ്ങിയവയുള്ളവരായിരിക്കും. വശീകരണശക്തി, ആകര്‍ഷകമായി സംസാരിക്കുവാനുള്ള കഴിവ്‌, സുഹൃത്തുക്കളോടു തികഞ്ഞ ആത്മാര്‍ത്ഥത എന്നിവയും ഇവരുടെ ഗുണങ്ങളാണ്‌. സ്നേഹം, വാത്സല്യം തുടങ്ങിയ സദ്ഗുണങ്ങള്‍, മറ്റുള്ളവരെ സഹായിക്കുവാനുള്ള മനസ്ഥിതി, മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കുന്ന സ്വഭാവം തുടങ്ങിയവയും ഇവരെ വലിയ സുഹൃദ്‌വലയത്തിന്‌ ഉടമകളാക്കുന്നു. ശുഭാപ്തിവിശ്വാസം, അഭിമാനബോധം എന്നിവയും ഇവരുടെ സവിശേഷതകളാണ്‌. മാതാപിതാക്കളില്‍നിന്നും ഇവര്‍ക്ക്‌ വലുതായ ആനുകൂല്യങ്ങള്‍ ലഭിക്കാറില്ല. ജീവിതത്തില്‍ മധ്യകാലമായിരിക്കും കൂടുതല്‍ ഐശ്വര്യപ്രദം. കലാപരമായ കാര്യങ്ങളിലും മതാനുഷ്ഠാനങ്ങളിലും ഇവര്‍ ഒരുപോലെ തല്‍പരരായിരിക്കും. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ സൗന്ദര്യം, ആഡംബരഭ്രമം എന്നിവയുള്ളവരായിരിക്കും. വിവാഹജീവിതത്തില്‍ ഇവര്‍ക്ക്‌ പല ക്ലേശങ്ങളും അഭിമുഖീകരിക്കേണ്ടിവരാറുണ്ട്‌.പ്രതികൂല നക്ഷത്രങ്ങള്‍തിരുവോണം, ചതയം, ഉത്തൃട്ടാതി, പുണര്‍തം അവസാനപാദം, പൂയം, ആയില്യം.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ചന്ദ്രന്‍, രാഹു, ശനി എന്നീ ദശകളില്‍ ഇവര്‍ വിധിപ്രകാരമുള്ള ദോഷപരിഹാരങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. പൂരാടം, ഭരണി, പൂരം എന്നീ നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനം മറ്റ്‌ പൂജാദികാര്യങ്ങള്‍ എന്നിവയ്ക്ക്‌ ഉത്തമം. ശുക്രപ്രീതികരങ്ങളായ കര്‍മങ്ങള്‍ ഇവര്‍ പതിവായി അനുഷ്ഠിക്കുന്നത്‌ നന്നായിരിക്കും. മഹാലക്ഷ്മീഭജനം, അന്നപൂര്‍ണേശ്വരീഭജനം എന്നിവ ഉത്തമമാണ്‌. പൂരാടം നക്ഷത്രവും വെള്ളിയാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം സവിശേഷപ്രാധാന്യത്തോടെ മുന്‍പറഞ്ഞ കര്‍മങ്ങള്‍ അനുഷ്ഠിക്കുക, ജന്മനക്ഷത്രം തോറും ലക്ഷ്മീപൂജ നടത്തുന്നതും ഉത്തമമാണ്‌. രാശ്യാധിപനായ വ്യാഴത്തിനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കേണ്ടതാണ്‌. വിഷ്ണുക്ഷേത്രദര്‍ശനം, വിഷ്ണുസഹസ്രനാമജപം എന്നിവ ഉത്തമം. വ്യാഴാഴ്ചയും പൂരാടം നക്ഷത്രവും ചേര്‍ന്നുവരുന്ന ദിവസം വിഷ്ണു പൂജയും നടത്താം. വെള്ള, മഞ്ഞ എന്നിവ അനുകൂലനിറങ്ങള്‍.ജലം അഥവാ അപസ്സാണ്‌ ഈ നക്ഷത്രത്തിന്റെ ദേവത.
മന്ത്രങ്ങള്‍താഴെപ്പറയുന്ന മന്ത്രങ്ങള്‍ നിത്യവും ജപിക്കാം.1. ഓം അബാധമപകില്‍ വിഷമപകൃത്വാമപോരപഃഅപാമാര്‍ഗത്വവമസ്മദഷദുഃ ഷ്വപ്യം സുവ2. ഓം അദ്രഭ്യോ നമഃനക്ഷത്രമൃഗം - വാനരന്‍, വൃക്ഷം - വഞ്ഞി, ഗണം - മാനുഷം, യോനി - പുരുഷം, പക്ഷി - കോഴി, ഭൂതം - വായു.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

ഉത്രാടം

ബുദ്ധിശക്തി, സംസ്കാര സമ്പന്നത, ധാര്‍മികത എന്നിവ ഈ നക്ഷത്രക്കാരുടെ ലക്ഷണങ്ങളാണ്‌. ധാരാളം സുഹൃത്തുക്കളും അവരില്‍നിന്നുള്ള സഹായങ്ങളും ഇവര്‍ക്കുണ്ടാവും. ആ സഹായങ്ങള്‍ കൃതജ്ഞതയോടെ സ്മരിക്കുന്ന സ്വഭാവവും ഇവര്‍ക്കുണ്ട്‌. ആത്മാര്‍ത്ഥതയും ദീനാനുകമ്പയും ഇവരുടെ ഗുണങ്ങളാണ്‌. കഴിയുന്നതും മറ്റുള്ളവരെ ഉപദ്രവിക്കാതെയും അവര്‍ക്ക്‌ നന്മചെയ്തും കഴിയാന്‍ ഇവര്‍ ആഗ്രഹിക്കുന്നു. ആര്‍ഭാടങ്ങളില്‍ ഇവര്‍ക്ക്‌ താല്‍പര്യം കുറവായിരിക്കും. മറ്റുള്ളവരോട്‌ പരുഷമായി പെരുമാറുമെന്നും ഇവര്‍ക്ക്‌ ബുദ്ധിമുട്ടായിരിക്കും. ജീവിതത്തിലെ പൂര്‍വ്വാര്‍ദ്ധത്തില്‍ ഇവര്‍ക്ക്‌ പല ക്ലേശങ്ങളും അനുഭവിക്കേണ്ടിവരുന്നു. എന്നാല്‍ പ്രയത്നം കൊണ്ട്‌ ഇവര്‍ നല്ലനിലയിലെത്തിച്ചേരുന്നു. എങ്കിലും കുടുംബക്ലേശങ്ങള്‍ ഇവരെ പൊതുവേ വിട്ടുമാറാറില്ല. അന്യായമായ മാര്‍ഗങ്ങളിലൂടെ ധനം സമ്പാദിക്കുവാന്‍ ഇവര്‍ വിമുഖരാണ്‌. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ ഭര്‍തൃഭക്തിയും ഈശ്വരഭക്തിയുമുള്ളവരായിരിക്കും. എങ്കിലും അഹങ്കാരം, വാഗ്ദോഷം എന്നിവ ഇവരില്‍ ചിലരുടെ ദോഷങ്ങളാണ്‌.പ്രതികൂല നക്ഷത്രങ്ങള്‍അവിട്ടം, പൂരുരുട്ടാതി, രേവതി, ഉത്രാടം ആദ്യപാദ(ധനുക്കൂര്‍)ത്തിന്‌ പുണര്‍തം അന്ത്യപാദം(കര്‍ക്കിടകക്കൂര്‍), പൂയം, ആയില്യം എന്നിവയും ഉത്രാടം അവസാന മൂന്നുപാദ (മകരക്കൂര്‍)ത്തിന്‌ മകം, പൂരം, ഉത്രം ആദ്യപാദം എന്നിവയും പ്രതികൂല നക്ഷത്രങ്ങളാണ്‌.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ചൊവ്വ,വ്യാഴം, ബുധന്‍ എന്നീ ദശാകാലങ്ങളില്‍ ഇവര്‍ ദോഷപരിഹാര കര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. ഉത്രാടം, കാര്‍ത്തിക, ഉത്രം നാളുകള്‍ ക്ഷേത്രദര്‍ശനം മറ്റ്‌ പൂജാദികാര്യങ്ങള്‍ എന്നിവയ്ക്ക്‌ ഉത്തമം. നക്ഷത്രാധിപനായ ആദിത്യനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ ഇവര്‍ പതിവായി അനുഷ്ഠിക്കേണ്ടതാണ്‌. ഞായറാഴ്ചവ്രതം, ഉത്രാടം നാളില്‍ ശിവക്ഷേത്രദര്‍ശനം, ശിവഭജനം, ഞായറും ഉത്രാടവും ചേര്‍ന്നുവരുന്ന ദിവസം ആദിത്യപൂജ തുടങ്ങിയവയൊക്കെ അനുഷ്ഠിക്കാം. നിത്യവും സൂര്യോദയത്തിനുശേഷം ആദിത്യനെ ഭജിച്ചുകൊണ്ട്‌ അല്‍പസമയം വെയിലേല്‍ക്കുന്നത്‌ ഉത്തമമാണ്‌. ഉത്രാടം ധനുക്കൂറില്‍ ജനിച്ചവര്‍ വ്യാഴത്തെയും മകരക്കൂറില്‍ ജനിച്ചവര്‍ ശനിയെയും പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും അനുഷ്ഠിക്കണം. വ്യാഴപ്രീതിക്കായി വിഷ്ണുക്ഷേത്രദര്‍ശനം, വിഷ്ണുസഹസ്രനാമജപം, വിഷ്ണുപൂജ തുടങ്ങിയവയും, ശനിപ്രീതിക്കായി ശനിയാഴ്ചവ്രതം, ശാസ്താക്ഷേത്രദര്‍ശനം, ശനീശ്വരപൂജ, അന്നദാനം തുടങ്ങിയവയും നടത്താം. ചുവപ്പ്‌, ധനുക്കൂറില്‍ ജനിച്ചവര്‍ക്ക്‌ മഞ്ഞ, മകരക്കൂറില്‍ ജനിച്ചവര്‍ക്ക്‌ കറുപ്പ്‌, കടുംനീല എന്നിവ അനുകൂല നിറങ്ങളാണ്‌.ഉത്രാടം നക്ഷത്രദേവത വിശ്വദേവകളാണ്‌.മന്ത്രങ്ങള്‍താഴെപ്പറയുന്ന മന്ത്രങ്ങള്‍ നിത്യവും ജപിക്കാം.1. ഓം വിശ്വദേവഃ ശൃണുതേമം ഹവം യേ മേഅന്തരിക്ഷയ ഉപദ്യവിഷ്ഠാ യേ അഗ്നിജിഹ്വാഉതവാ യജത്രാ ആസദ്യാസ്മിന്‍ യജ്ഞേവര്‍ഹിഷി മാ ദയധ്വം2. ഓം വിശ്വേദേവേഭ്യോ നമഃനക്ഷത്രമൃഗം-കാള, വൃക്ഷം-പിലാവ്‌, ഗണം-മാനുഷം, യോനി-പുരുഷം, പക്ഷി-കോഴി, ഭൂതം-വായു.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

ഓരോ രാശിജാതരും അനുഷ്ഠിക്കേണ്ട കര്‍മങ്ങള്‍

ഡോ. കെ. ബാലകൃഷ്ണവാര്യര്‍
മേടം
രാശിയില്‍ ജനിച്ചവര്‍ക്ക്‌ ബുധന്‍, ശനി, ശുക്രന്‍ എന്നീ ഗ്രഹങ്ങളുടെ ദശാകാലങ്ങള്‍ അശുഭങ്ങളായിരിക്കും. ഈ ദശാകാലങ്ങളില്‍ വിധിപ്രകാരമുള്ള ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. ബുധന്റെയും ശുക്രന്റെയും ദശാകാലങ്ങളില്‍ ശനിയുടെ അപഹാരം നടക്കുമ്പോഴും ശനിയുടെ ദശാപഹാരങ്ങളിലും മഹാമൃത്യുഞ്ജയമന്ത്രജപം, ഹോമം എന്നിവ നടത്തുന്നത്‌ ഉത്തമം.ഈ രാശിയില്‍ ജനിച്ചവര്‍ പതിവായി കുജപ്രീതികര്‍മങ്ങള്‍ അനുഷ്ഠിക്കുന്നത്‌ ഉത്തമമാണ്‌. അംഗാരകപൂജ, ചൊവ്വാഴ്ചവ്രതം എന്നിവയും, ജാതകത്തില്‍ കുജന്‍ ഓജരാശിസ്ഥിതനെങ്കില്‍ സുബ്രഹ്മണ്യ ഭജനവും യഗ്മ രാശിസ്ഥിതനെങ്കില്‍ ഭദ്രകാളീ ഭജനവും പതിവായി നടത്തുക. പൊതുവായ സൗഖ്യം, ആരോഗ്യം, ആയുര്‍ദ്ദോഷശാന്തി എന്നിവ ഇതുമൂലം കൈവരുന്നു. ധനപരമായ ഉയര്‍ച്ച, മംഗല്യസിദ്ധി എന്നിവയ്ക്ക്‌ ശുക്രപ്രീതികര്‍മങ്ങള്‍, ശുക്രപൂജ, മഹാലക്ഷ്മീ ഭജനം എന്നിവ ഫലപ്രദം. രോഗശാന്തി, സഹോദരസൗഖ്യം എന്നിത്യാദികള്‍ക്ക്‌ ബുധപ്രീതിയും ശ്രീകൃഷ്ണഭജനവും ഫലപ്രദമാണ്‌. മാതൃസൗഖ്യം കുടുംബസുഖം, വാഹനലാഭം എന്നിത്യാദികള്‍ക്ക്‌ ചന്ദ്രനെ പ്രീതിപ്പെടുത്തുക. ജാതകത്തില്‍ ചന്ദ്രന്‌ പക്ഷബലമുണ്ടെങ്കില്‍ ദുര്‍ഗ്ഗാഭജനവും പക്ഷബലമില്ലെങ്കില്‍ ഭദ്രകാളീഭജനവുമാണുവേണ്ടത്‌. സന്താനങ്ങളുടെ ഉയര്‍ച്ചയ്ക്ക്‌ ആദിത്യഭജനം, ആദിത്യപൂജ എന്നിവയും ശിവക്ഷേത്രദര്‍ശനവും ഫലപ്രദം. പൊതുവായ ഐശ്വര്യം, ഭാഗ്യ പുഷ്ടി എന്നിവയ്ക്ക്‌ ഇവര്‍ ജന്മനക്ഷത്രം തോറും വിഷ്ണുപൂജ നടത്തുകയും പതിവായി വിഷ്ണുസഹസ്രനാമം ജപിക്കുകയും ചെയ്യുന്നത്‌ ഉത്തമമാണ്‌. ഈ രാശിജാതര്‍ക്ക്‌ പൊതുവെ തൊഴില്‍ ലഭ്യതയ്ക്ക്‌ താമസം നേരിടാം. ആയതിനു പരിഹാരമായി ശനീശ്വരപൂജ, ശാസ്താഭജനം എന്നിവ നടത്തുക. ഇതുമൂലം ബിസിനസില്‍ ലാഭാനുഭവങ്ങളും വര്‍ദ്ധിക്കും.പവിഴം, മാണിക്യം, മഞ്ഞപുഷ്യരാഗം, മുത്ത്‌ തുടങ്ങിയ രത്നങ്ങള്‍ ഇവര്‍ക്ക്‌ ധരിക്കാം. പവിഴധാരണം പൊതുവായ സൗഖ്യം, ആരോഗ്യം എന്നിവയും മാണിക്യധാരണം സന്താനസൗഖ്യം, മനോബലം എന്നിവയും മഞ്ഞ പുഷ്യരാഗധാരണം ഭാഗ്യപുഷ്ടിയും മുത്തിന്റെ ധാരണം കുടുംബസൗഖ്യവും പ്രദാനംചെയ്യും. ചൊവ്വ, ഞായര്‍, തിങ്കള്‍, വ്യാഴം എന്നിവ അനുകൂലദിനങ്ങളും ചുവപ്പ്‌, മഞ്ഞ, വെള്ള എന്നിവ അനുകൂല നിറങ്ങളുമാണ്‌. വിശാഖം അവസാന പാദം, അനിഴം, കേട്ട എന്നിവ പ്രതികൂല നക്ഷത്രങ്ങളായതിനാല്‍ അവ ശുഭകര്‍മങ്ങള്‍ക്ക്‌ വര്‍ജിക്കുക.

തിരുവോണം

ഡോ. കെ. ബാലകൃഷ്ണവാര്യര്‍തിരുവോണംഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ കുലീനത, ദാനശീലം, നിരന്തരപ്രയത്നശീലം, പരോപകാരതല്‍പരത എന്നീ ഗുണങ്ങളോടുകൂടിയവരായിരിക്കും. നല്ല സംഭാഷണത്തിലൂടെ ഇവര്‍ക്ക്‌ ധാരാളം സുഹൃത്തുക്കള്‍ ഉണ്ടാകുന്നു. ആചാരാനുഷ്ഠാനങ്ങളില്‍ ഇവര്‍ക്ക്‌ വലിയ വിശ്വാസമുണ്ടായിരിക്കും. അതിയായ ഉത്കര്‍ഷേച്ഛയുള്ളവരുമാണ്‌ ഇവര്‍. പൊതുവെ സ്വദേശത്തുനിന്നും വിട്ടുനില്‍ക്കുമ്പോഴാണ്‌ ഇവര്‍ക്ക്‌ ഭാഗ്യാനുഭവങ്ങളുണ്ടാവുന്നത്‌. സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കവും അതുമൂലമുള്ള പിശുക്കും ഇവരുടെ പ്രത്യേകതയാണ്‌. പ്രതിസന്ധികളിലും ഇവര്‍ കഠിനമായി പ്രയത്നിച്ച്‌ മുന്നേറുന്നു. ജീവിതത്തിന്‌ ഒരു അടിത്തറ വേണമെന്ന ആഗ്രഹത്തോടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെടും. ന്യായമായ മാര്‍ഗ്ഗത്തില്‍നിന്നും വ്യതിചലിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെടാന്‍ ഇഷ്ടപ്പെടുന്നില്ല. കുടുംബാംഗങ്ങളെ സ്നേഹിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്നതും ഇവരുടെ ഗുണമാണ്‌. ഭക്ഷണകാര്യങ്ങളില്‍ ഇവര്‍ തങ്ങളുടേതായ താല്‍പര്യം പുലര്‍ത്തുന്നു. ആദര്‍ശനിഷ്ഠമായ രാഷ്ട്രീയവിശ്വാസവും ഇവര്‍ക്കുണ്ടായിരിക്കും. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക്‌ നല്ല ഭര്‍ത്താവ്‌, കുടുംബസുഖം, ഐശ്വര്യം എന്നിവയുണ്ടാവും.പ്രതികൂല നക്ഷത്രങ്ങള്‍ചതയം, ഉത്തൃട്ടാതി, അശ്വതി, മകം, പൂരം, ഉത്രം ആദ്യപാദം.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍രാഹു, ശനി, കേതു ദശാകാലങ്ങളില്‍ ഇവര്‍ ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. തിരുവോണം, രോഹിണി, അത്തം നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനവും മറ്റ്‌ പൂജാദികാര്യങ്ങളും നടത്തുക. നക്ഷത്രനാഥനായ ചന്ദ്രനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ ഇവര്‍ പതിവായി അനുഷ്ഠിക്കുക. ജാതകത്തില്‍ ചന്ദ്രന്‌ പക്ഷബലമുണ്ടെങ്കില്‍ ദുര്‍ഗ്ഗാദേവീഭജനവും പക്ഷമില്ലെങ്കില്‍ ഭദ്രകാളീഭജനവും നടത്തുന്നത്‌ ഉത്തമം. പൗര്‍ണ്ണമി ദിനത്തില്‍ ദുര്‍ഗ്ഗാപൂജയും അമാവാസി ദിനത്തില്‍ ഭദ്രകാളീപൂജയും നടത്താം. തിരുവോണവും തിങ്കളാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. രാശ്യാധിപനായ ശനിയെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍അനുഷ്ഠിക്കേണ്ടതാണ്‌. ശനിയാഴ്ച വ്രതം, ശാസ്താഭജനം, ശനീശ്വര പൂജ, അന്നദാനം തുടങ്ങിയവ തിരുവോണം നാളില്‍ നടത്താം. വെളുപ്പ്‌, കറുപ്പ്‌ നിറങ്ങള്‍ അനുകൂലം.മന്ത്രങ്ങള്‍നക്ഷത്രാധിപന്‍ വിഷ്ണുവാണ്‌. വിഷ്ണുപ്രീതിക്ക്‌താഴെപ്പറയുന്ന മന്ത്രം ജപിക്കാം.1. ഓം വിഷ്ണോ രരാടമസി വിഷ്ണോഃശ്നപ്ത്രേസ്ഥോ വിഷ്ണോഃ സ്യൂരസിവിഷ്ണോര്‍ധുവോ ളസി വൈഷ്ണവമസി വിഷ്ണവേ ത്വം2. ഓം വിഷ്ണവേ നമഃനക്ഷത്രമൃഗം-പെണ്‍കുരങ്ങ്‌, വൃക്ഷം-എരുക്ക്‌, ഗണം-ദേവം, യോനി-പുരുഷം, പക്ഷി-കോഴി, ഭൂതം-വായു.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌

തീര്‍ത്ഥം മാസിക - വാരിയന്മാരുടെ മുഖ പത്രം

ഉടന്‍ വരുന്നു ...തീര്‍ത്ഥം മാസിക ...ഈ ബ്ലോഗിലൂടെ .....